Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  15-06-2024
യുകെയിലെ എസ്സക്‌സില്‍ മലയാളി പെണ്‍കുട്ടിയെ കാണാതായി: അനിത കോശി, 15 വയസ്സ് - വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നു പോലീസ്
യുകെയിലെ എസ്സക്‌സിനു സമീപം ബെന്‍ഫ്‌ലീറ്റില്‍ പെണ്‍കുട്ടിയെ കാണാതായി. 15 വയസുള്ള മലയാളി പെണ്‍കുട്ടിയെയാണ് കാണാതായത്. അനിത കോശി എന്നാണു പെണ്‍കുട്ടിയുടെ പേര്. മലയാളിയാണ് അനിതയെന്നു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അനിതയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് എസ്സക്‌സ് പോലീസ് അറിയിച്ചു. അടയാളം: 5 അടി 4 ഇഞ്ച് ഉയരം, നീണ്ട കറുത്ത മുടി, കണ്ണട വച്ചിട്ടുണ്ട്. ഫോട്ടോ പുറത്തു വന്നിട്ടുണ്ട്.

കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ
Full Story
  13-06-2024
ഇന്ന് ലണ്ടനിലെ ഹീത്രൂവില്‍ യാത്രക്കാര്‍ 9 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു: ഹൂസ്റ്റണ്‍ വിമാനം 9 മണിക്കൂര്‍ വൈകി
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്രക്കാരുമായി പറന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനില്‍ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ കനേഡിയന്‍ അതിര്‍ത്തിയും കടന്ന ശേഷമാണ് തിരിച്ചു പറന്നത്.

ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 അനുസരിച്ച് അറ്റ്ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താന്‍ സാധാരണ ഗതിയില്‍ 30-40
Full Story
  13-06-2024
നഴ്‌സുമാര്‍ക്ക് അപമാനമായി ലെറ്റ്ബി: 34 വയസ്സുകാരി നടത്തിയ കൊലപാതകങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കോടതിയില്‍ വിചാരണ
ശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബി. നഴ്‌സുമാര്‍ക്ക് അപമാനമായി മാറിയിരിക്കുന്നു ലെറ്റ്ബി എന്ന യുവതി. കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി
Full Story
  12-06-2024
കുവൈറ്റില്‍ തീപിടിത്തത്തില്‍ 11 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം: ലേബര്‍ക്യാംപില്‍ വെന്തു മരിച്ചത് 46 ഇന്ത്യക്കാര്‍
കുവൈറ്റില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മരണ സംഖ്യം 49 ആയി. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 11 പേര്‍ മലയാളികളാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

'കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു' എന്ന് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്,
Full Story
  11-06-2024
നടന്‍ ദര്‍ശന്‍ അറസ്റ്റില്‍: നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളി
കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. മൈസൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് നടനെ പോലീസ് ബെംഗളൂരുവിലേക്ക് മാറ്റി. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ദര്‍ശന്റെ പേരുകൂടി വെളിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈന്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് വിധേയയാക്കിയതിനും നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നടന്റെ ഭാര്യക്ക് രേണുകസ്വാമി ചില അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പ്രാഥമിക അന്വേഷണത്തില്‍
Full Story
  10-06-2024
ഫ്രാന്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജൂണ്‍ 30, ജൂലൈ 7 - രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ്: ഈ ഫലം ഇമ്മാനുവലിനു നിര്‍ണായകം
ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടോടെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതില്‍ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി 32.3 മുതല്‍ 33 ശതമാനം വരെ വോട്ട് നേടിയപ്പോള്‍ മാക്രോണിന്റെ റെനൈസന്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതല്‍ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാന്‍സ് ഒരു
Full Story
  10-06-2024
ജോസ് കെ. മാണിയുടെ തന്ത്രം വിജയിച്ചു: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുനല്‍കി സിപിഎം
രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സ്വന്തം രാജ്യസഭാ സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കി. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും.

ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. എന്നാല്‍ എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
പരസ്യം ചെയ്യല്‍

തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Full Story
  20-05-2024
ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്: മന്ത്രിമാരും മരിച്ചതായി സൂചന
ഇറാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു, കനത്ത മൂടല്‍മഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അല്‍പ്പസമയം മുന്‍പാണ് തിരച്ചിലില്‍ ഹെലികോപ്ടറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Full Story
[19][20][21][22][23]
 
-->




 
Close Window