Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: പ്രധാനമന്ത്രി കസേരയില്‍ എത്തിയതിന് പിന്നാലെ ലിസ് ട്രസിന് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധി. പ്രധാനമന്ത്രിയും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് നടപ്പാക്കിയ 'മിനി-ബജറ്റ്' കീര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ മുന്നേറ്റം സമ്മാനിക്കുമ്പോള്‍ ടോറി പാര്‍ട്ടിക്ക് അകത്ത് രോഷം കത്തുകയാണ്. എങ്കിലും വിവാദ സാമ്പത്തിക പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ട്രസിന്റെ നിലപാട്. ലിസ് ട്രസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കണ്‍സര്‍വേറ്റീവുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ഞെട്ടിക്കുന്ന സര്‍വെ ഫലം നല്‍കുന്ന മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടിക്ക് 33 പോയിന്റ് ലീഡാണ് ടോറികള്‍ക്ക് മേലുള്ളതെന്ന് യൂഗോവ് സര്‍വെ വ്യക്തമാക്കി. 1990-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വിടവാണിത്. കേവലം 21% വോട്ടര്‍മാരാണ് ടോറികള്‍ക്ക് പിന്തുണ നല്‍കുന്നത്.

കേവലം മൂന്ന് സീറ്റില്‍ കണ്‍സര്‍വേറ്റീവുകള്‍ ഒതുക്കപ്പെടുമെന്നു സര്‍വെ പറയുന്നു. അതായത് 365 സീറ്റുകളുള്ള ഭരണകക്ഷി 362 സീറ്റുകളിലും തോല്‍ക്കുമെന്ന്. മോഡല്‍ പ്രകാരം കോമണ്‍സിലെ 650 സീറ്റുകളില്‍ ടോറികള്‍ക്ക് ലഭിക്കുക 3 സീറ്റാകും, ലേബര്‍ പാര്‍ട്ടി 565 സീറ്റുകള്‍ തൂത്തുവാരും. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിന് പിന്നാലെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന്റെ പാര്‍ട്ടിയുടെ പോള്‍ റേറ്റിംഗ് ഇടിഞ്ഞ് താഴുകയാണ്. നികുതി വെട്ടിക്കുറയ്ക്കാനെന്ന പേരില്‍ ധനികര്‍ക്ക് ആനുകൂല്യം നല്‍കിയ എമര്‍ജന്‍സി ബജറ്റിന് പിന്നാലെ പൗണ്ട് മൂക്കുകുത്തി വീണു. ഇതോടെ പലിശ നിരക്ക് ഉയരാനും, മോര്‍ട്ട്ഗേജ് ബില്ലുകള്‍ കുതിച്ചുയരാനും, സര്‍ക്കാരിന്റെ കടമെടുപ്പ് ഉയരുമെന്ന ഭീതിയും വളരുകയാണ്. തന്റെ എമര്‍ജന്‍സി ബജറ്റിനെ ന്യായീകരിക്കുന്ന നിലപാടാണ് ലിസ് ട്രസ് തുടരുന്നത്.

നികുതികള്‍ ഒറ്റയടിക്ക് വെട്ടിക്കുറച്ചാല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ സമ്മതിക്കുന്നു. ബ്രിട്ടന്റെ ബജറ്റ് വാച്ച്ഡോഗ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രധാനമന്ത്രിയും, ചാന്‍സലറും തയ്യാറായിട്ടുണ്ട്. പരിഭ്രാന്തമായ വിപണിയെ ശാന്തമാക്കാനാണ് ശ്രമം. പൊതുഖജനാവിനെ തിരികെ ട്രാക്കിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ ധനനയ പ്രഖ്യാപനം നവംബറിലേക്ക് നീട്ടാതെ ഒക്ടോബറിലേക്ക് തന്നെ മാറ്റണമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

 
Other News in this category

 
 




 
Close Window