Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
വാര്‍ത്തകള്‍
  02-06-2026
ബിജെപി വിടുമെന്ന അഭ്യൂഹം ശക്തം; അമിത് ഷായെ കാണാന്‍ അണ്ണാമലൈ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി അണ്ണാമലൈ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കും അദ്ദേഹം സമയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് അണ്ണാമലൈയുടെയോ ബിജെപിയുടെയോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.

തമിഴ്‌നാട്ടില്‍ സ്വതന്ത്രമായ ഒരു പുതിയ രാഷ്ട്രീയ വേദി

Full Story
  02-06-2026
സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമന ആരോപണം; ബെന്നി തോമസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ബന്ധുനിയമന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ സഹോദരീഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിന്റെ നിയമനത്തെ ചിലര്‍ ചോദ്യം ചെയ്യുമ്പോള്‍, രാഷ്ട്രീയ പരിചയവും സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും പരിഗണിച്ചുള്ള നിയമനമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. പാര്‍ട്ടി ഭാരവാഹികളായ നിരവധിപ്പേരുടെ അപേക്ഷകള്‍ തള്ളിയാണ് ബന്ധുവിന് പദവി നല്‍കിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ

Full Story
  01-06-2026
തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം; മമത വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി നേതാക്കളായ അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജി എംപിക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയില്‍ വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി. 80 എംഎല്‍എമാരില്‍ ഏകദേശം 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുക്കാതിരുന്നതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ സൂചനയല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജിക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്

Full Story
  01-06-2026
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്നും അതുവരെ ഇഡിക്ക് നിലവിലെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാനമായ എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു സിഎംആര്‍എല്ലിന്റെ പ്രധാന വാദം. അധികാരപരിധി

Full Story
  01-06-2026
സ്വിറ്റ്സര്‍ലാന്‍ഡിലെ ട്രാഫിക് നിയമലംഘനം: നാട്ടിലെത്തി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ യാത്രക്കാരിക്ക് ?1.5 ലക്ഷം പിഴ നോട്ടീസ്

ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡില്‍ അവധിക്കാല യാത്രയ്ക്കിടെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ യാത്രക്കാരിക്ക് പിഴ. നാട്ടിലേക്ക് മടങ്ങി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊന്‍ സപ്ടി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീല്‍ നല്‍കാനോ മാര്‍ഗമുണ്ടോ എന്നായിരുന്നു യുവതി മറ്റു യാത്രക്കാരോട് ചോദിച്ചത്. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്ന് കരുതിയെങ്കിലും രേഖകള്‍

Full Story
  31-05-2026
ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമക്കേസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ 19 വയസ്സുകാരിയായ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അമ്മ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിക്കും. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്നാണ് വിവരം. രണ്ട് മാസത്തെ പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ക്ക് ശേഷം കുഞ്ഞിനെ

Full Story
  31-05-2026
ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്; തെളിവെടുപ്പിനിടെ ജനരോഷം

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനായ അര്‍ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു. അഷ്‌കര്‍ കൊടുംക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നാണ് നാട്ടുകാരുടെ ആരോപണം. ''അഷ്‌കര്‍ സൈലന്റ് കില്ലറാണ്. പുറത്ത് സ്‌നേഹം നടിക്കും, അകത്ത് കൂടി കൊന്നുകളയും,'' എന്നാണ് അര്‍ഷിദിന്റെ അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, അഷ്‌കര്‍ തന്റെ മകളോടും ക്രൂരത കാട്ടിയതായി ആദ്യഭാര്യയുടെ അമ്മ ആരോപിച്ചു. അഷ്‌കര്‍ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം പലതവണ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് അവരുടെ ആരോപണം. മകളുടെ തല ഭിത്തിയിലും ക്ലോസറ്റിലും ഇടിപ്പിക്കുകയും വയറ്റില്‍ ചവിട്ടുകയും

Full Story
  31-05-2026
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: നിയമം അതിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ അന്ന് നടന്നതെന്ന് ചോദിച്ച ചെന്നിത്തല, രണ്ട് ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആരംഭിച്ചിരിക്കുകയാണെന്നും പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണമെന്നുമാണ്

Full Story
[1][2][3][4][5]
 
-->




 
Close Window