Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
കോടികള്‍ മുടക്കി കൊട്ടാരം നന്നാക്കിയാലും രാജാവും രാജ്ഞിയും അവിടെ താമസിക്കില്ല: ക്ലാരന്‍ ഹൗസില്‍ തുടരാനാണു തീരുമാനം
Text By: UK Malayalam Pathram
369 മില്യണ്‍ പൗണ്ട് ചെലവില്‍ നടക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോഴും രാജാവ് ചാള്‍സും രാജ്ഞി കമില്ലയും അവിടെ സ്ഥിരമാക്കില്ലെന്ന് രാജ കുടുംബത്തിന്റെ ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കി. 1837 മുതല്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടന്‍ വസതിയായിരുന്ന കൊട്ടാരം രാജ ഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുകയാണെങ്കിലും ക്ലാരന്‍സ് ഹൗസാണ് രാജാവിന്റെ ഔദ്യോഗിക വസതിയായി നിലനില്‍ക്കുക. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രവേശനം അനുവദിക്കാനാണ് ഈ തീരുമാനമെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.

പഴകിയ വൈദ്യുത കേബിളുകള്‍, ലീഡ് പൈപ്പുകള്‍, ബോയിലറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്ന പത്തു വര്‍ഷത്തെ നവീകരണ പദ്ധതി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും.

രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് സ്ഥിര താമസമാക്കിയാല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുകയും പ്രവേശനം കുറയുകയും ചെയ്യുമെന്ന ആശങ്കയുമാണ് തീരുമാനത്തിന് ഒരു കാരണം. അതേസമയം കൊട്ടാരത്തില്‍ രാജ വിരുന്നുകള്‍, ഉദ്യാന വിരുന്നുകള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ കൂടിക്കാഴ്ച എന്നീ ഔദ്യോഗിക പരിപാടികള്‍ തുടരും.

നികുതി വിവരങ്ങള്‍ പരസ്യമാക്കിയ ആദ്യ ബ്രിട്ടീഷ് രാജാവായി ചാള്‍സ് മാറിയിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12.9 ദശലക്ഷം പൗണ്ടും മുന്‍ വര്‍ഷം 11.7 ദശലക്ഷം പൗണ്ടും നികുതി അടച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window