Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
UK Special
  27-03-2026
എന്‍എച്ച്എസ് വീണ്ടും പ്രതിസന്ധിയില്‍: റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിലേക്ക്

ലണ്ടന്‍: ശമ്പള വര്‍ധനവിനെച്ചൊല്ലി മാസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ആറുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ 7 രാവിലെ 7 മണിക്ക് ആരംഭിക്കുന്ന സമരം ഏപ്രില്‍ 13 വരെ നീണ്ടുനില്‍ക്കും. ഈസ്റ്റര്‍ അവധിക്കാലത്തിന് പിന്നാലെ നടക്കുന്ന സമരം രോഗിപരിചരണത്തെയും ശസ്ത്രക്രിയകളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാര്‍ റെസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

Full Story

  26-03-2026
യുകെ ഹോം സെക്രട്ടറിയുടെ പിടിവാശിയെ തോല്‍പ്പിച്ച് ഇടതുപക്ഷം: പിആര്‍ 10 വര്‍ഷം കാത്തിരിപ്പ് നിയമം നടപ്പാവാന്‍ സാധ്യതയില്ല
പി ആര്‍ ലഭിക്കാനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പിന്‍വലിക്കേണ്ടിവരുന്നത്.
ഹോം സെക്രട്ടറിയായ ഷബാന മഹമൂദ് അവതരിപ്പിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം ശക്തമായി രംഗത്തെത്തി.

ഈ വിമത നീക്കത്തിന് മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ നേതൃത്വം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'ഇത്തരമൊരു നയം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല' എന്ന നിലപാടിലാണ് അവര്‍.

നിലവില്‍ പിആര്‍ ലഭിക്കാന്‍ 5 വര്‍ഷം താമസിച്ചിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ പദ്ധതിപ്രകാരം ഈ കാലയളവ് 10 വര്‍ഷമായി വര്‍ദ്ധിപ്പിക്കുമായിരുന്നു. മാത്രമല്ല അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷം കാത്തിരിക്കേണ്ടി വരും മുന്‍കാല പ്രാബല്യം എന്നതും
Full Story
  26-03-2026
പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിക്ക് നിയമപോരാട്ടത്തില്‍ വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ നടപടികള്‍ പുനഃപരിശോധിക്കണമെന്ന അപേക്ഷ ലണ്ടനിലെ ഹൈക്കോടതി (കിംഗ്സ് ബെഞ്ച് ഡിവിഷന്‍) ബുധനാഴ്ച തള്ളിക്കളഞ്ഞു. മുന്‍പ് എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താന്‍ 'അസാധാരണമായ സാഹചര്യങ്ങള്‍' ഇല്ലെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് നീരവ് മോദിയുടെ ഹര്‍ജിക്കെതിരെ വാദിച്ചു. സിബിഐ സംഘം ആവശ്യമായ തെളിവുകളും പിന്തുണയും നല്‍കി. സഞ്ജയ് ഭണ്ഡാരി കേസിനെ ആസ്പദമാക്കി വീണ്ടും പരിഗണിക്കണമെന്നായിരുന്നു നീരവിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ നിയമപരവും

Full Story
  26-03-2026
വെസ്റ്റ് സസെക്‌സില്‍ വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക സന്ദേശങ്ങള്‍ അയച്ച അധ്യാപകന് ആജീവനാന്ത വിലക്ക്

വെസ്റ്റ് സസെക്‌സ്: 15 വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സയന്‍സ് അധ്യാപകന് അധ്യാപനത്തില്‍ നിന്ന് ആജീവനാന്ത വിലക്ക്. വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങ്ങിലെ ഡുറിങ്ടണ്‍ ഹൈസ്‌കൂളിലെ സയന്‍സ് കോ-ഡയറക്ടറായിരുന്ന അലക്‌സ് മുഹമ്മദ് (35)നെയാണ് നടപടി ബാധിച്ചത്. അലക്‌സ് 2,000ലധികം ഇമെയിലുകള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചതായാണ് കണ്ടെത്തിയത്. അധ്യാപന സമയത്തിന് ശേഷം 11 വിദ്യാര്‍ഥിനികളുമായി പ്രത്യേക അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ഫോട്ടോകളും അയച്ചതായി തെളിവുകള്‍ പുറത്തുവന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും

Full Story
  26-03-2026
ലണ്ടനില്‍ ഇന്ത്യന്‍ വംശജ ഡയറ്റീഷ്യനെ എന്‍എച്ച്എസ് പുറത്താക്കി

ലണ്ടന്‍: കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് അശാസ്ത്രീയവും അപകടകരവുമായ 'ഒറ്റമൂലി' ചികിത്സകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡയറ്റീഷ്യന്‍ അപര്‍ണ്ണ ശ്രീവാസ്തവയെ എന്‍എച്ച്എസ് ജോലിയില്‍ നിന്ന് പുറത്താക്കി. കിഴക്കന്‍ യോര്‍ക്ക്ഷെയറിലെ ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റല്‍സില്‍ ജോലി ചെയ്തിരുന്ന ഇവരുടെ പ്രഫഷണല്‍ ലൈസന്‍സ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് കൗണ്‍സില്‍ റദ്ദാക്കി.

കാന്‍സര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സകള്‍ക്ക് പകരം തെറ്റായ ഭക്ഷണക്രമങ്ങള്‍ നിര്‍ദേശിച്ചതാണ് നടപടി ശക്തമാക്കിയത്. കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ അനാവശ്യമാണെന്നും, പകരം പ്രത്യേക തരം

Full Story
  26-03-2026
ഡബ്ലിനില്‍ ഇന്ത്യന്‍ വംശജ യുവതിക്കെതിരെ വംശീയാക്രമണം

ഡബ്ലിന്‍: അയര്‍ലന്‍ഡ് സ്വദേശിയായ വനിത തന്നെ മര്‍ദിച്ചതായി ഇന്ത്യന്‍ വംശജ യുവതി ആരോപിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍, ഓഫിസില്‍ നിന്ന് മടങ്ങും വഴി തനിക്ക് നേരെ വംശീയാക്രമണം നടന്നതായാണ് യുവതി വ്യക്തമാക്കിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സമയത്ത് ഐറിഷ് വനിത തല്ലുകയും, തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തുവെന്ന് അവള്‍ പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവര്‍ ആരും പ്രതികരിക്കാത്തത് തന്നെ കൂടുതല്‍ വേദനിപ്പിച്ചതായും യുവതി കുറിപ്പില്‍ വ്യക്തമാക്കി. ''വംശീയാധിക്ഷേപത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഐറിഷുകാരില്‍ നിന്ന് നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍

Full Story
  26-03-2026
ലോകസുരക്ഷാ നിരീക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ഉപഗ്രഹം

ലണ്ടന്‍: ആധുനിക യുദ്ധതന്ത്രങ്ങളെയും ആഗോള സുരക്ഷാ നിരീക്ഷണങ്ങളെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള അത്യാധുനിക ബ്രിട്ടീഷ് നിര്‍മിത ഉപഗ്രഹം ഈ ആഴ്ച ബഹിരാകാശത്തേക്ക് കുതിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള 'സാറ്റ്വ്യൂ' കമ്പനി വികസിപ്പിച്ച ഹോട്ട്സാറ്റ്-2 ലോകത്തിലെ ആദ്യത്തെ വാണിജ്യ തെര്‍മല്‍ ഇമേജിങ് ഉപഗ്രഹമാണ്.

മാര്‍ച്ച് 29ന് കലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. സാധാരണ ഉപഗ്രഹങ്ങള്‍ പ്രകാശത്തെ ആശ്രയിച്ച് ചിത്രങ്ങള്‍ എടുക്കുമ്പോള്‍, ഹോട്ട്സാറ്റ്-2 വസ്തുക്കള്‍ പുറത്തുവിടുന്ന താപ തരംഗങ്ങളെയാണ് രേഖപ്പെടുത്തുന്നത്. ഇതിലെ ഇന്‍ഫ്രാറെഡ്

Full Story
  25-03-2026
വീടു വാങ്ങുന്നവര്‍, റീമോര്‍ട്ട്ഗേജ് തിരയുന്നവര്‍: രണ്ടു കൂട്ടര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധന
ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ യുകെയിലെ ഭവനഉടമകള്‍ക്ക് ആഘാതം. നേഷന്‍വൈഡ് തങ്ങളുടെ ഫിക്സ്ഡ്, ട്രാക്കര്‍ റേറ്റുകളിലുള്ള ഡീലുകള്‍ക്ക് 0.3 ശതമാനം പോയിന്റ് വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്.
നേരത്തെ എച്ച്എസ്ബിസിയും മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തെ വിപണിയിലെ ഏറ്റവും താഴ്ന്ന ഡീല്‍ ലഭ്യമാക്കിയത് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാര്‍ത്ത പ്രതീക്ഷ നല്‍കുന്നില്ല.

ഹാലിഫാക്സും വിവിധ ഫിക്സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ ഇന്ന് മുതല്‍ കൂട്ടിയിട്ടു ണ്ട്. പുതിയ വര്‍ധനവോടെ നേഷന്‍വൈഡിന്റെ ഏറ്റവും കുറഞ്ഞ രണ്ട് വര്‍ഷത്തെ ഫിക്സഡ് 4.2 ശതമാനത്തില്‍
Full Story
[21][22][23][24][25]
 
-->




 
Close Window