Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗാന്ധി കുടുംബത്തിനെതിരേ വിമര്‍ശനവുമായി കെ. സുധാകരന്‍
reporter

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. തിരുത്തലുകള്‍ ഉള്‍ക്കൊള്ളാന്‍ ഗന്ധി കുടുംബത്തിന് കഴിയുന്നില്ല. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിനാണ് ശ്രമിച്ചത്. അവരെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യും. കെപിസിസി ആര്‍ക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനത്തിന്റെ മുന തൊടുക്കുന്നത്. ജി 23 നേതാക്കള്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ നേതൃത്വം തയാറാകണം ആയിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു. ഗാന്ധി കുടുംബത്തോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടന്നാണ് തോന്നുന്നത്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാന്‍ ആണ്. ഗെഹ്ലോട്ടിനോടാണ് കൂടുതല്‍ സാധ്യത. എതിരാളിയായി ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും വോട്ടുപിടിക്കാന്‍ കെ പി സി സി ഇറങ്ങില്ല . മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണമാണെന്നും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരായ ഒരു താക്കീത് ആണ് ഭാരത് ജോഡോ യാത്ര. രാഹുല്‍ ഗാന്ധിയെ ഇനിയും വിശ്വസിക്കണമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നുള്ളതാണ് തന്റെ അറിവ്. അത് അവരുടെ കുടുംബത്തിന്റെ തീരുമാനമാണ്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്ക് തന്റെ പ്രാധാന്യം വര്‍ധിപ്പിച്ച് സ്ഥാനത്തേക്ക് എത്താനുള്ള അടവായി ഭാരത് ജോഡോ യാത്രയെ കാണരുത്. മുസ്ലീം ലീഗ് യു.ഡി.എഫില്‍ നിന്ന് പോകുമെന്ന പ്രചാരണം നടക്കാത്ത കിനാവാണ്. ലീഗ് പോയാല്‍ അവരുടെ അസ്ഥിത്വം ഇല്ലാതാകും. അധികാരമില്ലാതെ എത്രനാള്‍ എന്ന ചോദ്യമില്ല. ആ കാലം അധികമില്ലെന്നും സുധാകരന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window