Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും
reporter

ലണ്ടന്‍: അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടുമൊരു പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുക്കുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തെ തോല്‍പ്പിക്കാന്‍ ബേസ് റേറ്റ് വര്‍ദ്ധന വീണ്ടും നടപ്പാക്കുമ്പോള്‍ കടമെടുത്ത ജനങ്ങളാണ് വീണ്ടും തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത്. കൂടുതല്‍ വര്‍ദ്ധനവുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗം ജോന്നാഥന്‍ ഹസ്‌കല്‍ പറഞ്ഞു. ജൂണ്‍ 22-നാണ് അടുത്ത എംപിസി പ്രഖ്യാപനം ഉണ്ടാവുക. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതരുടെ സൂചന പ്രകാരം തുടര്‍ച്ചയായ 13-ാം തവണയും നിരക്ക് വര്‍ദ്ധിക്കുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. പലിശ നിരക്കുകള്‍ 4.5 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. ഇത് സംഭവിച്ചാല്‍ പോലും മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ നൂറുകണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കാന്‍ ഇടയാക്കും. വര്‍ഷത്തിന്റെ അവസാനത്തോടെ നിരക്കുകള്‍ 5.5 ശതമാനത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 2024-ലേക്ക് കടക്കുമ്പോഴും റേറ്റ് 5 ശതമാനത്തിന് മുകളില്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

ജനങ്ങള്‍ക്ക് എത്രയൊക്കെ വേദനിച്ചാലും പണപ്പെരുപ്പത്തിന് മുകളില്‍ തുടരാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമം. പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തില്‍ കൂടുതലാണ് നിലവിലെ നിരക്ക്. പണപ്പെരുപ്പം കുറച്ച് നിര്‍ത്താന്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാഹസത്തിന് പോലും തയ്യാറാണെന്ന് പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും വ്യക്തമാക്കിയിരുന്നു. കൈവിട്ട് കുതിക്കുന്ന ഭക്ഷ്യ, എനര്‍ജി വിലകളാണ് ബ്രിട്ടന്റെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ സമ്മറിന് ശേഷം ആദ്യമായി പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ എത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും ഏറെ വേഗത കുറഞ്ഞാണ് ഈ ഇടിവ്.

 
Other News in this category

 
 




 
Close Window