Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
പേ-കട്ട് വരുന്നു, സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ ഓരോ ആഴ്ചയിലും 500 പേര്‍ വീതം കാലതാമസങ്ങള്‍ മൂലം മരണമടയുന്നുവെന്നാണ് ഉന്നത ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആവശ്യത്തിന് ശമ്പളം ലഭിക്കാതെ, ആവശ്യത്തിന് ജോലിക്കാരില്ലാത്ത സമ്മര്‍ദം കൂടി നേരിട്ട് ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരത്തിലാണ്. എന്നിട്ടും ഗവണ്‍മെന്റ് ശമ്പളവര്‍ദ്ധനയെ കുറിച്ച് മിണ്ടാന്‍ തയ്യാറല്ല. ഇതിനിടയില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം നല്‍കുന്ന ശമ്പളവര്‍ദ്ധന പണപ്പെരുപ്പത്തിന് താഴെയായി നിജപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹെല്‍ത്ത് യൂണിയനുകള്‍ രോഷത്തോടെയാണ് പ്രതികരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും, ഡെന്റിസ്റ്റുകള്‍ക്കും ഒഴികെ ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ശമ്പളവര്‍ദ്ധന കേവലം 2 ശതമാനമായി പരിമിതപ്പെടുത്താന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഇടപെടുമെന്നാണ് യൂണിയനുകളും, എന്‍എച്ച്എസ് കോണ്‍ഫെഡറേഷനും ഭയപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം പേ റിവ്യൂ ബോഡിക്ക് എഴുതിയ കത്തില്‍ ഒരു അക്കം ബാര്‍ക്ലേ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും 2023-24 വര്‍ഷത്തെ എന്‍എച്ച്എസ് ബജറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും, അദ്ദേഹം ആഗ്രഹിക്കുന്ന തുക ഉറപ്പിക്കാനാണ് ഇത് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 1% കണ്ടിജെന്‍സി ഉള്‍പ്പെടെ ആകെ 3 ശതമാനമായി ഉയരുമെങ്കിലും ഇത് ഹെല്‍ത്ത് സര്‍വ്വീസില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ ശമ്പളവര്‍ദ്ധന ഓഫര്‍ സംബന്ധിച്ച് യൂണിയനുകള്‍ ഇപ്പോള്‍ തന്നെ തര്‍ക്കത്തിലാണ്. നഴ്സുമാരും, ആംബുലന്‍സ് ജീവനക്കാരും പണിമുടക്ക് നടത്തുകയും, ഈ മാസം ഇത് തുടരുകയും ചെയ്യുമെന്നതിനിടെയാണ് ഇത്.

 
Other News in this category

 
 




 
Close Window