Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും, വെയില്‍സിലുമായി അടിസ്ഥാന ഭാഷാ പ്രാവീണ്യമില്ലാത്ത ജനങ്ങളുടെ എണ്ണം '161,000'
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും, വെയില്‍സിലുമായി പത്ത് ശതമാനത്തോളം താമസക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള അടിസ്ഥാന ഭാഷാ പ്രാവീണ്യം പോലുമില്ലെന്ന് സെന്‍സസ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പ് പ്രകാരമാണ് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് അടിസ്ഥാന ഭാഷാ പ്രാവീണ്യം കമ്മിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 161,000 പേര്‍ ഇംഗ്ലീഷ് ഭാഷ തീര്‍ത്തും സംസാരിക്കാത്തവരാണ്, ജനസംഖ്യയുടെ 0.3 ശതമാനമാണിത്. 880,000 പേര്‍ക്ക് ഇംഗ്ലീഷ് ഭാഷ നല്ല രീതിയില്‍ സംസാരിക്കാനും കഴിയുന്നില്ല. ലെസ്റ്ററില്‍ 2.1 ശതമാനത്തിനാണ് ഇംഗ്ലീഷ് ഭാഷ പിടിയില്ലാത്തത്. നഗരങ്ങളിലേക്ക് പോകുമ്പോള്‍ ഇത് 15 ശതമാനം വരെ ഉയരും.

ആല്‍ഡെര്‍ഷോട്ട് പോലുള്ള മേഖലകളിലും സമാനമായ അവസ്ഥയാണ്. ബര്‍മിംഗ്ഹാം പോസ്റ്റ്കോഡുകളില്‍ ഇത് 8 ശതമാനം വരെയാണ്. ബോസ്റ്റണ്‍, ലിങ്കണ്‍ഷയര്‍ എന്നിവിടങ്ങളില്‍ കാല്‍ശതമാനം പേര്‍ക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. അതേസമയം, രാജ്യത്തെ 10 പ്രധാന ഭാഷകളില്‍ ആദ്യമായി റൊമാനിയന്‍ ഇടംപിടിച്ചുവെന്നും സെന്‍സസ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും സാധാരണമായി സംസാരിക്കുന്ന മൂന്നാമത്തെ പ്രധാന ഭാഷയായി റൊമാനിയന്‍ മാറി. ഇംഗ്ലീഷ് പ്രധാന ഭാഷയായി 91.1 ശതമാനം ജനങ്ങള്‍ സംസാരിക്കുന്നു. ഒരു ദശകം മുന്‍പത്തെ 92.3 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ഇംഗ്ലീഷിന് പിന്നില്‍ 1.1% ജനസംഖ്യക്ക് പോളിഷ് ഭാഷയും, 0.8 ശതമാനം പേര്‍ക്ക് റൊമാനിയനും, 0.5 ശതമാനത്തിന് പഞ്ചാബിയും, 0.5 ശതമാനത്തിന് ഉര്‍ദുവും പ്രധാന ഭാഷയാണെന്ന് ഒഎന്‍എസ് പറയുന്നു.

യുകെയിലേക്ക് കുടിയേറുന്നവരുടെ ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പാക്കാന്‍ വിവിധ ഗവണ്‍മെന്റുകള്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴാണ് ഈ വര്‍ദ്ധനവെന്നതും വൈരുദ്ധ്യമാണ്. 65ന് താഴെ പ്രായമുള്ള എല്ലാവരും റസിഡന്‍സിക്കും, സിറ്റിസണ്‍ഷിപ്പിനും അപേക്ഷിക്കുമ്പോള്‍ ഭാഷാ പ്രാവീണ്യം തെളിയിക്കണം.

 
Other News in this category

 
 




 
Close Window