Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇന്ത്യ/ കേരളം
  25-04-2025
ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന്‍ സെനറ്റ് പ്രമേയം പാസാക്കി
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍ സെനറ്റ്. പാകിസ്താന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സെഷനില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പ്രമേയം അവതരിപ്പിച്ചു.

ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍ വ്യാജവും ദോഷകരവുമായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ജനതയ്ക്കുള്ള പാക് പൂര്‍ണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ മേഖലയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ലംഘനങ്ങളെ അപലപിച്ചു.
Full Story
  25-04-2025
പാക് പൗരന്മാരെ ഇന്ത്യയില്‍ നിന്ന് ഉടനെ തിരിച്ചയയ്ക്കണം: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അമിത്ഷായുടെ നിര്‍ദേശം
പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി അമിത് ഷാ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനികള്‍ ഇന്ത്യ വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെ പാക് പൗരന്മാര്‍ പാലായനം ചെയ്യാന്‍ ആരംഭിച്ചു. പഞ്ചാബില്‍ താമസിക്കുന്ന പാകിസ്താനികള്‍ അമൃത്സറിലെ വാ?ഗ- അട്ടാരി അതിര്‍ത്തിയിലേക്ക് എത്തിത്തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു പാകിസ്താനികള്‍ ഇന്ത്യ വിടുക
Full Story
  21-04-2025
നെടുമ്പാശേരിയില്‍ നിന്നു മടങ്ങുമ്പോള്‍ കഴിച്ച ഭക്ഷണം മകളുടെ മരണത്തിനു കാരണമായെന്ന് മാതാപിതാക്കള്‍
പുതുക്കാട് ആമ്പല്ലൂര്‍ വെണ്ടോരില്‍ മൂന്ന് വയസുകാരി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്ന് ആരോപണം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയില്‍ എത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ പോയതായിരുന്നു ഒലിവിയ അടക്കമുള്ള കുടുംബം.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒലിവിയക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് വീട്ടിലേക്ക് മടങ്ങി.

അവശത മാറാത്തതിനാല്‍ കൊടകരയിലെ
Full Story
  21-04-2025
ഇന്ത്യയില്‍ വൃക്കദാനം പ്രോത്സാഹിപ്പിക്കുന്നതിന് സ്വാപ് ട്രാന്‍സ്പ്ലാന്റുകള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളോ അല്ലെങ്കില്‍ രക്തഗ്രൂപ്പോ മൂലകോശങ്ങളോ യോജിക്കുന്നവരോ വൃക്ക ദാനം ചെയ്യുന്നതാണ് ഇന്ത്യയിലെ രീതി. വൃക്ക നല്‍കാന്‍ ആളുണ്ടായിട്ടും രോഗിക്ക് അത് ചേരാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്ത നിരവധി കേസുകള്‍ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൃക്ക ആവശ്യമുള്ള ആദ്യത്തെ ആളുടെ ദാതാവ് രണ്ടാമത്തെ ആള്‍ക്ക് നല്‍കുകയും രണ്ടാമത്തെ ആളുടെ ദാതാവ് ആദ്യത്തെ ആള്‍ക്ക് നല്‍കുകയും ചെയ്യുന്ന രീതിയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍. ഈ രീതി വിവിധ ലോകരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.

ഇന്ത്യന്‍ മാന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗനൈസേഷന്‍ 2011ല്‍ സ്വാപ്
Full Story
  13-04-2025
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തൂങ്ങിമരിച്ച നിലയില്‍
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം പിറവം സ്വദേശിയാണ്. മറ്റൊരു കേസില്‍ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ഭാര്യ ക്ഷമ ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ജൂലൈയിലാണ് ജാമ്യത്തിലിറങ്ങിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും
Full Story
  11-04-2025
മുന്‍ ചീഫ് സെക്രട്ടറി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. 2015 ല്‍ കെ എം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെ എം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു.

കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും
Full Story
  11-04-2025
കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ജയില്‍
കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്. 2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പന്തളത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക്
Full Story
  10-04-2025
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു;എന്‍ഐഎ ചോദ്യം ചെയ്യും
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകിട്ടോടെയാണ്തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി റാണയെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചു. പന്ത്രണ്ടം?ഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. എന്‍ഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും.

തിഹാര്‍ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുര്‍ റാണയെ നിലവില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കില്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡിലെ സെന്‍ട്രല്‍ ജയിലിലെ 12-ാം
Full Story
[42][43][44][45][46]
 
-->




 
Close Window