Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ജീവിതച്ചെലവ് കൂടിയതോടെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് പിന്നാലെ യുകെ ജനത
reporter

 ലണ്ടന്‍: ജീവിത ചിലവുകള്‍ കുതിച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ ചെലവ് ചുരുക്കലിന്റെ എല്ലാ വഴികളും തേടുകയാണ് യുകെ ജനത. ജോലിസ്ഥലവും വീടും എത്തിപ്പെടാന്‍ സ്വന്തമായി വാഹനം വളരെ അത്യാവശ്യം ആയതിനാല്‍ പുതിയ കാറുകള്‍ക്കു പകരം പഴയതു സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികളടക്കമുള്ള ജന സമൂഹം. ഇതോടെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറി. കഴിഞ്ഞ വര്‍ഷത്തേക്കാളും വലിയവിലയാണ് നിലവില്‍ പുതിയ കാറുകള്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദിസ് ഈസ് മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങള്‍ പുറത്ത് വന്നത് .

സുബാരു ഔട്ട്ബാക്ക് ഡീസല്‍, സ്‌കോഡ റാപ്പിഡ് ഡീസല്‍, ഫിയറ്റ് ഡോബ്ലോ ഡീസല്‍, ടൊയോട്ട പ്രിയസ്, സിട്രോണ്‍ സി1 പെട്രോള്‍, ഹ്യുണ്ടായ് i10 പെട്രോള്‍, നിസ്സാന്‍ GT-R പെട്രോള്‍, സാങ്യോങ് ടിവോലി പെട്രോള്‍ എന്നീ മോഡലുകള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയില്‍ 35% ത്തിന്റെ വില വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് 19ന് ശേഷം കാര്‍ വിപണിയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിലയുടെ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം പാര്‍ട്‌സ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ധാരാളം കാര്‍ ബ്രാന്‍ഡുകളും ഉണ്ട്. ഇവ ബുക്ക് ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാലതാമസം നേരിടേണ്ടി വരും. സെക്കന്റ് ഹാന്‍ഡ് വിപണിയുടെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണവും ഇത് തന്നെയാണ്. ആവശ്യക്കാര്‍ കൂടുന്നതും വിലവര്‍ദ്ധനവിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമാണ്. യുകെയില്‍ എത്തിക്കൊണ്ടിരിക്കുന്ന മലയാളികളും വിലകുറഞ്ഞ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പിന്നാലെയാണ്.

 
Other News in this category

 
 




 
Close Window