Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ ഉടനൊന്നും പരിഹരിക്കില്ലെന്ന് മന്ത്രിമാര്‍ സമ്മതിച്ചു
reporter

ലണ്ടന്‍: അടിസ്ഥാന എന്‍എച്ച്എസ് സേവനങ്ങള്‍ പോലും ലഭിക്കാന്‍ റെക്കോര്‍ഡ് കാത്തിരിപ്പ് നേരിടുകയാണ് ജനങ്ങള്‍. എന്നാല്‍ വരും വര്‍ഷങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് മന്ത്രിമാര്‍ നടത്തുന്ന കുമ്പസാരം.അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ കാത്തിരിപ്പ് സമയത്തിന്റെ ലക്ഷ്യങ്ങള്‍ അപ്പാടെ ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹൃദയാഘാതം പോലുള്ള ഗുരുതര സംഭവങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തണമെന്നത് പോലുള്ള ലക്ഷ്യങ്ങളെല്ലാം 2025 സ്പ്രിംഗ് സീസണ്‍ വരെ കൈവരിക്കാന്‍ കഴിയാതെ പോകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസിന് വൈറ്റ്ഹാള്‍ അയച്ച ബ്രീഫിംഗ് പറയുന്നു.

എ&ഇ സേവനങ്ങള്‍ മെച്ചപ്പെടുമെന്ന് എല്ലാ വര്‍ഷവും പ്രതീക്ഷിക്കുമെങ്കിലും 95 ശതമാനം രോഗികളെയും മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍മാര്‍ കാണുമെന്ന പ്രതീക്ഷ അസ്ഥാനത്താകുകയാണ് ചെയ്യുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ന് ശേഷം ഈ ലക്ഷ്യം ഒരിക്കല്‍ പോലും കൈവരിച്ചിട്ടില്ല. ചാന്‍സലര്‍ ജെറമി ഹണ്ട് പല എന്‍എച്ച്എസ് ലക്ഷ്യങ്ങളും വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നത്.രോഗികളുടെ ബാക്ക്ലോഗ് പരിഹരിക്കാന്‍ എന്‍എച്ച്എസ് കടുപ്പമേറിയ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ പറഞ്ഞു. ബജറ്റില്‍ അനുവദിച്ച അധിക തുക എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലേക്കാണ് പോകേണ്ടതെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window