Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
ഇന്ത്യ/ കേരളം
  26-11-2025
ഒമ്പതര വര്‍ഷത്തിനിടെ കിഫ്ബി വഴി 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു: മുഖ്യമന്ത്രി
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ വര്‍ഷമെടുത്താല്‍ 9603 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങള്‍. കേരളത്തിന്റെ വളര്‍ച്ച
Full Story
  26-11-2025
പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു
പത്തനംതിട്ടയ്ക്കു സമീപം തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിലക്ഷ്മി (8), അപകടത്തില്‍പെട്ട് കാണാതായ നാലുവയസുകാരന്‍ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ
Full Story
  25-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഏറ്റവും ശക്തമായ നടപടിയാണ് പാര്‍ട്ടി എടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാല്‍ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവും. ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്തു വരണം. CPM മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Full Story
  25-11-2025
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്: ജീവനക്കാരികള്‍ തട്ടിയെടുത്തത് 65 ലക്ഷത്തോളം രൂപ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി
65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തില്‍ നാല് പേര്‍ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.ജൂണ്‍ മാസത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാര്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ബുട്ടീക്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിര്‍ദ്ദേശപ്രകാരം നികുതി വെട്ടിക്കാന്‍ സഹായിച്ചെന്നും പ്രതികളായ സ്ത്രീകള്‍
Full Story
  25-11-2025
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ രാമക്ഷേത്രത്തിന്റെ ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തി
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായാണു പതാക ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രഭാപൂരിത സൂര്യന്റെ ചിത്രം ഉണ്ട്.
കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം 'ഓം' എന്ന അക്ഷരവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാം ദര്‍ബാറില്‍ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രത്തിലെ 191 അടി ഉയരമുള്ള ശിഖരത്തിനു മുകളില്‍ അദ്ദേഹം കാവി പതാക ഉയര്‍ത്തും. ധ്വജാരോഹണ ചടങ്ങില്‍ ഉയര്‍ത്തുന്ന പതാകയ്ക്ക് 10 അടി ഉയരവും 22 അടി
Full Story
  24-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറ്റൊരു ഓഡിയോ പുറത്തു വന്നു: യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുന്നു
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതി പരാതി നല്‍കും. മുഖ്യമന്ത്രിക്ക് ഉടന്‍ പരാതി നല്‍കുമെന്നാണ് വിവരം. തെളിവുകളടക്കം മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
യുവതിയെ ആദ്യം ഗര്‍ഭിണിയാകാനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സംഭാഷണം ഇന്ന് പുറത്തുവന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സാപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നു. ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം
Full Story
  23-11-2025
തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് യാത്രാമൊഴി
നവംബര്‍ 21 ന് ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയലിന് കണ്ണീരോടെ അവസാന സല്യൂട്ട് നല്‍കി വിങ് കമാന്‍ഡറായ ഭാര്യ അഫ്ഷാന്‍. നമാന്‍ഷിന്റെ മൃതദേഹം ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ആറുവയസ്സുകാരി ആര്യയാണ് നമാന്‍ഷിന്റെയും അഫ്സാന്റെയും മകള്‍.
വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ തന്റെ ഭര്‍ത്താവിന് അവസാന സല്യൂട്ട് അര്‍പ്പിച്ചു. അദ്ദേഹത്തോട് വിടപറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.പട്യാല്‍ക്കറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ നമാന്‍ഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍
Full Story
  23-11-2025
പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ. ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പിഎഫ്‌ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവര്‍ക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയില്‍ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്‍ഐഎ. ഡിണ്ടിഗല്‍, ചെന്നൈ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പതിനാല് വര്‍ഷമാണ് സവാദ് ഒളിവില്‍ കഴിഞ്ഞത്.

കേസില്‍ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 18 പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.
Full Story
[14][15][16][17][18]
 
-->




 
Close Window