Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
ഇന്ത്യ/ കേരളം
  02-06-2025
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ; സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ, ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 12 സ്ഥാനാര്‍ഥികള്‍. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിനു വേണ്ടി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ ഇതാണ് നിലമ്പൂരില്‍ തെളിയുന്ന മത്സരചിത്രം.
പ്രധാന സ്ഥാനാര്‍ഥികളുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ. 20 കോടി രൂപയുടെ ബാധ്യത.
സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ. 9 ലക്ഷം രൂപയുടെ ബാധ്യത. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ. 72 ലക്ഷം രൂപയുടെ ബാധ്യത.
Full Story
  02-06-2025
100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയവര്‍ ദേശീയ പാത തകര്‍ന്നപ്പോള്‍ മിണ്ടുന്നില്ല. ആശുപത്രിയില്‍ മരുന്നില്ല. വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ല. ആശ വര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.

പാചക തൊഴിലാളികള്‍ക്ക്
Full Story
  29-05-2025
നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി: പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റേയാളിനെപ്പറ്റി അധികം പറയേണ്ട. കറിവേപ്പിലപോലെ കളഞ്ഞല്ലോ. യഥാര്‍ഥത്തില്‍ അതാണല്ലോ ഉണ്ടായത് - നിലമ്പൂരിലെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു.
അതേസമയം,
നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലാണ് ധാരണയായത്. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. ഇത് മൂന്നാം തവണയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്.
Full Story
  29-05-2025
ഇടുക്കിയില്‍ തോരാതെ മഴ തുടരുന്നു: മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നു മാറി താമസിക്കാന്‍ നിര്‍ദേശം
ഇടുക്കിയില്‍ തോരാതെ മഴ. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു.
ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. വിവിധ ഇടങ്ങളില്‍ മരം ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി
പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജലാശയങ്ങളില്‍
Full Story
  28-05-2025
കേരളത്തില്‍ ഇക്കുറി കാലവര്‍ഷം സാധാരണയില്‍ കൂടുതലാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ജൂണ്‍- സെപ്റ്റംബര്‍ വരെ കാലവര്‍ഷത്തില്‍ ശരാശരിയുടെ 108% വര്‍ധനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ പൊതുവെ സാധാരണ / സാധാരണ യില്‍ കൂടുതല്‍ മഴയും പ്രതീക്ഷിക്കുന്നു. വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.
ഈ സാഹചര്യത്തില് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
കൂടാതെ അടുത്ത 5 ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍
Full Story
  26-05-2025
34 വര്‍ഷം ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മകന്‍ ആര്യാടന്‍ ഷൗക്കത്ത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ ഒപ്പിട്ട കുറിപ്പ് പുറത്തിറങ്ങി. 34 വര്‍ഷം ആര്യാടന്‍ മുഹമ്മദ് കോട്ടയായി നിലനിര്‍ത്തിയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കളത്തിലിറക്കുന്നത് ആര്യാടന്റെ മകനെ തന്നെയാണ്.

നിലമ്പൂരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാമൂഴമാണ്. 2016ലായിരുന്നു ആദ്യമത്സരം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യടന്‍ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ഇടം കണ്ടെത്തി. നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനുമായിരുന്നു അദ്ദേഹം.
Full Story
  26-05-2025
അറബിക്കടലില്‍ മുങ്ങിത്താഴ്ന്ന കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു
കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കൊല്ലം തീരത്ത് മാത്രം ഇതുവരെ 23 കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് കണ്ടെയ്‌നറുകള്‍ ഇതിനകം ഒഴുകിയെത്തിയത്. നീണ്ടകര പരിമണം, കരിത്തുറ, ശക്തികുളങ്ങര മദാമ്മതോപ്പ്, ആലപ്പാട്, ആലപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. ആറാട്ടുപുഴയില്‍ കടലില്‍ ഒഴുകിനടന്ന കണ്ടെയ്നര്‍ പിന്നീട് കടല്‍ ഭിത്തിയില്‍ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങള്‍ മുഴുവന്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്സുകളും തീരം തൊട്ടു.
കണ്ടെയ്‌നറുകള്‍ എല്ലാം
Full Story
  26-05-2025
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു
സിപിഎമ്മിന്റെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്.എം എം വര്‍ഗീസ്, മുന്‍ മന്ത്രി എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ മൂന്ന് പേരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികളെ കൂടി ഉള്‍പ്പെടുത്തിയതോടെ കേസില്‍ നിലവില്‍ ആകെ 83 പ്രതികളായി.180 കോടി രൂപയാണ് തട്ടിപ്പിലൂടെ പ്രതികള്‍ സമ്പാദിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Full Story
[43][44][45][46][47]
 
-->




 
Close Window