Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
നിങ്ങള്‍ ആഫ്രിക്കയുടെ ഏത് ഭാഗത്ത് നിന്നും വരുന്നു? ബ്രിട്ടനില്‍ ജനിച്ച ചാരിറ്റി സ്ഥാപകയോട് വംശവെറി പ്രകടമാക്കി വില്ല്യം രാജകുമാരന്റെ ഗോഡ്മദര്‍; ഒടുവില്‍ രാജി വെച്ച് പുറത്തേക്ക്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ ചാരിറ്റി സ്ഥാപകയെ വംശീയമായി ചോദ്യം ചെയ്ത രാജകുടുംബത്തിലെ സഹായി ലേഡി സുസന്‍ ഹുസെ രാജിവെച്ചു. സിസ്റ്റാ സ്പേസ് സ്ഥാപക എന്‍ഗോസി ഫുലാനിക്ക് നേരെയാണ് വില്ല്യം രാജകുമാരന്റെ ഗോഡ്മദര്‍ കൂടിയായ ലേഡി-ഇന്‍-വെയ്റ്റിംഗിന്റെ വംശീയ ചോദ്യംചെയ്യല്‍ അരങ്ങേറിയത്. 'ആഫ്രിക്കയുടെ ഏത് ഭാഗത്ത് നിന്നുമാണ് നിങ്ങള്‍ വന്നത്'? എന്നായിരുന്നു ലേഡി ഹുസെ തുടര്‍ച്ചയായി ചോദിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ല സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു ഫുലാനി. ഇവരോടാണ് ലേഡി ഹുസെ വംശീയമായ രീതിയില്‍ ചോദ്യം ചെയ്യല്‍ നടത്തിയത്.



സംഭവം പുറത്തറിഞ്ഞതോടെയാണ് കൊട്ടാരത്തിന് നാണക്കേടായി. ഇതോടെ സംഗതി വിവാദമായി. 'ഇവര്‍ വംശവെറി കാണിക്കുകയായിരുന്നു, അതും തുടരെ, തുടരെ. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പേരില്‍ ഒരുമിച്ച് ജോലി ചെയ്യേണ്ട ദിവസമാണ്, ആളുകളുടെ മുന്നില്‍ വെച്ച് ഈ സംഭവം അരങ്ങേറിയത്', ഫുലാനി പ്രതികരിച്ചു. അക്രമിക്കപ്പെട്ടതായി തോന്നിയെങ്കിലും ലേഡി ഹുസെയുടെ ജോലി പോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് എന്‍ഗോസി ഫുലാനി കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ എവിടെ നിന്നാണെന്ന്' ക്യൂന്‍ കണ്‍സോര്‍ട്ടിന്റെ ലേഡി ഇന്‍ വെയ്റ്റിംഗ് സ്ഥാനമുള്ള ലേഡി ഹുസെ തുടര്‍ച്ചയായി ചോദിക്കുകയായിരുന്നു. പലകുറി ഉത്തരം നല്‍കിയെങ്കിലും ഹുസെയെ ഈ മറുപടി തൃപ്തയാക്കിയില്ല.

62 വര്‍ഷത്തോളം എലിസബത്ത് രാജ്ഞിയുടെ ലേഡി ഇന്‍ വെയ്റ്റിംഗായിരുന്ന ഹുസെ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ മൂര്‍ച്ചിച്ചതോടെ രാജിവെച്ചു. ബക്കിംഗ്ഹാം കൊട്ടാരം ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഗോസിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് സംസാരത്തിന് സാക്ഷിയായ വുമണ്‍സ് ഇക്വാളിറ്റി പാര്‍ട്ടിയിലെ മാന്‍ഡു റീഡ് പറഞ്ഞു. 'ലേഡി സൂസന്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തു. ഞങ്ങള്‍ വഴിപോക്കരാണെന്ന തരത്തിലായിരുന്നു ഇത്. എന്‍ഗോസി ഒരു വെള്ളക്കാരി ആയിരുന്നെങ്കില്‍ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലായിരുന്നു', മാന്‍ഡു റീഡ് വ്യക്തമാക്കി. മെഗാന്‍ മാര്‍ക്കിള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window