Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
അനാവശ്യ കുടിയൊഴിപ്പിക്കല്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരേയും ഫണ്ടും ആവശ്യമാണെന്ന് കൗണ്‍സിലുകള്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നോ-ഫോള്‍ട്ട് എവിക്ഷനുകള്‍ അഥവാ തെറ്റൊന്നും ചെയ്യാതെ വാടകക്കാരെ ഒഴിപ്പിക്കല്‍ നിരോധിക്കുന്ന നിയമം അഥവാ റെന്റേര്‍സ് (റിഫോം) ബില്‍ നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെയും ഫണ്ടും ആവശ്യമാണെന്ന് വെളിപ്പെടുത്തി ലോക്കല്‍ അഥോറിറ്റികള്‍ രംഗത്തെത്തി. ഒരു സുപ്രഭാതത്തില്‍ വാടകക്കാരെ വീടുകളില്‍ നിന്നിറക്കി വിടുന്ന വീട്ടുടമകളുടെ നടപടികള്‍ തീര്‍ത്തും നിരോധിക്കുന്ന നിര്‍ണായക നിയമം പാര്‍ലിമെന്റില്‍ പാസാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സജീവമാക്കിയതിനിടയിലാണ് ലോക്കല്‍ അഥോറിറ്റികള്‍ നിര്‍ണായകമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ലോക്കല്‍ അഥോറിറ്റികള്‍ക്കാണെന്ന് സര്‍ക്കാര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വെളിപ്പെടുത്തി ലോക്കല്‍ അഥോറിറ്റികള്‍ രംഗത്തെത്തിയിരിക്കുന്നത്. വാടകക്കാരെ സംരക്ഷിക്കുന്ന ഈ നിയമത്തെ സ്വാഗതം ചെയ്ത് ദി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) എന്നാല്‍ ഇത് നടപ്പിലാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളേറെ ബുദ്ധിമുട്ടുമെന്നും അതിനാല്‍ കൂടുതല്‍ ജീവനക്കാരെയും ഫണ്ടും അനുവദിക്കണമെന്നും എല്‍ജിഎ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇത് നടപ്പിലാക്കുന്നതിനായി വരുന്ന ഏത് അധികച്ചെലവിനുമുളള പണം ലോക്കല്‍ അഥോറിറ്റികള്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ട റെന്റേര്‍സ് (റിഫോം) ബില്‍ പ്രകാരം വീട്ടുടമകള്‍ക്ക് വാടകക്കാരെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഒഴിപ്പിക്കാന്‍ അധികാരമുള്ളൂ. അതായത് വീട് വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴോ അല്ലെങ്കില്‍ തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് വീട് നല്‍കാന്‍ ആഗ്രഹിക്കുമ്പോഴോ പോലുള്ള ചില സാഹചര്യങ്ങളില്‍ മാത്രമേ ലാന്‍ഡ് ലോര്‍ഡ്സിന് ടെനന്റുകളോട് വീടൊഴിയാന്‍ ആവശ്യപ്പെടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം സന്ദര്‍ശങ്ങളില്‍ മൂന്ന് മാസത്തേക്ക് വീട് റീ ലെറ്റിന് കൊടുക്കാന്‍ അനുവദിക്കുകയില്ല. പുതിയ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 30,000 പൗണ്ട് വരെ പിഴയീടാക്കുന്നതായിരിക്കും. പുതിയ നിയമം നടപ്പിലാക്കാന്‍ എല്ലാ കൗണ്‍സിലുകളിലും എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസര്‍മാരുടെയും ടെനന്‍സി റിലേഷന്‍സ് ഓഫീസര്‍മാരുടെ കുറവുണ്ടെന്നുമാണ് എല്‍ജിഎയുടെ ഹൗസിംഗ് വക്താവായ ഡാരെന്‍ റോഡ് വെല്‍ പറയുന്നത്. പ്രൈവറ്റ് റെന്റഡ് വീടുകളുമായി ബന്ധപ്പെട്ട ഇത്തരം നിയമലംഘനങ്ങള്‍ അന്വേഷിക്കുന്നത് ഇത്തരം ഓഫീസര്‍മാരാണ്.

 
Other News in this category

 
 




 
Close Window