Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
ഇന്ത്യ/ കേരളം
  23-05-2025
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍
ദേശീയ പാത വികസനം ഉയര്‍ത്തികാട്ടിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലൂടെ ദേശീയ പാത 66 യാഥാര്‍ഥ്യമാകുന്നു. പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട പദ്ധതിയില്‍ സംസ്ഥാനം ക്രിയാത്മക ഇടപെടല്‍ നടത്തിയെന്ന് പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ദേശീയപാത വികസനം വികസന നേട്ടമായി പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 7 സ്‌ട്രെച്ചുകളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയെന്നും ഭൂമി ഏറ്റെടുക്കലിന് 5580 കോടി സംസ്ഥാന വിഹിതമായി നല്‍കിയെന്നും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോജക്ട്
Full Story
  23-05-2025
പെന്‍ഷന്‍ കിട്ടാതായപ്പോള്‍ ചട്ടിയുമായി സമരത്തിനിറങ്ങിയ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി ഇരുന്നൂറേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് അംഗത്വം നല്‍കി സ്വീകരിച്ചു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനിലാണ് മറിയക്കുട്ടിയെ ബിജെപി അംഗത്വം നല്‍കി സ്വികരിച്ചത്.

ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത വിര്‍ശനവുമായി മറിയക്കുട്ടി രംഗത്തു വന്നു. നാട്ടുകാര്‍ തന്ന പൈസ കോണ്‍ഗ്രസ് അടിച്ചുമാറ്റിയെന്നും നാണംകെട്ടവരുടെ കൂടെ പോകാന്‍ സൗകര്യം ഇല്ലെന്നും മറിയക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും വഞ്ചിച്ചു.ബിജെപിയിലേക്ക് വന്നത് സ്വന്തം
Full Story
  22-05-2025
ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ പാത അനാഥമായി - പരിഹസിച്ച് കെ മുരളീധരന്‍
ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി - എന്നാണ് മുരളീധരന്റെ പരിഹാസം.

ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്.ഒന്ന്, കേന്ദ്രത്തിന്റെ ഗഡ്ഗരിയും രണ്ട്, പിണറായി വിജയനും. ഈ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേശീയപാത തങ്ങളുടെ സംഭാവനയാണെന്ന് പറഞ്ഞ് വഴിനീളെ ഫ്ളക്സ് ആയിരുന്നു. ഫ്ളക്സ് തട്ടിയിട്ട് നടക്കാന്‍ വയ്യായിരുന്നു. പക്ഷേ ഒന്നു രണ്ട് ഭാഗങ്ങള്‍ തകര്‍ന്നപ്പോള്‍ പിതാക്കന്‍മാരില്ലാത്ത അനാഥാലയത്തിലേക്ക് ദേശീയപാത ചെന്നെത്തിയിരിക്കുകയാണ് - അദ്ദേഹം പരിഹസ
Full Story
  22-05-2025
ദേശീയ പാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല - മുഖ്യമന്ത്രി പിണറായി വിജയന്‍
ദേശീയ പാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത നിര്‍മ്മാണത്തിന്റെ 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാനിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷമുള്‍പ്പടെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-ല്‍ അധികാരത്തി
Full Story
  19-05-2025
കനത്ത മഴയില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ വെള്ളക്കെട്ട്: പ്രധാന റോഡുകളില്‍ നിന്ന് ഇപ്പോഴും വെള്ളം വാര്‍ന്നിട്ടില്ല
രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ടായി ബെംഗളൂര്‍ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു കയറി. പുലര്‍ച്ചെ രണ്ടു മണി മുതല്‍ 5 മണി വരെ കനത്ത മഴയാണ് പെയ്തത്.

മഴ പെയ്ത്തില്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ , കോറമംല, ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളില്‍ ദുരിതം അനുഭവപെട്ടു. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. പ്രദേശത്തെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്നും ബെംഗളൂര്‍ നഗരത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

നഗരത്തിലുടനീളമുള്ള പ്രധാന കവലകള്‍, പ്രത്യേകിച്ച് ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ -
Full Story
  15-05-2025
മലപ്പുറത്ത് റബര്‍ ടാപ്പിങ് തൊഴിലാളിയെ പുലി കടിച്ചു കൊണ്ടു പോയി; വനത്തിനരികെ മൃതദേഹം കണ്ടെത്തി
മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂര്‍ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ?ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം?ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു.

കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്ഥിയിലേക്ക് യാത്ര സൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പൊലീസും സംഘവും
Full Story
  15-05-2025
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ തുര്‍ക്കി കമ്പനിയുമായി ഉണ്ടായിരുന്ന ജോലി കരാര്‍ റദ്ദാക്കിയെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി
തുര്‍ക്കിയുടെ സെലബി ഏവിയേഷന്‍ ഹോള്‍ഡിംഗിന്റെ കീഴില്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ജോലി കരാര്‍ റദ്ദാക്കി. തുര്‍ക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലും (പിഒകെ) ഇന്ത്യ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കിയത്. ഇന്ത്യയെ ആക്രമിക്കുന്നതിനായി തുര്‍ക്കി ഡ്രോണുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്.
സെലബി വ്യോമയാന സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില വീഴ്ചകള്‍ വരുത്തിയതായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) കണ്ടെത്തിയതായി ഉന്നത സര്‍ക്കാര്‍
Full Story
  13-05-2025
പെണ്‍മക്കള്‍ക്ക് സിന്ദൂര്‍ എന്ന പേരു നല്‍കാന്‍ അമ്മമാരുടെ നിര: ഒരാഴ്ചയ്ക്കിടെ ആശുപത്രിയില്‍ പിറന്നത് 17 പേര്‍ - സിന്ദൂര്‍
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് എതിരേ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ 17 നവജാത പെണ്‍ മക്കള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കി കുടുംബാംഗങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

മെയ് 10,11 തിയതികളില്‍ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്കാണ് സിന്ദൂര്‍ എന്ന പേര്
Full Story
[42][43][44][45][46]
 
-->




 
Close Window