Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ട്യൂബ് ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം, പ്രതിക്ക് ഒമ്പതു വര്‍ഷം തടവ്
reporter

ലണ്ടന്‍: രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളില്‍ സ്ത്രീ യാത്രക്കാരും, ജീവനക്കാരും പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന കണക്കുകള്‍ക്കിടെയാണ് നോര്‍ത്ത് ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് ശിക്ഷ വിധിച്ചത്.പിക്കാഡിലി ലെയിനില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ അക്രമം. ഞെട്ടലിലായ ഒരു യാത്രികയും, ഇവരുടെ 11 വയസ്സുള്ള മകനുമാണ് സംഭവത്തിന് സാക്ഷികളായത്. പ്രതി 37-കാരന്‍ റയാന്‍ ജോണ്‍സ്റ്റന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ഈ സംഭവത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഇയാള്‍ ഒരു വീടിന്റെ ജനലിലൂടെ നോക്കി സ്വയംഭോഗം ചെയ്യുന്നതിന് മറ്റ് രണ്ട് സ്ത്രീകള്‍ സാക്ഷിയായിരുന്നു. ഇവരെ ഇയാള്‍ ഓടിച്ചിടുകയും ചെയ്തു.

എന്നാല്‍ വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ച് അക്രമിയില്‍ നിന്നും സ്ത്രീകള്‍ രക്ഷ നേടുകയായിരുന്നുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് പറഞ്ഞു. ഇതിന് ശേഷം പുലര്‍ച്ചയോടെ പിക്കാഡിലി ലെയിന്‍ ട്രെയിനില്‍ ഹീത്രൂ ടെര്‍മിനല്‍ 5ല്‍ വെച്ചാണ് ഇരയുടെ അരികിലെത്തിയത്. ഇവര്‍ ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രതി 20-കാരിയെ ലൈംഗികമായി അക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയ ശേഷം മടങ്ങുകയായിരുന്ന യുവതിയെ മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ചാണ് അക്രമിച്ചത്. എന്നാല്‍ സംഭവത്തിന് സാക്ഷിയായ ഒരു ഫ്രഞ്ച് പൗരയും, അവരുടെ 11-കാരനായ മകനുമാണ് പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് 2022-ല്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതോടെയാണ് ബലാത്സംഗ കേസിലെ പ്രതി ഇയാളെന്ന് തിരിച്ചറിഞ്ഞത്.

 
Other News in this category

 
 




 
Close Window