Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവുകള്‍ ഇനിയും കുതിച്ച് കയറുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. രാജ്യത്തെ പ്രമുഖ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാരില്‍ മിക്കവരും വിപണിയില്‍ ലഭ്യമായ കുറഞ്ഞ നിരക്കുകളിലുള്ള ഡീലുകള്‍ പിന്‍വലിക്കുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്. 2023 ഒടുക്കമാകുമ്പോഴേക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ആറ് ശതമാനമാക്കി ഉയര്‍ത്താനുള്ള സാധ്യത ശക്തമായതോടെയാണ് മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാര്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനായി നിലവിലെ കുറഞ്ഞ നിരക്കിലുള്ള ഡീലുകള്‍ പിന്‍വലിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ലെന്‍ഡറായ എച്ച്എസ്ബിസി ഒരാഴ്ചക്കിടെ രണ്ടാം വട്ടമാണ് കുറഞ്ഞ നിരക്കിലുള്ള ഡീലുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്. അധികം വൈകാതെ ഈ ലെന്‍ഡര്‍ നിരക്കേറിയ പുതിയ ഡീലുകളുമായി മാര്‍ക്കറ്റിലെത്തുമെന്നാണ് സൂചന. കൂടാതെ യുകെയിലെ ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കിടയിലെ തലതൊട്ടപ്പനായ കവന്‍ട്രി തങ്ങളുടെ റെസിഡന്‍ഷ്യല്‍, ബൈ ടു ലെറ്റ് ഡീലുകളെല്ലാം മാര്‍ക്കറ്റില്‍ നിന്ന് എടുത്ത് മാറ്റിയിട്ടുണ്ട്. പുതുക്കിയ ഉയര്‍ന്ന നിരക്കിലുള്ള ഡീലുകള്‍ നാളെ മുതല്‍ വിപണിയിലിറക്കുമെന്നാണ് ഈ ലെന്‍ഡര്‍ അറിയിച്ചിരിക്കുന്നത്.

അതിനിടെ രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വെളിപ്പെടുത്തി ചാന്‍സലറായ ജെറമി ഹണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചാന്‍സലറുടെ ഈ പ്രഖ്യാപനവും മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാര്‍ നിരക്ക് കുറഞ്ഞ ഡീലുകള്‍ പിന്‍വലിക്കാനും നിരക്ക് കൂടിയ ഡീലുകള്‍ പുതുതായി അവതരിപ്പിക്കാനും കാരണമായി വര്‍ത്തിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തുന്ന ഏത് നീക്കത്തിനും ഗവണ്‍മെന്റ് പിന്തുണയേകുമെന്നും ചാന്‍സലര്‍ ഉറപ്പേകുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ ഉടനെ മറ്റൊരു വര്‍ധനവ് കൂടി വരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ 13ാം പ്രാവശ്യമാണ് നിരക്കില്‍ വര്‍ധനവ് വരുത്തുന്നത്. ഇതിനെ തുടര്‍ന്ന് 2023 ഒടുവിലാകുമ്പോഴേക്കും പലിശനിരക്ക് ആറ് ശതമാനമത്തിലെത്താന്‍ മൂന്നില്‍ ഒന്ന് സാധ്യതയുണ്ടെന്നാണ് എക്സ്പര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്.പലിശനിരക്ക് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മൂന്ന് ലക്ഷം മോര്‍ട്ട്ഗേജുള്ള ഒരാള്‍ക്ക് 18 മാസം മുമ്പുള്ളതിനേക്കാള്‍ വര്‍ഷം തോറും 13,200 പൗണ്ട് കൂടുതലായി അടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window