Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
സമരം എന്‍എച്ച്എസ് മേഖല സ്തംഭിക്കുമെന്ന് ഉറപ്പ്, രോഗികളുടെ ജീവന്‍ നഷ്ടമായേക്കും
reporter

ലണ്ടന്‍: നഴ്സുമാര്‍ മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരും, ആംബുലന്‍സ് ജോലിക്കാരും വരെ സമരഭീഷണി മുഴക്കുമ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാണെന്ന് വ്യക്തമാണ്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ തന്നെ 12,000 ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെയും, 50,000-ലേറെ നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും കുറവുണ്ട്. സ്‌കോട്ട്ലണ്ടില്‍ നഴ്സിംഗ്, മിഡ്വൈഫറി വേക്കന്‍സികള്‍ ഒരു വര്‍ഷം കൊണ്ട് 24 ശതമാനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ 1400 പൗണ്ട് വര്‍ദ്ധനവും, സ്‌കോട്ട്ലണ്ടില്‍ 2205 പൗണ്ട് വര്‍ദ്ധനവുമാണ് ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ജീവിതച്ചെലവ് പ്രതിസന്ധികള്‍ കഠിനമായി ബാധിക്കുകയും, അമിത സമ്മര്‍ദത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മുന്നില്‍ സമരമല്ലാതെ മറ്റ് പോംവഴികളുമില്ല. കനത്ത സമ്മര്‍ദം താങ്ങാന്‍ കഴിയാതെ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകുന്നത്. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഒരു മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ എന്‍എച്ച്എസിന്റെ സ്ഥിതി ഇതിലും വഷളാവുകയാണ് ചെയ്യുക.

എന്‍എച്ച്എസിലേക്ക് കൂടുതല്‍ നഴ്സുമാരെ കണ്ടെത്താന്‍ 'We are the NHS' ക്യാംപെയിന് തുടക്കം കുറിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വേക്കന്‍സികളിലേക്ക് നഴ്സിംഗ് ജീവനക്കാരെ നിയോഗിക്കാനുള്ള പ്രചരണം നടക്കുമ്പോള്‍ മറുഭാഗത്ത് 300,000 നഴ്സുമാര്‍ പണിമുടക്കിന് ഇറങ്ങുന്ന കാര്യത്തില്‍ സമരനടപടികളെ കുറിച്ച് വോട്ടിനിട്ടിരിക്കുകയാണ്. ബാലറ്റ് വിജയിച്ചാല്‍ ക്രിസ്മസ് സീസണില്‍ ചരിത്രത്തില്‍ ആദ്യമായി നഴ്സ് സമരങ്ങള്‍ പ്രതീക്ഷിക്കാം. 2011 മുതല്‍ 2022 വരെ നഴ്സുമാരുടെ ശരാശരി പ്രതിവാര ശമ്പളം ആറ് ശതമാനം കുറഞ്ഞെന്നാണ് കാവെല്‍ നഴ്സസ് ട്രസ്റ്റ് കണക്കാക്കുന്നത്. 14 ശതമാനം നഴ്സുമാര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് കുടുംബത്തെ സംരക്ഷിക്കുന്നത്. മറ്റ് രോഗികളെ അധിക സമയമെടുത്ത് സംരക്ഷിക്കുമ്പോഴാണ് നഴ്സുമാരുടെ സ്വന്തം ജീവിതം ദുരിതത്തിലാകുന്നത്. ഈ വിഷയത്തില്‍ ഗവണ്‍മെന്റ് തുറന്ന സമീപനം സ്വീകരിച്ചില്ലെങ്കില്‍ നഴ്സുമാര്‍ മറ്റ് ജോലികള്‍ക്കായി രാജിവെച്ച് ഇറങ്ങിത്തിരിക്കുമെന്ന് ഓര്‍മ്മ വേണം!

 
Other News in this category

 
 




 
Close Window