Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ ഗര്‍ഭ പരിചരണത്തിനിടെ അബോര്‍ഷനോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായി കുട്ടികളെ നഷ്ടപ്പെടുന്ന ഗര്‍ഭിണികളെ സംരക്ഷിക്കാന്‍ പദ്ധതി
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ ഗര്‍ഭപരിചരണത്തിനിടെ അബോര്‍ഷനോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി കുട്ടികളെ നഷ്ടപ്പെടുന്ന ഗര്‍ഭിണികളെ സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനുമായി മെച്ചപ്പെട്ട കെയറിന് വഴിയൊരുങ്ങുന്നു. ഇത്തരത്തില്‍ മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളും മറ്റും അര്‍ഹിക്കുന്ന ബഹുമാനത്തോടെ കൈകാര്യം ചെയ്യുന്നതുറപ്പിക്കുന്ന നടപടികളും ഇതില്‍ പെടുന്നു. ജനിക്കാന്‍ 24 വാരങ്ങള്‍ മാത്രം അവശേഷിക്കവേ മരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആവശ്യമാണെങ്കില്‍ അത് സംബന്ധിച്ച ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഴിയൊരുങ്ങുമെന്നാണ് പ്രഗ്‌നന്‍സി ലോസ് റിവ്യൂ ഉറപ്പേകുന്നത്. ഇംഗ്ലണ്ടിലെ ഇന്റിപെന്റന്റ് റിവ്യൂ ഓഫ് കെയര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നാണ് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഉറപ്പേകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദേശിച്ച മൂന്ന് മാസത്തെ പൈലറ്റിന്റെ ഭാഗമായി ഒന്നാമത്തെയും രണ്ടാമത്തെയും അല്ലെങ്കില്‍ മൂന്നാമത്തെയും അബോര്‍ഷന് ശേഷം അതിന്റെ കാരണം സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റിംഗും ഉപദേശങ്ങളും നല്‍കുകയും ഇതിലൂടെ ഇനിയൊരു അബോര്‍ഷനില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് സഹായിക്കുകയും ചെയ്യും.

ഇത്തരത്തില്‍ കുട്ടികളെ നഷ്ടപ്പെടുന്ന മാതാപിതാക്കളെ പിന്തുണക്കുന്നത് അനിവാര്യമായ കാര്യമാണെന്നാണ് ഫോര്‍ ചേഞ്ച് ആഫ്റ്റര്‍ സഫറിംഗ് മിസ്‌കാര്യേജ് ഹെര്‍സെല്‍ഫ് എന്ന കാംപയിന് നേതൃത്വം നല്‍കുന്ന സ്‌കൈ ന്യൂസ് ടിവി പ്രസന്ററും മ്യുസീഷ്യനുമായ മൈലീന ക്ലാസ് ആഹ്വാനം ചെയ്യുന്നത്. നിരവധി പ്രാവശ്യം അബോര്‍ഷന് വിധേയരാവുകയും വേണ്ടത്ര സഹായവും പിന്തുണയും ലഭിക്കാത്തതും അവരുടെ മാനസികാരോഗ്യത്തിന് പ്രശ്നമാകുന്നുവെന്നും മൈലീന മുന്നറിയിപ്പേകുന്നു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള ഗ്രേഡഡ് മോഡല്‍ കെയര്‍ ഗര്‍ഭിണികള്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ആര്‍ത്തവം, ഐവിഎഫ് പോലുള്ള കാര്യങ്ങളിലെ നിര്‍ദേശങ്ങളും ഉപദേശങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രസ്തുത റിവ്യൂ നിര്‍ദേശിച്ചിട്ടുണ്ട്. മെറ്റേര്‍ണിറ്റി യൂണിറ്റുകളിലെ പ്രാരംഭ റിസ്‌കുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഗൈഡന്‍സ് നടപ്പിലാക്കാനും നീക്കങ്ങളുണ്ട്. ദി പ്രഗ്‌നന്‍സി ലോസ് റിവ്യൂ 73 മാര്‍ഗനിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window