Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
വാര്‍ത്തകള്‍
  10-07-2026
മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമര്‍ദനം; കട്ടിലിനടിയില്‍ കണ്ടെത്തിയത് മുക്കുപണ്ടം, സഹോദരനും ഭാര്യക്കും എതിരെ കേസ്

കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പറവൂര്‍ നന്ദികുളങ്ങരയിലാണ് സംഭവം. യുവതിയുടെ സഹോദരനായ ജയ്‌സണ്‍, ഭാര്യ റെയിന എന്നിവര്‍ക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വലിയ ശ്രദ്ധ നേടിയത്. യുവതിയുടെ സുഹൃത്താണ് മൊബൈല്‍ ഫോണില്‍ മര്‍ദനദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പിന്നില്‍ സ്വത്ത് വീതംവെപ്പ് തര്‍ക്കമെന്ന് പൊലീസ്

കുടുംബത്തില്‍ സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലനിന്നിരുന്നതായി

Full Story
  10-07-2026
കള്ളാടി ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ഉരുള്‍പൊട്ടല്‍ ഭീതി; കക്കടാംപൊയില്‍ മലമുകളില്‍ വന്‍ മണ്‍കൂന, ആശങ്കയില്‍ കുടുംബങ്ങള്‍

കോഴിക്കോട്: കഴിഞ്ഞ ചൊവ്വാഴ്ച വയനാട്ടിലെ കള്ളാടിയിലുണ്ടായ ദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയിലെ ജനങ്ങളില്‍ സമാനമായ ദുരന്തഭീതി ഉയരുന്നു. കക്കടാംപൊയില്‍ ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ മേലെ മാങ്ങാട് മലമുകളില്‍ സ്വകാര്യ ഗ്രാനൈറ്റ് ക്വാറിയോടനുബന്ധിച്ച് വന്‍തോതില്‍ മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നതാണ് താഴെയുള്ള ജനവാസ മേഖലകളെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തുടരുന്ന കനത്ത മഴ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്. മലമുകളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇതിനകം തന്നെ താഴേക്ക് ഒലിച്ചിറങ്ങാന്‍ തുടങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. മലയ്ക്ക് താഴെയുള്ള

Full Story
  09-07-2026
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം, ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10-ഓടെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടഭാഗം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കും ട്രാക്കിനോട് ചേര്‍ന്ന ഭാഗത്തേക്കും പതിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തകര്‍ച്ചയുണ്ടായ ഭാഗത്തില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് പഴയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമായിരുന്ന ക്ലോക്ക് ടവര്‍ തകര്‍ന്നത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ആര്‍പിഎഫ് ഓഫീസും ഉള്‍പ്പെടുന്ന പഴയ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായിരുന്നു ഈ ടവര്‍. അപകടസമയത്ത് രണ്ടാം പ്ലാറ്റ്‌ഫോമില്‍

Full Story
  09-07-2026
ഉസ്ബെക്കിസ്ഥാനില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണം: മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം; ശരീരമാസകലം പരിക്കുകളെന്നും ആരോപണം

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സാവരിയയുടെ ശരീരത്തില്‍ തല മുതല്‍ കാല്‍വരെ നിരവധി പരിക്കുകളും ചതവുകളും ഉണ്ടായിരുന്നുവെന്നും, മതപരിവര്‍ത്തനത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസില്‍ ഉസ്ബെക്കിസ്ഥാന്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോള്‍ സ്വദേശിയും സഹപാഠിയുമായ സദറുല്‍ അനമിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാവരിയയും സദറുല്‍ അനമും ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ നിന്ന്

Full Story
  09-07-2026
മഹാരാഷ്ട്രയില്‍ കനത്തമഴ; എച്ച്പിസിഎല്‍ പ്ലാന്റില്‍ നിന്ന് 3,000 എല്‍പിജി സിലിണ്ടറുകള്‍ പുഴയിലേക്ക് ഒഴുകി

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്തമഴയ്ക്കിടെ റായ്ഗഡ് ജില്ലയില്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകള്‍ ഒഴുക്കില്‍പ്പെട്ട് പുഴയിലെത്തി. പാതാള്‍ഗംഗ നദിയില്‍ നൂറുകണക്കിന് സിലിണ്ടറുകള്‍ ഒഴുകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റായ്ഗഡ് ജില്ലയിലെ പന്‍വേല്‍ താലൂക്കിലെ ചാവനെ പ്രദേശത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (HPCL) പാതാള്‍ഗംഗ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകരുകയും വെള്ളം പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍

Full Story
  08-07-2026
കള്ളാടി ദുരന്തം: കരാര്‍ കമ്പനിയെ മാത്രം കുറ്റപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: കള്ളാടി തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കരാര്‍ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിര്‍മാണം സുരക്ഷിതമാണെന്നുമുള്ള കല്‍പ്പറ്റ എംഎല്‍എയും കൃഷിവകുപ്പ് മന്ത്രിയുമായ ടി. സിദ്ദിഖിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാര്‍ കമ്പനിയില്‍ മാത്രം ഒതുക്കാനാവില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോയ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളുടെ പങ്കും സമഗ്രമായി അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മതിയായ വിദഗ്ധ പഠനങ്ങളില്ലാതെ സംശയാസ്പദമായ വേഗത്തിലും ധൃതിയിലുമാണ് തുരങ്കപദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നാണ് സമിതിയുടെ ആരോപണം. പദ്ധതിയുടെ പ്രാരംഭഘട്ടം മുതല്‍ തന്നെ

Full Story
  08-07-2026
കള്ളാടി ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ദുരന്തസ്ഥലത്തെത്തിയത്. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി തൊഴിലാളികളുമായും രക്ഷാപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അപകടമേഖലയിലെ പാലത്തിനപ്പുറത്തേക്ക് പോകാന്‍ മുഖ്യമന്ത്രിയെ അനുവദിച്ചില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും കാണാതായവര്‍ക്കായുള്ള തിരച്ചിലും ഉള്‍പ്പെടെയുള്ള

Full Story
  08-07-2026
അയോധ്യയ്ക്കും ബദരീനാഥിനും പിന്നാലെ ബഗലാമുഖി ക്ഷേത്രത്തിലും സംഭാവന വിവാദം; സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്ന് ആരോപണം

ഭോപാല്‍: അയോധ്യയിലെ രാമക്ഷേത്രത്തെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തെയും ചുറ്റിപ്പറ്റിയ സംഭാവന വിവാദങ്ങള്‍ക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ മാ ബഗലാമുഖി ക്ഷേത്രത്തിലും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. അഗര്‍-മാല്‍വ ജില്ലയിലെ നാല്‍ഖേഡയിലുള്ള ക്ഷേത്രത്തില്‍ ഔദ്യോഗിക ഭരണസമിതിക്ക് സമാന്തരമായി അനധികൃത സ്വകാര്യ സമിതി പ്രവര്‍ത്തിക്കുകയും ഭക്തരില്‍ നിന്ന് പണവും സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും സ്വീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രീതി യാദവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔദ്യോഗിക ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ്

Full Story
[1][2][3][4][5]
 
-->




 
Close Window