Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
രാഷ്ട്രീയ വിചാരം
  25-05-2022
മോദി പ്രധാനമന്ത്രി ആയ ശേഷം ബിജെപി പ്രതീക്ഷിച്ചതു പോലെ സംഭവിക്കുമോ? കപില്‍ സിബലും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു
എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് കപില്‍ സിബല്‍. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാനെടുത്ത തീരുമാനത്തെക്കുറിച്ചു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ നിയന്ത്രിതമായ സംഘടനകളാണ്. ആളുകള്‍ വരും പോകും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഖിലേഷ് യാദവിനോടു ഞാന്‍ ചോദിക്കുകയായിരുന്നു. അദ്ദേഹം അപ്പോള്‍ സമ്മതിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു. അപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ സ്വതന്ത്ര
Full Story
  25-05-2022
അറസ്റ്റിനു ശേഷവും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നു മാധ്യമങ്ങള്‍: കോടതിയുടെ വിലക്കുണ്ട്; മിണ്ടാന്‍ മേലെന്ന് പിസി
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്.

ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍. ക്യാംപിലെത്തിച്ചിരുന്നു. പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി എ.ആര്‍. ക്യാംപില്‍നിന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. വെണ്ണലയിലെ
Full Story
  19-05-2022
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ്: വന്‍ രാഷ്ട്രീയ പോര്: കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല്: ജില്ലാ സമിതി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയില്‍ കോണ്‍ഗ്രസില്‍ തിരിച്ചടി. എറണാകുളം DCC ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു. തൃക്കാക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് എം.ബി. മുരളീധരന്‍.


ഇടതു നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുരളീധരന്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അതൃപ്തി അറിയിച്ചതിനു ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായില്ലെന്നും അതിനാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നുവെന്നും മുരളീധരന്‍ വാര്‍ത്താ
Full Story
  17-05-2022
പുത്തന്‍ പാലം തകര്‍ന്നു; മന്ത്രിക്കെതിരേ പ്രതിഷേധം
മാവൂരിലെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗിന്റെ ധര്‍ണ. പാലം തകര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ (MK Muneer) ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതില്‍ പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം കെ മുനീര്‍ ചോദിച്ചു.


ശ്രദ്ധാപൂര്‍വം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കല്‍. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Full Story
  15-05-2022
കേരളം പിടിച്ചെടുക്കുമെന്ന് അരവിന്ദ് കെജരിവാള്‍; ആം ആദ്മിയും കിറ്റക്‌സ് ഉടമയുടെ ട്വന്റി ട്വന്റിയും സഖ്യമായി: കേരള രാഷ്ട്രീയത്തില്‍ ഇനി പുതിയ ദിനങ്ങള്‍
ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയത്. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.

രാജ്യത്ത് ആം ആദ്മി പാര്‍ട്ടി വളരുന്നത് അതിവേഗമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മിയുടെ വളര്‍ച്ച ഒരു മാജിക്കാണ്. ഡല്‍ഹിയില്‍ മൂന്നുവട്ടം സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും നേട്ടമുണ്ടാക്കി. ഡല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരും. ജനങ്ങള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി
Full Story
  15-05-2022
കിറ്റക്‌സ് ഉടമ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്വന്റി ട്വന്റിയുമായി ആം ആദ്മി സഖ്യത്തിലാകുന്നു: കേരളത്തിലെ ഇടതു വലതു പാര്‍ട്ടികള്‍ക്ക് ആശങ്ക
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ, കേരളത്തില്‍ ബദല്‍ രാഷ്ട്രീയസാധ്യത േതടി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്രിവാള്‍ കൊച്ചിയിലെത്തി. ഇന്നു വൈകിട്ടു കിഴക്കമ്പലത്ത് ട്വന്റി20യുടെ പൊതുസമ്മേളനത്തില്‍ കേജ്രിവാള്‍ മുഖ്യാതിഥിയാകും. ട്വന്റി20യുമായി ചേര്‍ന്നു കേരളത്തില്‍ പുതിയ ബദലിനുള്ള എഎപിയുടെ കളമൊരുക്കല്‍ കൂടിയാകും കിഴക്കമ്പലത്തെ പൊതുസമ്മേളനം.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തില്‍ ഭരണം പിടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20- എഎപി ബദല്‍ നീക്കത്തെ കേരളത്തിലെ മുന്നണികള്‍ ആശങ്കയോടെയാണു കാണുന്നത്. എഎപി- ട്വന്റി20 സഖ്യത്തിന്റെ
Full Story
  09-05-2022
കൊലപാതക രാഷ്ട്രീയം നിര്‍ത്തണമെന്നു സൂചിപ്പിച്ച പ്രസംഗം: പിസി ജോര്‍ജിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് പിസി ജോര്‍ജിന്(PC George) ജമാഅത്തെ ഇസ്ലാമി(Jama Athe Islami) കേരളാ ഘടകം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.


എന്നാല്‍ സംഘടനയ്ക്ക് ഒരു കൊലപാതക കേസിലോ ക്രിമനില്‍ കേസിലോ ആരോപണം നേരിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പരമാര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അപകീര്‍ത്തിയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ
Full Story
  04-05-2022
ഇനി കേന്ദ്രത്തിലെ കോണ്‍ഗ്രസ് അവിടെ എത്തുമെന്നു തോന്നുന്നില്ല: ചിദംബരത്തിനു പോലും കോണ്‍ഗ്രസ് അഭിഭാഷകരുടെ പരിഹാസം
കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അഭിഭാഷകര്‍. കോടതിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് ചിദംബരത്തിനുനേരെ മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ രംഗത്ത് വന്നത്. മമതയുടെ ദല്ലാളെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

കെവന്റര്‍ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം കോടതിയില്‍ ഹാജരായത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്ക് വേണ്ടിയെങ്ങനെയാണ് ചിദംബരത്തിന് ഹാജരാകാന്‍ കഴിയുകയെന്നും അഭിഭാഷകര്‍ ചോദിക്കുന്നു. അഭിഭാഷകന്‍ എന്ന നിലയിലല്ല മറിച്ച് ഒരു കോണ്‍ഗ്രസ്
Full Story
[44][45][46][47][48]
 
-->




 
Close Window