Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
180 കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുകെ പൗരന്‍ ഇപ്പോള്‍ ഏകാന്തതയുടെയും പ്രതിസന്ധിയുടെയും നടുവില്‍
reporter

ലണ്ടന്‍: തന്റെ ജീവിതം കടന്നു പോകുന്നത് ഏകാന്തതയിലും പ്രതിസന്ധികളിലൂടെയുമാണെന്ന് 180 കുട്ടികളുടെ പിതാവായ യുകെയിലെ ന്യൂകാസിലില്‍ നിന്നുള്ള ഒരു ബീജ ദാതാവ്. ജോ ഡോണര്‍ എന്നറിയപ്പെടുന്ന ഇയാള്‍ 13 വര്‍ഷമായി ബീജദാതാവാണ്. സ്വാഭാവിക ബീജസങ്കലനം, ഭാഗിക ബീജസങ്കലനം, കൃത്രിമ ബീജസങ്കലനം തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് 52 -കാരനായ ഇയാള്‍ നിരവധി സ്ത്രീകളുടെ മാതൃത്വമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍, തന്റെ പ്രവൃത്തിയെ എല്ലായ്‌പ്പോഴും ആളുകള്‍ മോശമായി രീതിയിലാണ് നോക്കിക്കാണുന്നതെന്നും അതുകൊണ്ട് തന്നെ നിരവധി പ്രതിസന്ധികള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. ഒരു ബീജദാതാവായതിനാല്‍ തന്റെ ജീവിതത്തില്‍ ഒരു പ്രണയമുണ്ടായിട്ടില്ലെന്നാണ് ജോ പറയുന്നത്. തനിക്ക് പ്രണയത്തിന് സമയം കിട്ടാറില്ലെന്നും ഓരോരുത്തരും അവരുടെ ആവശ്യം കഴിയുമ്പോള്‍ വളരെ ക്രൂരമായ പരാമര്‍ശങ്ങളാണ് തനിക്ക് സമ്മാനിക്കാറുള്ളതെന്നും ഇയാള്‍ പറയുന്നു. ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് താന്‍ ഒരു ബീജ ദാതാവായത് എന്നാണ് പലരും കരുതുന്നതെന്നും ജോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അങ്ങനെയല്ലെന്നും ആസ്വാദ്യകരമായ ലൈംഗിക ബന്ധമുണ്ടാകണമെങ്കില്‍ അവിടെ പ്രണയം വേണമെന്നും ഹ്രസ്വമായ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പോലും തനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കാറില്ലെന്നും ഈ 52 -കാരന്‍ പറയുന്നു. വ്യക്തിപരമായ പ്രണയജീവിതം നഷ്ടപ്പെടുത്തിയാണ് താന്‍ ഇത് ചെയ്യുന്നതെന്നും അത് കടുത്ത ഏകാന്തതയിലേക്ക് തന്നെ കൊണ്ടുചെന്നെത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സത്പ്രവൃത്തിയും ത്യാഗവുമായാണ് തന്റെ ജീവിതത്തെ താന്‍ കാണുന്നതെന്നും എന്നാല്‍ സമൂഹം അത് മനസ്സിലാക്കാത്തതില്‍ നിരാശയുണ്ടെന്നും ജോ സൂചിപ്പിച്ചു. ഇതുവരെ തനിക്ക് ജനിച്ച 180 കുട്ടികളില്‍ 60 പേരെ താന്‍ കണ്ടിട്ടുണ്ടെന്നും ജോ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window