Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇന്ത്യ/ കേരളം
  09-05-2025
കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജയം
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,24,583 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനര്‍ഹരായി.
61,449 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് നേടി. കണ്ണൂര്‍ ജില്ലയിലാണ് വിജയ ശതമാനം കൂടുതല്‍ (99.87 ശതമാനം). കുറവ് തിരുവനന്തപുരത്തും (98.59 ശതമാനം). 2331 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. പരീക്ഷാ ഫലം നാല് മണിമുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങും. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എല്‍സിയിലെ വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.19 ശതമാനം കുറവാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.
Full Story
  08-05-2025
ക്ഷമ പരീക്ഷിക്കരുത്; പാക്കിസ്താന് വീണ്ടും മുന്നറിയിപ്പു നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ക്ഷമ പരീക്ഷിക്കരുത്; ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമാണ് - വീണ്ടും പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പത് ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു നിരപരാധികളും ആക്രമണത്തില്‍
Full Story
  08-05-2025
അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം നടത്തിയ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ഡ്രോണുകള്‍ പാഞ്ഞു: പാക് സൈന്യം നടുങ്ങി
ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച പാകിസ്താന് സൈന്യം കനത്ത തിരിച്ചടി നല്‍കി. ലാഹോര്‍ വാള്‍ട്ടണ്‍ എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 7 പാക് വ്യോമ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്തു. ഇന്ന് PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകര്‍ത്തത്. ഇസ്ലാമബാദില്‍ അപായ സൈറനുകള്‍ മുഴങ്ങി.

ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകര്‍ത്തത്. അല്‍പ്പ സമയത്തിന് മുന്‍പ് ജമ്മു, ആര്‍എസ് പുര, ചാനി ഹിമന്ദ് മേഖലകളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

ജമ്മുവിലെയും പഞ്ചാബിലെയും സൈനികള്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍കൊപ്പം ഡ്രോണ്‍കള്‍ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോണ്‍ ജമ്മു വിമാനത്താവളത്തിലും
Full Story
  07-05-2025
ഓപ്പറേഷന്‍ സിന്ദൂര്‍: പേരിട്ടത് പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്
മേയ് ഏഴിന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിലാണ് ഈ സൈനിക നടപടി നടത്തിയത്. ഒന്‍പതോളം ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. അവയില്‍ നാലെണ്ണം പാകിസ്ഥാന്റെ ഉള്ളിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ് ഉള്ളത്. സൈനിക നടപടിക്ക് പിന്നാലെ സിന്ദൂരത്തിന്റെ ചിത്രം ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു.
അതേസമയം, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത് പ്രധാനമന്ത്രിയാണെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ നടന്ന
Full Story
  07-05-2025
പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കി; നമ്മുടെ സായുധ സേനയെ ഞാന്‍ പ്രശംസിക്കുന്നു - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെ മാത്രമാണ് വധിച്ചതെന്നും സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
'നമ്മുടെ സേന തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തുകൊണ്ട് പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കി. നമ്മുടെ സായുധ സേനയെ ഞാന്‍ പ്രശംസിക്കുന്നു. ഏപ്രില്‍ 22-ന് നമ്മുടെ സാധാരണക്കാരെ കൊന്നവരെയാണ് വധിച്ചത്. പാകിസ്ഥാനിലെ ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോ?ഗിച്ചത്.'- രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം അവരുടെ വീരും ധൈര്യവും പ്രകടിപ്പിച്ചു.
Full Story
  06-05-2025
ഇന്ത്യയിലെ ജലം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കും: പാക്കിസ്ഥാനുമായുള്ള കരാറില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം
ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കും - സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വെള്ളത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം ഇന്ത്യയുടെ നേട്ടത്തിനായി ഒഴുകും. അത് ഇന്ത്യയുടെ നേട്ടത്തിനായി സംരക്ഷിക്കപ്പെടും, അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കപ്പെടും - പ്രധാനമന്ത്രി വ്യക്തമാക്കി. ഹിന്ദി ചാനല്‍ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
അതേസമയം, ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനില്‍ പ്രളയ മുന്നറിയിപ്പ്.
Full Story
  06-05-2025
ഇന്ത്യയില്‍, പാക്കിസ്താന്റെ അതിര്‍ത്തിയില്‍ നാളെ വ്യോമസേനയുടെ അഭ്യാസ പ്രകടനം നടത്തുകയാണ് ഇന്ത്യ
രാജസ്ഥാനിലെ അതിര്‍ത്തിയിലാണ് സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് നാളെ അഭ്യാസപ്രകടനം നടത്തുന്നത്. മേഖലയില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ചു. വൈകിട്ട് മൂന്നര മുതല്‍ മറ്റന്നാള്‍ രാത്രി വരെ വ്യോമ മേഖലയില്‍ നിയന്ത്രണമുണ്ടാകും. റഫേലടക്കമുള്ള വിമാനങ്ങള്‍ അഭ്യാസത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അതമേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുക. സംസ്ഥാന വ്യാപകമായി നാളെ മോക്ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

നാളെ സംസ്ഥാന വ്യാപകമായിത്തന്നെ മോക്ക്ഡ്രില്‍ നടത്തും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ്. കേരളത്തിലെ ഡാമുകളുടെ സുരക്ഷ കൂട്ടാനുള്ള നിര്‍ദ്ദേശവും
Full Story
  05-05-2025
രണ്ടു സംവിധായകരെ കഞ്ചാവുമായി പിടികൂടിയ വീടിന്റെ ഉടമയായ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകന്‍ സമീര്‍ താഹിറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫ്‌ലാറ്റിലെ ലഹരി ഉപയോഗം തന്റെ അറിവോടെ അല്ലെന്ന് സമീര്‍ മൊഴി നല്‍കി. ഇന്ന് ഉച്ചയോടെ അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍
Full Story
[40][41][42][43][44]
 
-->




 
Close Window