Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
UK Special
  09-07-2026
ബ്രിട്ടനില്‍ തൂക്കിലേറ്റപ്പെട്ട അവസാന വനിത റൂത്ത് എലിസിന് മരണാനന്തര സോപാധിക മാപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ തൂക്കിലേറ്റപ്പെട്ട അവസാന വനിതയായ റൂത്ത് എലിസിന് 71 വര്‍ഷങ്ങള്‍ക്ക് ശേഷം മരണാനന്തര സോപാധിക മാപ്പ് അനുവദിച്ചു. 1955-ല്‍ പങ്കാളിയായ ഡേവിഡ് ബ്ലേക്ക്‌ലിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ റൂത്തിനെ അതേ വര്‍ഷം ജൂലൈ 13-ന് ലണ്ടനിലെ ഹോളോവേ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു. ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായ ഡേവിഡ് ലാമിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ചാള്‍സ് രാജാവ് സോപാധിക മാപ്പ് അനുവദിച്ചത്. റൂത്ത് കൊലപാതകം നടത്തിയിട്ടില്ലെന്ന് ഈ തീരുമാനം പ്രഖ്യാപിക്കുന്നില്ല. പകരം, വധശിക്ഷയെ ജീവപര്യന്തം തടവുശിക്ഷയായി മാറ്റിക്കണക്കാക്കി ഈ അസാധാരണ കേസില്‍ സംഭവിച്ച ഗുരുതരമായ ചരിത്രാനീതിയെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന്

Full Story
  09-07-2026
ഡെയിലി മെയിലിനെതിരായ സ്വകാര്യതാ കേസ് തള്ളി; ഹാരി രാജകുമാരന് ഹൈക്കോടതിയില്‍ തിരിച്ചടി

ലണ്ടന്‍: സ്വകാര്യത ലംഘിച്ചും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഹാരി രാജകുമാരനും മറ്റ് ആറു പ്രമുഖരും നല്‍കിയ കേസ് ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. ഡെയിലി മെയില്‍, മെയില്‍ ഓണ്‍ സണ്‍ഡേ എന്നീ പത്രങ്ങളുടെ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡിനെതിരെയായിരുന്നു കേസ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടതായി ജസ്റ്റിസ് മാത്യു നിക്ലിന്‍ നിരീക്ഷിച്ചു. സ്വകാര്യ വിവരങ്ങള്‍ വാര്‍ത്തകളില്‍ വന്നുവെന്നത് മാത്രം അവ നിയമവിരുദ്ധമായി ശേഖരിച്ചതിന്റെ തെളിവാകില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരോപണങ്ങള്‍

Full Story
  08-07-2026
എഐയെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കാം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി

ലണ്ടന്‍: ശക്തമായ നിര്‍മ്മിതബുദ്ധി (എഐ) മോഡലുകളുടെ ഉപയോഗത്തില്‍ അടിയന്തര പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജന്‍സിയുടെ തലവന്‍. ധനകാര്യ മേഖല ഏതാനും ടെക് കമ്പനികളുടെ എഐ മോഡലുകളെയും ക്ലൗഡ് സേവനങ്ങളെയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും അമിതമായി ആശ്രയിച്ചാല്‍ വലിയ തോതിലുള്ള സംവിധാന തകരാറിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെല്‍ഡണ്‍ മില്‍സ് മുന്നറിയിപ്പ് നല്‍കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് മിത്തോസ്' മോഡലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളാണ് പുതിയ മുന്നറിയിപ്പിന് പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യങ്ങളുടെ

Full Story
  08-07-2026
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: വിദേശ മദ്യത്തിന് വില കുറയും; സ്‌കോച്ചിന് 5 മുതല്‍ 10 ശതമാനം വരെ ഇളവിന് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന 15-ാം തീയതി പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്,

Full Story
  08-07-2026
ബ്രിട്ടനില്‍ സാമൂഹിക ഐക്യം കടുത്ത സമ്മര്‍ദത്തില്‍; മുസ്ലിംകള്‍ക്ക് പൂര്‍ണമായി ലയിക്കാനാകില്ലെന്ന് 42% പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ സാമൂഹിക ഐക്യവും ദേശീയ സ്വത്വവും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവും കടുത്ത സമ്മര്‍ദത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. മുന്‍ ബ്രിട്ടിഷ് തീവ്രവാദ വിരുദ്ധ കമ്മീഷണര്‍ ഡെയിം സാറാ ഖാന്‍ സഹരചയിതാവായ 'Britain Under Strain: The Broken Social Contract, Democratic Distrust and the Mainstreaming of Extremism' എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ആഴത്തിലുള്ള സാമൂഹിക ഭിന്നതകള്‍ വെളിപ്പെടുത്തുന്ന കണ്ടെത്തലുകള്‍ പുറത്തുവന്നത്. 4,094 പേരില്‍ നടത്തിയ സര്‍വേയില്‍ 42 ശതമാനം ബ്രിട്ടീഷുകാരും മുസ്ലിംകള്‍ക്ക് ബ്രിട്ടിഷ് സമൂഹത്തില്‍ പൂര്‍ണമായി സംയോജിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ വര്‍ധിച്ചുവരുന്ന വൈവിധ്യം ബ്രിട്ടന്റെ

Full Story
  08-07-2026
14 വയസ്സുകാരിയെ കാണാനെത്തിയെന്ന ആരോപണം; ഇന്ത്യക്കാരനെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്

കാന്റര്‍ബറി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക സ്വഭാവമുള്ള ഓണ്‍ലൈന്‍ സംഭാഷണം നടത്തിയശേഷം നേരില്‍ കാണാനെത്തിയെന്ന ആരോപണത്തില്‍ ഇന്ത്യക്കാരനെ ബ്രിട്ടനിലെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെടുന്ന ഒരു വിജിലാന്റി സംഘം ഇയാളെ തടഞ്ഞുവയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്നത്. സംഭവത്തിന്റെ നാലു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് വിശ്വസിച്ച ഒരാളെ കാണാനെത്തിയ വ്യക്തിയെ സംഘം ചോദ്യം

Full Story
  08-07-2026
സാമ്പത്തിക വിവാദങ്ങള്‍ക്കിടെ എംപി സ്ഥാനം രാജിവെച്ച് ഫാരേജ്; ക്ലാക്ടണില്‍ വീണ്ടും ജനവിധി തേടും

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയ മുഖങ്ങളിലൊരാളും വലതുപക്ഷ ജനകീയ പാര്‍ട്ടിയായ റിഫോം യുകെയുടെ നേതാവുമായ നൈജല്‍ ഫാരേജ് വീണ്ടും ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. സാമ്പത്തിക സഹായങ്ങളും വ്യക്തിപരമായ ആനുകൂല്യങ്ങളും വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ലമെന്ററി അന്വേഷണവും ശക്തമാകുന്നതിനിടെ, ക്ലാക്ടണ്‍ മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് ഫാരേജ് പ്രഖ്യാപിച്ചു. ''എന്നെ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ അല്ല, ക്ലാക്ടണിലെ ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല,'' എന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ 'ജനങ്ങളും സ്ഥാപിത

Full Story
  07-07-2026
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിലേക്ക്; 76 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു

ലണ്ടന്‍: ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍, പെന്‍ഷന്‍ മൂല്യം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 76 ശതമാനത്തോളം പേര്‍ വ്യവസായ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ അടുത്ത 12 മാസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കാന്‍ ബിഎംഎയ്ക്ക് നിയമപരമായ അധികാരം ലഭിച്ചു. റെസിഡന്റ് ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി തുടരുന്ന ശമ്പള-തൊഴില്‍ തര്‍ക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ കരാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ സമരപാതയിലേക്ക് നീങ്ങുന്നത്. എന്നാല്‍ സമര

Full Story
[21][22][23][24][25]
 
-->




 
Close Window