Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
ഇന്ത്യ/ കേരളം
  18-11-2025
ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച തല ചിന്നിച്ചിതറിച്ച് സുരക്ഷാ സേന: 100 സൈനികരെ കൊലപ്പെടുത്തിയ നക്‌സലിനെ ഇല്ലാതാക്കി
നൂറിലേറെ ജവാന്മാരടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.രാജ്യത്ത് നക്‌സല്‍ നിരയില്‍ അവശേഷിക്കുന്ന ഉന്നത നേതാക്കളില്‍ ഒരാളായിരുന്നു 44 കാരനായ മാദ്വി ഹിദ്മ.
ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വേട്ടയിലെ നിര്‍ണായക വഴിത്തിരിവാണ് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്ന് വിലയിരുത്തപ്പെടുന്ന മാദ്വിയുടെ അന്ത്യം.മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎല്‍ജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത
Full Story
  15-11-2025
ബിഹാറില്‍ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയാണ് നിതീഷ് കുമാര്‍
ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ 10-ാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച വോട്ടെണ്ണല്‍ തുടങ്ങി ഏകദേശം 5 മണിക്കൂറിനുള്ളില്‍, 243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 122ഉം മറികടന്ന് 198 സീറ്റുകളിലേക്ക് എന്‍ഡിഎ ലീഡ് നില ഉയര്‍ത്തി. ജെഡിയു 80 സീറ്റുകളിലും സഖ്യകക്ഷിയായ ബിജെപി 88 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ട്രെന്‍ഡുകള്‍ നിലനില്‍ക്കുകയാണെങ്കില്‍, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍, അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ ഇതുവരെയുള്ള നാല് ടേമുകളില്‍, വിവിധ സഖ്യങ്ങളുടെ ഭാഗമായി ഒമ്പത് തവണ സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍ ഒരു കുപ്രസിദ്ധമായ സവിശേഷതയും സ്വന്തമാക്കിയിരുന്നു. പക്ഷെ, ഇത്
Full Story
  15-11-2025
ഡല്‍ഹിയിലെ സ്‌ഫോടനം: അറസ്റ്റിലായവരുടെ ഡോക്ടര്‍ പദവി റജിസ്ട്രേഷന്‍ റദ്ദാക്കി
ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടര്‍മാരുടെ റജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ റജിസ്റ്റര്‍ (ഐ.എം.ആര്‍), നാഷണല്‍ മെഡിക്കല്‍ റജിസ്റ്റര്‍ (എന്‍.എം.ആര്‍) എന്നിവയാണ് എന്‍.എം.സി. റദ്ദാക്കിയത്.
ഇവര്‍ക്ക് ഇനി ഇന്ത്യയില്‍ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍.എം.സി.യുടെ ഈ നടപടി. ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എന്‍.എം.സി.യുടെ ഉത്തരവില്‍
Full Story
  11-11-2025
ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും. അന്വേഷണം പൂര്‍ണമായി എന്‍ഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകള്‍ തുടരുകയാണ്. ലക്‌നൗവില്‍ യുപി പൊലീസുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഡോക്ടര്‍ ഷഹീന്‍, ഡോക്ടര്‍ മുസമ്മില്‍, ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നിവര്‍ ജോലി ചെയ്തിരുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡല്‍ഹി പൊലീസും പരിശോധന നടത്തുന്നു. വെള്ളകോളര്‍ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകന്‍ ശ്രീനഗര്‍ ഗവണ്‍മെന്റ്
Full Story
  11-11-2025
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു അറസ്റ്റില്‍
ഇന്ന് തന്നെ വാസുവിനെ കോടതിയില്‍ ഹാജരാക്കും. 2019 മാര്‍ച്ചില്‍ വാതില്‍ പാളിയിലെ സ്വര്‍ണം ഉരുക്കിയത് എന്‍ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.
വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. വാസു കമ്മീഷണറായിരുന്ന കാലത്തെ ഇടപാടുകളിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്.
ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേസിലെ
Full Story
  07-11-2025
കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെ.പി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാന്‍ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്തും. ബിജെപി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നല്‍കും. സിപിഎമ്മും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളില്‍ വിഷം കുത്തിവയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടി ബിജെപി
Full Story
  07-11-2025
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെയില്‍വേ സ്റ്റേഷനിലും തെരുവു നായ്ക്കളെ തടയാന്‍ വേലി കെട്ടണം: സുപ്രീംകോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായകളുടെ പ്രവേശനം തടയുന്നതിനായി വേലി കെട്ടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക മൂന്നംഗ ബെഞ്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
തെരുവ് നായകളെ പിടികൂടി, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി)നിയമങ്ങള്‍ക്കനുസൃതമായി വാക്‌സിനേഷന്‍ നല്‍കി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരിക്കല്‍
Full Story
  07-11-2025
തിരുവനന്തപുരത്തും മെട്രോ റെയില്‍ വരും: ആദ്യഘട്ടം അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്
Full Story
[19][20][21][22][23]
 
-->




 
Close Window