Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
രാത്രി കുടയും ചൂടി ചെന്ന് പെട്ടത് കാട്ടുകൊമ്പന്റെ മുന്നില്‍
reporter

മൂന്നാര്‍; രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്നു സുമിത്. കോടമഞ്ഞും മഴയും ഉള്ളതിനാല്‍ കുടയും ചൂടിയാണ് നടന്നത്. കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ സുമിത് ചെന്നിടിച്ചതു കാട്ടുകൊമ്പന്റെ തുമ്പിക്കയ്യില്‍. ഓടിമാറാന്‍ പോലും സമയം കൊടുക്കാതെ ആന സുമിത്തിനെ തട്ടിത്തെറിപ്പിച്ചു കാല്‍ചവിട്ടിയൊടിച്ചു. എന്നാല്‍ ഈ 19കാരന്‍ കാട്ടാനയുടെ കാല്‍ച്ചുവട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകന്‍ സുമിത്കുമാര്‍ (18) ആണു കാട്ടാനയ്ക്കു മുന്‍പില്‍ പെട്ടത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. കാറ്റും മഴയും മൂലം കുട മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു സുമിത് നടന്നത്. അതിനാലാണ് മുന്നില്‍ നില്‍ക്കുന്ന കാട്ടാനയെ സുമിത് കാണാതിരുന്നത്.കാട്ടുകൊമ്പന്റെ തുമ്പിക്കയ്യില്‍ ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും സുമിത്തിന് ഓര്‍മയുണ്ട്. കാട്ടാന സുമിത്തിന്റെ കാലില്‍ ചവിട്ടി നില്‍പു തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത് ഇഴഞ്ഞു തേയിലച്ചെടികള്‍ക്ക് ഇടയിലേക്കു നീങ്ങി. മഴയില്‍ അട്ടയുടെ കടിയേറ്റ് ഒരു മണിക്കൂറോളം കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 
Other News in this category

 
 




 
Close Window