Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  27-08-2025
കുംഭമേളയിലെ ജനത്തിരക്കില്‍ മാല വില്‍ക്കുന്നതിനിടെ ക്യാമറകളിലൂടെ പ്രശസ്തി നേടിയ മൊണാലിസ മലയാള സിനിമയില്‍ നായികയായി എത്തുന്നു.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ ജനത്തിരക്കിനിടയില്‍ 100 രൂപയ്ക്ക് മാല വിറ്റു നടന്ന മോനി ബോണ്‍സ്ലെ എന്നു പേരുള്ള മൊണാലിസ സിനിമയിലേക്ക്. ഒരു മലയാള സിനിമയില്‍ അഭിനയിക്കുകയാണ് മോനി. പി കെ ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോര്‍ജ് ആണ് നിര്‍മ്മാണം. സിബി മലയില്‍ ആയിരുന്നു പടത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേദിയില്‍ മോനിയെ കൊണ്ട് ഓണാശംസകള്‍ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ. പ്രയാഗ് രാജില്‍ വച്ച് നടന്ന മഹാ കുംഭ മേളയില്‍

Full Story
  27-08-2025
മുതലാളിയുടെ വീട് വിലയ്ക്കു വാങ്ങി അത് ഇടിച്ചു നിരത്തി പ്രതികാരം: ഡേവിഡിനെ സ്റ്റാറാക്കി മാധ്യമങ്ങള്‍

2010ല്‍ തന്റെ പ്രമോഷന്‍ തടഞ്ഞ മുതലാളിയുടെ മാളിക പോലുള്ള വില കൊടുത്തു വാങ്ങിയശേഷം അത് ഇടിച്ചുനിരത്തിയിരിക്കുന്നു വാള്‍സ്ട്രീറ്റിലെ ഏറ്റവും വിജയകരമായ നിക്ഷേപകരില്‍ ഒരാളും കരോലിന പാന്തേഴ്സിന്റെ ഉടമസ്ഥനുമായ ശതകോടീശ്വരന്‍ ഡേവിഡ് ടെപ്പര്‍. 67കാരനായ ടെപ്പര്‍ തന്റെ ഹെഡ്ജ് ഫണ്ടായ അപ്പലൂസ് മാനേജ്മെന്റിലൂടെയും പ്രശസ്തനാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ്മാന്‍ സാക്സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ പാത എന്നന്നേക്കുമായി മാറ്റിമറിക്കേണ്ടിയിരുന്ന ഒരു അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ബോസിന്റെ മാളിക വാങ്ങിയശേഷം അദ്ദേഹം അത് ഇടിച്ചുനിരത്തിയത്. 'ശതകോടീശ്വര ശൈലിയിലുള്ള പ്രതികാര'മെന്നാണ് ടെപ്പറിന്റെ ഈ പ്രവര്‍ത്തിയെ പലരും

Full Story
  18-08-2025
ചെറുപ്പക്കാരായ നടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം: മുതിര്‍ന്ന നടന്മാരോട് നിര്‍ദേശം

നടന്‍മാര്‍ പ്രായം കുറഞ്ഞ യുവനടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ ആ കഥാപത്രത്തെ പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും നടന്‍ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആപ് ജൈസാ കോയി'ല്‍ അഭിനയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ തുറന്നുപറച്ചില്‍. ചിത്രത്തില്‍ 40-കാരനായ നായകന്‍ വധുവിനെ തേടുന്ന ഇതിവൃത്തമാണ് ചര്‍ച്ചചെയ്യുന്നത്. അതേസമയം, തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ചില സന്ദര്‍ഭങ്ങളെക്കുറിച്ചും നടന്‍ സംസാരിച്ചു. 'നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യം വിമര്‍ശനം ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കള്‍ നിങ്ങളെ അങ്കിള്‍ എന്ന് വിളിക്കുമ്പോഴാണ്. അത് നിങ്ങളെ ഞെട്ടിക്കും, പക്ഷേ പിന്നീട് നിങ്ങള്‍ അതിനോട്

Full Story
  12-08-2025
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ: .51 അടി ഉയരമുള്ള പ്രതിമ

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ കാനഡയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മിസിസ്വാഗയില്‍ അനാവരണം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. 51 അടി ഉയരത്തില്‍ നിര്‍മിച്ച ഈ പ്രതിമ ഒന്റാറിയോയിലെ ഹിന്ദു ഹെറിറ്റേജ് സെന്ററിലെ പ്രധാന ആകര്‍ഷണമാകും. ഈ മേഖലയിലെ ഏറ്റവും പുതിയതും അതുല്യവുമായ സാംസ്‌കാരിക ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറും. പുഷ്പ വൃഷ്ടി നടത്തിയാണ് അയോധ്യയിലെ രാമജന്മഭൂമീ ക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പ്രതിമ അനാവാരണം ചെയ്തത് . ഫൈബര്‍ ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മാണം. ഡല്‍ഹിയില്‍വെച്ചാണ് പ്രതിമ നിര്‍മിച്ചത്. കാനഡയിലെ അതിശൈത്യത്തെയും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ

Full Story
  28-07-2025
കുട്ടികള്‍ നിങ്ങളെപ്പോലെ വെളുത്തവരല്ല; ഗ്രീന്‍ കാര്‍ഡിനു വേണ്ടിയാണ് നിങ്ങളെ അയാള്‍ വിവാഹം കഴിച്ചത് - അമേരിക്കക്കാരയുടെ വെളിപ്പെടുത്തല്‍
താന്‍ നേരിട്ട വംശീയപരമായ അധിക്ഷേപങ്ങള്‍ ഏതൊക്കെയന്ന് വിവരിക്കുകയാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച അമേരിക്കന്‍ സ്വദേശിനി. താന്‍ നേരിട്ട അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിവരിച്ചു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം അസംബന്ധമായ കാര്യങ്ങള്‍ സംഭവിച്ചുവെന്നാണ് ഹിന്ദി അധ്യാപിക പറയുന്നത്.
ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിവാഹം കഴിച്ചത്, നിങ്ങളൊരു ഇരുണ്ട നിറക്കാരനെ വിവാഹം കഴിച്ചതില്‍ എനിക്ക് വിഷമമുണ്ട്, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ നിങ്ങളെപ്പോലെ വെളുത്തവരല്ല എന്നത് വളരെ ദുഃഖകരമാണ്, ഈ പരാമര്‍ശങ്ങളൊക്കെ
Full Story
  28-07-2025
മൃഗങ്ങളെ നിര്‍ത്തി പൊരിച്ചിരുന്ന ഫിറോസ് ചൂട്ടിപ്പാറ യു ട്യൂബ് ചാനല്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു.
യൂട്യൂബ് നിര്‍ത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വ്‌ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് ഫിറോസ് അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാര്‍ പ്രധാനമായും ഷോര്‍ട്സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍, വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകള്‍ ചെയ്താല്‍ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ടാണ് യൂട്യൂബ് നിര്‍ത്താമെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് ഫിറോസ് പറയുന്നത്.
പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും വ്‌ലോ?ഗര്‍ പറയുന്നുണ്ട്. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്. മുന്നത്തെ പോലെ ദീര്‍ഘ നേരത്തെ വീഡിയോകള്‍ ഇനി തന്റെ ചാനലില്‍ കുറവായിരിക്കുമെന്നാണ് വെളിപ്പെടുത്തിയത്.
Full Story
  17-07-2025
മരുഭൂമിയിലെ നഗരത്തെ മരങ്ങളുടെ നാടാക്കി മാറ്റി ദുബായ്: ആറ് മാസത്തിനുള്ളില്‍ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. ചെടികളുടെ തിരഞ്ഞെടുപ്പും ആസൂത്രിതമായാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ ഇനങ്ങളും സൗന്ദര്യത്തിനും വൈവിധ്യത്തിനുമായി അലങ്കാര വൃക്ഷങ്ങളും സന്തുലിതമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ ദുബായ്

Full Story
  14-07-2025
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശവാദവുമായി തൃശൂര്‍ സ്വദേശിനി സുപ്രീംകോടതിയില്‍
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി സുനിത സുപ്രീംകോടതിയില്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായതെന്നും കത്തില്‍ പറയുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താന്‍ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്‌ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആര്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏല്‍പ്പിച്ചത്. അദ്ദേഹമാണ് തന്നെ
Full Story
[8][9][10][11][12]
 
-->




 
Close Window