Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഖത്തര്‍ ലോകകപ്പിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
reporter

 ലണ്ടന്‍: ഖത്തറില്‍ ലോകകപ്പ് നടത്തുന്നതില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കുള്ള രോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ചാനലിലെ പണ്ഡിതന്‍മാരും ഫുട്ബോളിനെ കുറിച്ച് സംസാരിക്കാതെ രാഷ്ട്രീയ വിവാദങ്ങളാണ് സംസാര വിഷയമാക്കുന്നത്. ഇതിനിടെയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയിന്‍ പിഴയും, സസ്പെന്‍ഷനും നേരിടുമെന്ന ഭീഷണി വരുന്നത്. എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന 'വണ്‍ലൗ' റെയിന്‍ബോ ആംബാന്‍ഡ് ധരിക്കരുതെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാന്‍ഡ് കൈയിലുണ്ടാകുമെന്ന വാശിയിലാണ് ഹാരി കെയിന്‍.

ഖത്തറില്‍ സ്വവര്‍ഗ്ഗപ്രേമം ഇപ്പോഴും നിയമവിരുദ്ധമാണ്. ഫിഫയുടെ കര്‍ശന നിയമങ്ങള്‍ പ്രകാരം താരങ്ങള്‍ക്ക് ആംബാന്‍ഡ് ധരിക്കാനും കഴിയില്ല. ഫിഫ ഇതില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ന് ഇറാനെതിരെ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഹാരി കെയിന്‍ ആംബാന്‍ഡ് ധരിച്ചാല്‍ ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ 'വണ്‍ലൗ' ബാന്‍ഡ് ധരിച്ചാല്‍ മറ്റൊരു മഞ്ഞക്കാര്‍ഡും, പിന്നാലെ മൂന്നാം മത്സരത്തില്‍ വിലക്കും വരും. പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും റെയിന്‍ബോ ആംബാന്‍ഡ് ധരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ അസോസിയേഷന്‍. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളെ സാക്ഷി നിര്‍ത്തിയാണ് ആദ്യ മത്സരം അരങ്ങേറിയത്. എന്നാല്‍ ആതിഥേയര്‍ക്ക് ഇക്വഡോറിനെതിരെ 2-0ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഖത്തറിന്റെ ബ്രാന്‍ഡ് അംബാസിഡറായ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം വിഐപി സീറ്റില്‍ നിന്നും മത്സരം കണ്ടു.

 
Other News in this category

 
 




 
Close Window