Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
ഇന്ത്യ/ കേരളം
  19-02-2025
മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു: നിരവധി പേര്‍ക്കു പരിക്ക്
ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ
Full Story
  18-02-2025
കുംഭമേള നടക്കുന്ന നദിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയ ഉയര്‍ന്ന അളവിലെന്ന് കേന്ദ്ര മലിനീകരണ ബോര്‍ഡ്
മഹാകുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായി റിപ്പോര്‍ട്ട്. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്.
പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.


ദി ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ
Full Story
  18-02-2025
സിന്തറ്റിക് ലഹരിയമായി ടെക്‌നോ പാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയര്‍ പിടിയില്‍
ടെക്‌നോ പാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയര്‍ നിരോധിത സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളുമായി പിടിയിലായി. ടെക്‌നോപാര്‍ക്കിന് സമീപം വാടകയ്ക്കു താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി (27) ആണ് കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിലായത്. വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ലഹരി കച്ചവടം നടത്തി വന്നത്.

32 ഗ്രാം എംഡിഎംഎയും 75,000 രൂപയും കഞ്ചാവും യുവാവില്‍ നിന്ന് പിടികൂടി. ഐടി പ്രൊഫഷണലുകള്‍ക്കും മറ്റുമായി വില്‍ക്കാനായി ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ നിരോധിത ലഹരി വസ്തുക്കള്‍ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയതാണ് 75,000 രൂപ എന്ന് എക്‌സൈസ് പറഞ്ഞു.

സാധാരാണക്കാര്‍ക്ക് വില്പന നടത്താത്തതിനാല്‍ ഇയാളെ പിടികൂടാനായി നിരവധി തവണ എക്‌സൈസ് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
Full Story
  18-02-2025
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാറിനു നിയമനം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഗ്യാനേഷ് കുമാര്‍.

വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഹരിയാനയിലെ ചീഫ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍.

പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാല്‍ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള
Full Story
  16-02-2025
ചാലക്കുടിയിലെ ബാങ്കില്‍ 15 ലക്ഷം കവര്‍ച്ച നടത്തിയ കേസില്‍ ചാലക്കുടിക്കാരന്‍ പിടിയില്‍: പ്രതി റിജോ ആന്റണിയെന്നു പോലീസ്
തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് കടം വീട്ടാനെന്ന് പ്രതിയുടെ മൊഴി. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. തനിക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും അത് തീര്‍ക്കാന്‍ വേണ്ടിയായിരുന്നു കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയത്. കവര്‍ച്ച നടത്തിയതില്‍ 15 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു.

പത്ത് ലക്ഷം രൂപ അന്വേഷണ സംഘം പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത പണം ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ
Full Story
  13-02-2025
കോഴിക്കോട് ഉത്സവത്തിനിടെ 3 ആനകള്‍ ഇടഞ്ഞു: തിക്കിലും തിരക്കിലും മൂന്നു മരണം
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിന് എത്തിയ ആനകള്‍ ഇടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല(56), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രിയിലും പ്രവേശിച്ചു.

കൊയിലാണ്ടി കുറുവങ്ങാട് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ രണ്ട് ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ പരിഭ്രാന്തനായ ആന സമീപത്തു നിന്ന മറ്റൊരാനെയെ കുത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് ആനകളും പരിഭ്രാന്തരായി ഓടുകയായിരുന്നു. ഇതോടെ ആളുകളും നാലുപാടും ഓടി.
Full Story
  13-02-2025
മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജിക്ക് പിന്നാലെ കലാപബാധിതമായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

ബിരേന്‍ സിംഗിന് പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിരേന്‍ സിംഗിന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് ബിജെി എംഎല്‍എമാര്‍ക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായമുണ്ടാകാതെ പിരിയുകയായിരുന്നു.
Full Story
  12-02-2025
കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
യൂസര്‍ ഫീ വരുമാനത്തില്‍ നിന്നുതന്നെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഇന്ന് നിയമസഭയില്‍ ശക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധിച്ചത്. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണവും വികസനവും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Full Story
[52][53][54][55][56]
 
-->




 
Close Window