Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
ബിസിനസ്‌
  18-08-2022
യുപിഐ പണമിടപാടിന് സര്‍വീസ് ചാര്‍ജ് വരും? പപ അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ
ഭാവിയില്‍ യുപിഐ പണമിടപാടുകള്‍ക്കും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. പുതിയ കരട് നിര്‍ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ.
യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളില്‍ മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്ന ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 3ന് മുന്‍പായി ഇതില്‍ പ്രതികരണം അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

'ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ പോലെ തന്നെയാണ് യുപിഐയുടേയും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സര്‍വീസ് ചാര്‍ജ്
Full Story
  20-07-2022
200 കോടി വാക്സിന്‍ ഡോസ് കടന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനം
ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞത്തിന് ശക്തിപകരുന്നതില്‍ ശാസ്ത്രജ്ഞരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ബില്‍ ഗേറ്റ്സിന്റെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.


''ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വേഗതയും, തോതും ബൃഹത്താണ്. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ളവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് കരുത്ത് പകരുന്നത്. അതേസമയം, ഇന്ത്യയിലെ ജനങ്ങള്‍ ശാസ്ത്രത്തില്‍ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിക്കുകയും അവരുടെ ഡോസുകള്‍ സമയബന്ധിതമായി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Full Story
  20-07-2022
ഇന്ത്യന്‍ രൂപ തകര്‍ന്ന് വീഴുകയാണ്: ഒരു ഡോളറിന് 80 രൂപ: പതിനഞ്ച് വര്‍ഷം മുന്‍പ് ഇത് 40 രൂപയായിരുന്നു
യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് (exchange rate ) ജൂലൈ 19 ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഡോളറിന് 80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 15 വര്‍ഷം മുമ്പ്, രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 40 രൂപ ആയിരുന്നു. അതുകൊണ്ടു തന്നെ പലരും വിദേശ പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി ചേക്കാറാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു.

രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 80 രൂപ കടന്നത് പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെയാണ്. കാരണം മറ്റു പല രാജ്യങ്ങളിലേതു പോലെ ഇന്ത്യന്‍ കറന്‍സിയും ആഗോളവും ആഭ്യന്തരവുമായ ചില കാരണങ്ങളാല്‍ കുറച്ചുകാലമായി സമ്മര്‍ദത്തിലാണ്. കുറച്ചു കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദ?ഗ്ധര്‍ കരുതുന്നത്. ഇത് ഇന്ത്യന്‍
Full Story
  17-07-2022
ജിഎസ്ടി ഉയര്‍ത്തി: അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം വില കൂടും
നാളെ (18-07-2022) മുതല്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് വിലവര്‍ധിക്കുന്നത്. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.

അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വിലവര്‍ധിക്കുന്നത്. പാക്കറ്റിലല്ലാതെ തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വര്‍ധിക്കുമെന്ന് മില്‍മ വ്യക്തമാക്കി.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വര്‍ധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ്
Full Story
  17-07-2022
മണി ചെയിന്‍ മാതൃകയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: മലപ്പുറം കാളികാവ് സ്വദേശി അറസ്റ്റില്‍
മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് ഒരാള്‍ അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നുമായി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെട്ട സംഘം 100 കോടി രൂപയോളം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കമ്പനിയുണ്ടെന്നാണ് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിന് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചത്.

കൂത്തുപറമ്പില്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പലരും പരാതിയുമായി രംഗത്ത് വന്നതോടുകൂടിയാണ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച അന്വേഷണം
Full Story
  12-07-2022
ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്: ചൈനയില്‍ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം: തവണകളായി തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി പ്രവിശ്യാ ഭരണകൂടം. അന്‍ഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 15 മുതല്‍ തവണകളായി പണം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച ആയിരത്തോളം പേരാണ് ഹെനാന്റെ തലസ്ഥാനമായ ഷെങ്ഷുവില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ (പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന) പ്രവിശ്യാ ബ്രാഞ്ചിനു മുന്നില്‍ പ്രതിഷേധിച്ചത്. ഹെനാന്‍ പ്രവിശ്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നാലു ബാങ്കുകള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ പണം
Full Story
  29-06-2022
ഗൂഗിളും ആമസോണും ജോലി വച്ചു നീട്ടിയ ജോലി വേണ്ടെന്നു വച്ചു; ഫേസ് ബുക്കില്‍ ജോലിക്കു കയറിയ വൈശാഖിന് ശമ്പളം 1.8 കോടി
കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ബൈശാഖ് മൊണ്ടാലിന്‍ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്ബുക്കില്‍ നിന്ന് ഈ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

ബൈശാഖ് ആള് ചില്ലറക്കാരനല്ല. ഇതിനുമുമ്പ് ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ജോലി ഓഫര്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇവയെക്കാള്‍ എല്ലാം ഉയര്‍ന്ന ശമ്പളമാണ് ഫേസ്ബുക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഓഫര്‍ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി
Full Story
  28-06-2022
കെ റെയിലിന് കല്ലിടാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.33കോടി രൂപ: നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.


നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി
Full Story
[27][28][29][30][31]
 
-->




 
Close Window