Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
എഡിറ്റോറിയല്‍
  12-06-2024
കുതിക്കുന്ന ഇന്ത്യക്ക് പുതിയ കരുത്ത്: ആരാധനയോടെ അയല്‍രാജ്യങ്ങള്‍
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം നേടിയെടുത്തു. നരേന്ദ്ര ദാമോദര്‍ദാസ് മോദി മൂന്നാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജവഹര്‍ലാല്‍ നെഹറുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് ഇത്തവണത്തെ വിജയത്തോടെ നരേന്ദ്രമോദിക്കു ലഭിച്ചു. ലോകരാഷ്ട്രങ്ങളുടെ മേധാവികള്‍ പുതിയ മന്ത്രിസഭയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നു.
കേരളത്തില്‍ നിന്ന് ആദ്യമായൊരു ബിജെപി സ്ഥാനാര്‍ഥി ലോക്‌സഭയിലേക്കു ജയിച്ചു, അത് നടന്‍ സുരേഷ്‌ഗോപിയാണെന്നുള്ളത് മലയാളികള്‍ക്ക് അഭിമാനമായി. സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനം ലഭിച്ചത് ഉത്സവപ്രതീതിയോടെ മലയാളികള്‍ ആഘോഷിച്ചു. നാല്‍പതു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ജോര്‍ജ് കുര്യന്
Full Story
  05-05-2024
2024 ആയപ്പോള്‍ ബ്രിട്ടനിലെ ജനപക്ഷത്തു ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റീവുകള്‍ പ്രതിരോധത്തില്‍
ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നതിന്റെ ലക്ഷണം പ്രകടമായിരിക്കുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബറുകള്‍ക്ക് ജനം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഒഴുക്ക് ലേബറിന് അനുകൂലമാണ്. കണ്‍സര്‍വേറ്റിവുകളുടെ അടിത്തറയില്‍ ഇളക്കം തട്ടിയെന്നാണ് ഈ രണ്ടു തിരഞ്ഞെടുപ്പു ഫലങ്ങളും വ്യക്തമാക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ലോക്കല്‍, കൗണ്‍സില്‍ ഇലക്ഷനുകളുടെ ആകെത്തുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളത്.
റിഷി സുനാക് പ്രധാനമന്ത്രിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരിക്കുന്നു. തിരിച്ചു വരവിന് ചെറുതല്ലാത്ത രീതിയില്‍ കണ്‍സര്‍വേറ്റീവുകള്‍ വിയര്‍ക്കേണ്ടി വരും.ടീസ് വാലീ മേയര്‍
Full Story
  13-11-2023
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ - ഹമാസ് യുദ്ധം ആരംഭിച്ച ശേഷമാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. വലിയ രാഷ്ട്രീയ നേതാക്കള്‍ നയപരമായി കൈകാര്യം ചെയ്തിരുന്ന പദവിയാണ് യുകെയുടെ ആഭ്യന്തര മന്ത്രിയുടെ സ്ഥാനം, അഥവാ ഹോം സെക്രട്ടറിയുടെ അധികാരം.
പ്രധാനമന്ത്രിയുടെ അധികാരത്തെ ഇത് ആദ്യമായല്ല സുവല്ല ചോദ്യം ചെയ്യുന്നത്. ലിസ് ട്രസിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 2022 ഒക്ടോബറില്‍ തന്റെ മെയിലില്‍ നിന്നും ഒരു എംപിയുടെ മെയിലിലേക്ക് ഒരു രഹസ്യ ഡോക്യുമെന്റ്
Full Story
  19-03-2023
അമേരിക്കയിലെ വലിയ ബാങ്കുകള്‍ തകര്‍ന്നു: യൂറോപ്പിലും നഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍: സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചന
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി. അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവ മൂക്കു കുത്തി വീണു. സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസ് നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പതുക്കെപ്പതുക്കെ യൂറോപ്പിലെ ബാങ്കുകളുടെ കരുതല്‍ ശേഖരത്തിലും നഷ്ടത്തിന്റെ കണക്കുകള്‍ പ്രത്യക്ഷപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഇക്കോണമി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 2008ല്‍ ലോകം അഭിമുഖീകരിച്ച ഫിനാല്‍ഷ്യല്‍
Full Story
  01-02-2023
ബ്രിട്ടീഷ് പാര്‍ലമെന്റ് നേരിടുന്നത് ചരിത്രത്തിലെ വലിയ സമരം: 475000 തൊഴിലാളികളാണ് പണിമുടക്കുന്നത്
ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പണിമുടക്കിലേക്ക് കടന്ന് പൊതുമേഖലാ ജീവനക്കാരും അധ്യാപകരും. 2011ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കിനാണ് ഇന്ന് യുകെ സാക്ഷ്യം വഹിച്ചത്. പണിമുടക്ക് രാജ്യത്തെ സാരമായി ബാധിച്ചെന്ന് ബ്രിട്ടിഷ് വക്താക്കള്‍ വ്യക്തമാക്കി. ശക്തമായി നടക്കുന്ന പണിമുടക്ക് പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

475000 തൊഴിലാളികളാണ് ഇന്ന് സമരരംഗത്ത് ഇറങ്ങിയത്. അതില്‍ റെയില്‍വേ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപകര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. വിക്ടോറിയ, കാനണ്‍ സ്ട്രീറ്റ്, മാരില്‍ബോണ്‍,
Full Story
  25-10-2022
കള നീക്കി വിളയൊരുക്കാന്‍ റിഷി: സംശയിക്കേണ്ട, പ്രധാനമന്ത്രി തിളങ്ങും
ലോകത്തുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കാവുന്ന മധുരമുള്ള ദീപാവലി സമ്മാനം, ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റിരിക്കുന്നു. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിനും റിഷിയുടെ ഈ സ്ഥാനലബ്ധി ദീപാവലി ദിനത്തില്‍ ഇരട്ടി മധുരമാണ്.
സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം റിഷി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിനും സുനക് നന്ദിയറിയിച്ചു. അവരുടെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഉദ്ദേശം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ
Full Story
  21-10-2022
ജനങ്ങളുടെ താല്‍പര്യം മാനിച്ചില്ലെങ്കില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവയ്‌ക്കേണ്ടി വരും
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയിലേക്ക് നയിച്ചത് ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിഴച്ചത്. അശാസ്ത്രീയ നികുതി പരിഷ്‌കാരങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ അവര്‍ പാര്‍ട്ടിയിലെ പിന്തുണ നഷ്ടമായതോടെ അധികാരമേറ്റ് ഒന്നര മാസമാകുമ്പോഴേക്ക് രാജിവെക്കാന്‍ നിര്‍ബന്ധിതയായി. നികുതിയിളവും സബ്‌സിഡിയും പ്രഖ്യാപിച്ച് ജനപിന്തുണ നേടാനുള്ള ശ്രമം തിരിച്ചടിച്ചു.

മുന്‍ ധനമന്ത്രി ക്വാസി ക്വാര്‍ടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പൗണ്ടിന്റെ മൂല്യം ഇടിയാനും വിലക്കയറ്റം രൂക്ഷമാകാനും ഇത് ഇടയാക്കി. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകളിലേറെയും പുതിയ ധനമന്ത്രി ജെറമി ഹണ്ട് റദ്ദാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ
Full Story
  06-09-2022
ബ്രിട്ടന് വനിതാ പ്രധാനമന്ത്രി: താച്ചറെ പോലെ ഉരുക്കു വനിതയാകുമോ ലിസ് ട്രസ് ? ലോകം ഉറ്റു നോക്കുന്നു
ഇക്കഴിഞ്ഞ ജൂലൈയില്‍, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിയെ തുടര്‍ന്നാണ് യുകെയില്‍ തിരഞ്ഞെടുപ്പു നടന്നത്.
ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് (ഘശ്വ ഠൃൗ)ൈ തിരഞ്ഞെടുക്കപ്പെട്ടു.''കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തിന് നേതൃത്വം നല്‍കാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി', ലിസ് ട്രസ് ട്വീറ്റ് ചെയ്തു. കണ്‍സര്‍വേറ്റീവ് ലീഡറും പ്രധാനമന്ത്രിയുമായിരുന്ന മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളായ മാതാപിതാക്കള്‍ക്കൊപ്പം അഞ്ചാം വയസില്‍ പങ്കെടുത്തതാണ് ട്രസിന്റെ ആദ്യ രാഷ്ട്രീയ ഓര്‍മ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഓക്‌സ്ഫഡില്‍ പഠിക്കാനെത്തിയ ലിസ്
Full Story
[1][2][3][4][5]
 
-->




 
Close Window