Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഭവനവിലയില്‍ ഇടിവ്
reporter

ലണ്ടന്‍: ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി-ബജറ്റ് തൊടുത്തുവിട്ട ആഘാതത്തില്‍ ബ്രിട്ടന്റെ ഭവന വിപണിയില്‍ വില ഇടിയുന്നു. സെപ്റ്റംബറില്‍ വിലകളില്‍ താഴേക്ക് പോക്ക് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഒക്ടോബറില്‍ 0.9 ശതമാനം ഇടിവാണ് യുകെയില്‍ ഉടനീളം അനുഭവപ്പെട്ടതെന്ന് നേഷന്‍വൈഡ് കണക്കുകള്‍ വ്യക്തമാക്കി. ഭവനവിലയിലെ വാര്‍ഷിക നിരക്ക് വളര്‍ച്ച സെപ്റ്റംബറിലെ 9.5 ശതമാനത്തില്‍ നിന്നും ഒക്ടോബറില്‍ 7.2 ശതമാനമായാണ് താഴ്ന്നത്. ഇതോടെ യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടിയുടെ വില ഇപ്പോള്‍ 268,282 പൗണ്ടാണെന്ന് നേഷന്‍വൈഡ് ഇന്‍ഡെക്സ് വ്യക്തമാക്കി. സെപ്റ്റംബറിലെ 272,259 പൗണ്ടില്‍ നിന്നും 3977 പൗണ്ട് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വാര്‍ഷിക കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഭവനവില ഇപ്പോഴും ഉയരത്തില്‍ തന്നെയാണ്. 2021-ല്‍ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി പ്രോപ്പര്‍ട്ടി വില 17,971 പൗണ്ട് അധികമാണ്.

മോര്‍ട്ട്ഗേജ് നിരക്കുകള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിച്ചേര്‍ന്നതാണ് മെല്ലപ്പോക്കിലേക്ക് നയിച്ചത്. കൂടാതെ കഴിഞ്ഞ മാസം മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് മിനി ബജറ്റിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ അഴിച്ചുവിട്ട ദുരിതങ്ങളും അനിശ്ചിതാവസ്ഥയ്ക്ക് കാരണമായി. മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്ന ശേഷം ഇപ്പോള്‍ ഒന്ന് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയാല്‍ ഇത് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭവനവില പേപ്പറില്‍ മാത്രമാണ് കുറയുന്നതെന്ന കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ വീട് വാങ്ങാന്‍ ഇനിയും കാത്തിരിക്കുന്നതാണ് ഗുണകരം. ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ട്ഗേജുകള്‍ താങ്ങാന്‍ കഴിയുമോയെന്ന് പരിശോധിച്ച് വേണം ഈ നീക്കം നടത്താന്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാസാമാസം വര്‍ദ്ധിച്ച നിരക്ക് അല്‍പ്പം താഴുന്നത് ആദ്യമായി വീട് വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസകരമാണെങ്കിലും അല്‍പ്പം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

 
Other News in this category

 
 




 
Close Window