Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ജീവനക്കാര്‍ക്കിടയില്‍ അസുഖം വര്‍ധിക്കുന്നു, പ്രധാന പ്രശ്‌നം മാനസികാരോഗ്യം
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജീവനക്കാര്‍ക്കിടയില്‍ അസുഖം പിടിപെടുന്നത് വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അസുഖബാധിതരായ ജീവനക്കാരില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2022ല്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ആബ്സന്‍സ് നിരക്ക് 5.6 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇക്കാലത്ത് ഏതാണ്ട് 75,000ത്തോളം എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് അസുഖം ബാധിച്ച് ജോലിക്കെത്താന്‍ സാധിക്കാതെ പോയിരിക്കുന്നത്. 2020ലും 2021ലും കോവിഡ് രൂക്ഷമായ കാലത്ത് പോലും ഇത്രയധികം ജീവനക്കാര്‍ അസുഖബാധിതരായി ജോലിക്കെത്താത്ത സാഹചര്യമുണ്ടായിരുന്നില്ല. 2019ല്‍ ഇത്തരത്തില്‍ ജോലിക്കെത്താവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ 29 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ എന്‍എച്ച്എസ് ജീവനക്കാരെ അലട്ടിയിരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നം മാനസികാരോഗ്യ പ്രശ്നങ്ങളാണ്.

ജോലിക്ക് ഹാജരാകാതിരുന്നവരില്‍ ഏതാണ്ട് 25 ശതമാനം പേരും ഇക്കാരണത്താലാണ് എത്താതിരുന്നത്. ഔദ്യോഗിക എന്‍എച്ച്എസ് ഡാറ്റകളെ വിശകലനം ചെയ്ത് നഫീല്‍ഡ് ട്രസ്റ്റാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന് പുറമെ ജലദോഷം, ചുമ, രോഗാണുബാധകള്‍, കോവിഡുമായി ബന്ധപ്പെട്ട റെസ്പിറേറ്ററി പ്രശ്നങ്ങള്‍, തുടങ്ങിയവ കാരണവും നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ ജോലിക്കെത്താതിരുന്നിട്ടുണ്ട്. 2010ല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കണക്കാക്കിയാല്‍ എന്‍എച്ച്എസ് ജീവനക്കാരിലെ രോഗബാധാ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2022. എന്‍എച്ച്എസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പാടുപെടുന്ന ഇക്കാലത്ത് ജീവനക്കാര്‍ അസുഖം ബാധിച്ച് ജോലിക്ക് വരാതിരിക്കുന്നത് സര്‍വീസുകളില്‍ കടുത്ത സമ്മര്‍ദമേറ്റുമെന്നാണ് നഫീല്‍ഡ് ട്രസ്റ്റ് മുന്നറിയിപ്പേകുന്നത്.

 
Other News in this category

 
 




 
Close Window