Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
UK Special
  23-01-2023
വരുമാനനികുതിയുടെ 53 ശതമാനവും നല്‍കുന്നത് 10 ശതമാനം വരുന്ന ഉയര്‍ന്ന വരുമാനക്കാര്‍

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ ഇതുവരെയില്ലാത്ത വിധത്തില്‍ രാജ്യത്തെ ആശ്രയിച്ച് ജീവിക്കുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ പകുതിയിലേറെ ഭവനങ്ങളും ഇവര്‍ അടയ്ക്കുന്ന ടാക്സിനേക്കാള്‍ കൂടുതല്‍ സൗജന്യങ്ങള്‍ ഗവണ്‍മെന്റില്‍ നിന്നും കരസ്ഥമാക്കുന്നുവെന്ന് സിവിറ്റാസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 36 മില്ല്യണ്‍ ജനങ്ങളാണ് ഈ സൗജന്യത്തില്‍ ജീവിക്കുന്നത്.അതേസമയം എന്‍എച്ച്എസ് ഉപയോഗം, സ്റ്റേറ്റ് എഡ്യുക്കേഷന്‍ തുടങ്ങിയ കാര്യങ്ങളും ആനുകൂല്യങ്ങളില്‍ പെടുന്നു. ടോണി ബ്ലെയര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ 24 മില്ല്യണ്‍ ജനങ്ങളാണ് ഈ വിധം ആനുകൂല്യങ്ങള്‍ കരസ്ഥമാക്കിയിരുന്നത്, അതായത് അഞ്ചിലൊന്ന് ജനവിഭാഗം.കൊവിഡ് മഹാമാരി കാലത്ത്

Full Story
  23-01-2023
ബ്രിട്ടനില്‍ മതമില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നു, ഒപ്പം സാത്താന്‍ സേവയും

ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അതിവേഗത്തില്‍ 'മതമില്ലാത്തവരായി' മാറുന്നുവെന്ന് കണക്കുകള്‍. 2011 സെന്‍സസ് മുതല്‍ 2021-ലെ സെന്‍സ് വരെയുള്ള ദൂരത്തിലാണ് മതപരമായി വമ്പിച്ച മാറ്റങ്ങള്‍ പ്രകടമാകുന്നത്. ലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തെ അപ്പാടെ ഉപേക്ഷിച്ചത്.2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ

Full Story
  23-01-2023
എന്‍എച്ച്എസില്‍ ബെഡ് ലഭിക്കാന്‍ കാത്തിരിക്കേണ്ടത് 12 മണിക്കൂര്‍

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തോളം റെക്കോര്‍ഡ് കാഷ്വാലിറ്റി രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ബെഡ് ലഭിക്കാനായി കാത്തിരുന്നുവെന്ന് കണക്ക്. 2021-മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വര്‍ദ്ധിച്ച കാത്തിരിപ്പാണ് ബെഡ് ലഭിക്കാനായി ആവശ്യം വന്നത്. റെക്കോര്‍ഡ് നിരക്കില്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരുന്നാണ് ആശുപത്രികളില്‍ കിടക്കാന്‍ ഒരു ബെഡ് ലഭിച്ചത്. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 5.9 മില്ല്യണ്‍ രോഗികളെ എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20-ല്‍ ഒരു രോഗി വീതം ബെഡിനായി അര ദിവസം കാത്തിരിക്കേണ്ടി വന്നതായാണ് കണക്ക്.

ഒരു വര്‍ഷം മുന്‍പ് 48,626 മാത്രമായിരുന്ന നിരക്കാണ് 2022-ല്‍

Full Story
  23-01-2023
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും സമരത്തിലേക്ക്, പ്രതിസന്ധിയിലായി ആരോഗ്യമേഖല

ലണ്ടന്‍: സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ വിവിധ മേഖലകളിലുള്ള ശമ്പള വര്‍ദ്ധനവു തേടിയുള്ള സമരം കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നത്. നാളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങുന്നത് വലയ്ക്കുമെന്നുറപ്പാണ്. ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നതാണ് നഴ്സുമാരുടെ സമരവും. എന്‍എച്ച്എസിനെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാകുമിത്. എന്നാല്‍ മുന്നറിയിപ്പ് സമരത്തിന് പിന്നാലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായും കാണുന്നില്ല. ശമ്പള വര്‍ദ്ധനവ് 19 ശതമാനമാണ് നഴ്സുമാരുടെ യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന് സര്‍ക്കാരും പറയുന്നു. പത്തുശതമാനമെങ്കിലും

Full Story
  23-01-2023
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറച്ചാല്‍ പണം ലഭിക്കും

ലണ്ടന്‍: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. നാഷണല്‍ ഗ്രിഡിന്റെ ഡിമാന്‍ഡ് ഫ്‌ലെക്‌സിബിലിറ്റി സര്‍വീസില്‍ പങ്കെടുക്കാന്‍ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയില്‍ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്ത് ഇതില്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാല്‍ ഇപ്പോഴാണ് തീരുമാനം പ്രവര്‍ത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ

Full Story
  22-01-2023
യുകെയില്‍ കനത്ത മൂടല്‍മഞ്ഞ്: 24 മണിക്കൂര്‍ യാത്ര ഒഴിവാക്കാന്‍ ഗൗരവമേറിയ മുന്നറിയിപ്പ്
മൂടല്‍മഞ്ഞിനെതിരെ മെറ്റ് ഓഫീസ്യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. മൂടല്‍മഞ്ഞ് ഘനീഭവിച്ച് ഐസ്പാളികളായി നിരത്തുകളെ പൊതിയുമ്പോള്‍ വാഹനം ഓടിക്കുന്നതും ദുഷ്‌കരമാകും. ഇന്നത്തെ ദിവസം കരുതല്‍ എടുക്കേണ്ടതുണ്ട്. കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച്ച മങ്ങിപ്പോകുമെന്നതിനാലും, നിരത്തുകളെ മൂടിയ മഞ്ഞുപാളികള്‍ അപകടത്തിനു കാരണമായേക്കും എന്നതിനാലും ഇന്ന് വളരെയേറെ കരുതലോടെ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് വിദ്ഗ്ധരും അഭിപ്രായപ്പെടുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് കഠിനമായി അനുഭവപ്പെടുക.



ഇതൊടെ പലയിടങ്ങളിലും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകും. ചില വിമാനങ്ങള്‍ മോശം കാഴ്ച്ച മൂലം റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല വിമാനങ്ങള്‍
Full Story
  22-01-2023
ഫെബ്രുവരിയിലും തണുപ്പ് തുടരുമെന്ന് സൂചന, താപനില മൈനസ് 10 ലേക്ക് താഴാന്‍ സാധ്യത

ലണ്ടന്‍: ഡിസംബറിലെ ട്രോള്‍ ഫ്രം ദി ട്രോന്‍ഡെമും, ഈയാഴ്ചയിലെ നൈറ്റ്മേയര്‍ ഫ്രം ദി നോര്‍ത്തും രാജ്യത്തെ താപനില കുത്തനെ താഴ്ത്തിയിരുന്നു. ദിവസങ്ങളോളം കൊടുംതണുപ്പിനെ നേരിട്ട രാജ്യം ഇതില്‍ നിന്നും വരും മാസങ്ങളില്‍ മുക്തി നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഫെബ്രുവരിയും തണുത്തുറയുമെന്നാണ് മുന്നറിയിപ്പ് വരുന്നത്.ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ സമ്മാനിച്ച് കൊണ്ട് ഫെബ്രുവരിയില്‍ ആര്‍ട്ടിക്ക് കാറ്റ് വീശിയടിക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 2018-ലെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനും, 2010 ഡിസംബറിലെ ഒരു മാസം നീണ്ട ബിഗ് ഫ്രീസിനും സഹായിച്ച അതേ പ്രതിഭാസമാണിത്. ഉയര്‍ന്ന അള്‍ട്ടിറ്റിയൂഡിലുള്ള പോളാര്‍

Full Story
  22-01-2023
അടിയന്തര ചികിത്സ നല്‍കാതെ പാരാസെറ്റാമോള്‍ നല്‍കി, സെപ്‌സിസ് ബാധിച്ച പെണ്‍കുട്ടിയുടെ കൈയും കാലും മുറിച്ചുനീക്കി

ലണ്ടന്‍: തെറ്റായ രീതിയില്‍ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ഇരുകൈകളും, കാലുകളും മുറിച്ചുനീക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് മള്‍ട്ടിമില്ല്യണ്‍ പൗണ്ട് സെറ്റില്‍മെന്റ് അനുവദിച്ച് ജഡ്ജ്. മെനിഞ്ചൈറ്റിസും, സെപ്സിസും ബാധിച്ച നിലയില്‍ സറേയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഉയര്‍ന്ന ശരീരതാപവും, ഹൃദയമിടിപ്പും, കാലുവേദനയും, ഛര്‍ദ്ദിയെ തുടര്‍ന്നുള്ള മയക്കവും ഉണ്ടായിരുന്നതായി അഭിഭാഷകര്‍ പറഞ്ഞു.എന്നാല്‍ ഇത്രയൊക്കെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കുട്ടിയെ വെറും പാരാസെറ്റാമോള്‍ കൊടുത്ത് ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും കുട്ടിയെ ചൊറിച്ചിലും, പനിയുമായി എ&ഇയില്‍ എത്തിച്ചപ്പോഴാണ് മെനിഞ്ചോകോക്കല്‍ സെപ്സിസ് ബാധിച്ചതായി

Full Story
[336][337][338][339][340]
 
-->




 
Close Window