Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
ഇന്ത്യ/ കേരളം
  08-02-2025
ഡല്‍ഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചു: തെറ്റായ വാഗ്ദാനം നല്‍കുന്നവര്‍ക്ക് ഈ വിജയം പാഠമാകും - അമിത്ഷാ
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡല്‍ഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമര്‍ശിച്ചുകൊണ്ട് അമിത്ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു

''ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്തുകൊണ്ട് ഡല്‍ഹിയെ ആം ആദ്മിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തുടനീളമുള്ള പൊതുജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇത് ഒരു പാഠമാകും,'' അമിത് ഷാ എക്‌സില്‍
Full Story
  07-02-2025
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചതില്‍ ആശങ്ക അറിയിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കും
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന
Full Story
  07-02-2025
കേരളത്തില്‍ നികുതി കൂട്ടി; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല: ശമ്പള പരിഷ്‌കരണവും ഇല്ല: കേരള ബജറ്റ്
സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കെ.എന്‍ ബാല?ഗോപാല്‍ പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും എന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.

ഭൂനികുതി വര്‍ധനവിലൂടെ നൂറുകോടിയുടെ
Full Story
  06-02-2025
എറണാകുളത്ത് ചായക്കടയില്‍ ഇഡലി ഉണ്ടാക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാള്‍ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി.

ചായ കുടിക്കാന്‍ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി
Full Story
  05-02-2025
ക്രിസ്മസ്- പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ ഇരിട്ടി സ്വദേശി സത്യന്
കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം വി എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയില്‍ നിന്ന് 10 ടിക്കറ്റാണ് സത്യന്‍ എടുത്തത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു.

മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബംപര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബംപര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറയുന്നു. കണ്ണൂരിലെ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സ്ഥിരം കളിക്കാരനായ അനീഷ് അടുത്ത കാലത്ത് പരിക്ക് പിടികൂടിയതോടെയാണ് ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നാലു ഹോള്‍സെയില്‍ ലോട്ടറി കടകള്‍ ഉള്‍പ്പെടെ ആകെ 6
Full Story
  05-02-2025
സ്തീകള്‍ ഉള്‍പ്പെടെ വിവാഹസംഘത്തെ മര്‍ദിച്ച എസ് ഐക്കും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദിച്ച എസ് ഐക്കും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ ജിനു ജെ യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. ഡിഐജി അജിത ബീഗമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജിനുവിനെ നേരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ് ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എസ് ഐ ജിനുവും സംഘവും ആളുമാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹ അനുബന്ധ ചടങ്ങിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ നടുറോഡില്‍ പാതിരാത്രി പൊലീസ് ഓടിച്ച് തല്ലിയതായാണ്
Full Story
  05-02-2025
ഡല്‍ഹിയില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപി 25 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അധികാരത്തില്‍ വരുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.

മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.

ജെവിസിയുടെ എക്സിറ്റ്പോള്‍ ഫലത്തില്‍
Full Story
  04-02-2025
കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞു; സ്‌കൂള്‍ കുട്ടികളടക്കം 50 ലധികം പേര്‍ പേര്‍ ആശുപത്രിയില്‍
കോഴിക്കോട് അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്‌കൂള്‍ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 50ലേറെ പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.
Full Story
[54][55][56][57][58]
 
-->




 
Close Window