Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
സമരം ചെയ്യുന്നവര്‍ ചെയ്യട്ടെ, ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് നഴ്‌സുമാരോട് സര്‍ക്കാര്‍
reporter

ലണ്ടന്‍: നഴ്സിംഗ് യൂണിയനുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. നഴ്സുമാരുടെ സമരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന ഭീഷണി ശക്തമാകവെയാണ് സ്റ്റീവ് ബാര്‍ക്ലേ ഇക്കാര്യം വ്യക്തമാക്കിയത്. 2022/23 വര്‍ഷത്തേക്ക് 2% ശമ്പളവര്‍ദ്ധനവിന് തുല്യമായ ഒറ്റത്തവണ പേയ്മെന്റും, 2023/24 വര്‍ഷത്തേക്ക് 5% ശമ്പളവര്‍ദ്ധനവും ഓഫര്‍ ചെയ്തെങ്കിലും റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ ഇത് വര്‍ദ്ധന തള്ളിക്കളഞ്ഞിരുന്നു. കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ ആര്‍സിഎന്‍ ഒരുങ്ങുമ്പോഴാണ് ശമ്പളത്തുകയുടെ പേരില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തേക്ക് സമരം നീട്ടാന്‍ തങ്ങളുടെ 3 ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ ആര്‍സിഎന്‍ ബാലറ്റ് നടത്തുകയാണ്. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ആര്‍സിഎന്‍ പ്രതികരണം.

സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഓഫര്‍ സ്വീകരിക്കാന്‍ ആര്‍സിഎന്‍ മേധാവി പാറ്റ് കുള്ളെന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളപ്പെടുകയായിരുന്നു. ഇതോടെയാണ് പണിമുടക്ക് തുടരുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. അംഗങ്ങളുടെ മനസ്സിലിരുപ്പ് ആര്‍സിഎന്‍ മേധാവിയെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. നഴ്സുമാര്‍ക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കാതിരിക്കാന്‍ വന്‍തോതില്‍ ക്യംപെയിന്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പായി ഈ വിഷയത്തില്‍ ഒരു തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരിനും പ്രധാനമാണ്. നഴ്സുമാരുമായി പ്രത്യേകം ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ നടത്തി ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് തിരിച്ചടി നേരിട്ടത്. ശമ്പളത്തുകയുടെ പേരില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചത് വിഷയം കീറാമുട്ടിയായി മാറ്റുകയാണ്.

 
Other News in this category

 
 




 
Close Window