Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ഡോക്ടര്‍മാരുടെ സമരം മൂലം എന്‍എച്ച്എസിന് നഷ്ടം ഒരു ബില്യണ്‍ പൗണ്ട്
reporter

ലണ്ടന്‍: രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് 5 ശതമാനവും, 6 ശതമാനവുമെല്ലാം ശമ്പള വര്‍ദ്ധനയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ 35%, സീനിയര്‍ ഡോക്ടര്‍മാര്‍ 54% വര്‍ദ്ധനവും ആവശ്യപ്പെട്ട് സമരമുഖത്ത് തുടരുകയാണ്. കഴിഞ്ഞ മാസം സ്‌കോട്ട്ലണ്ട് ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പേ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, നോര്‍ത്തില്‍ ലഭിച്ച പാക്കേജ് അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ സ്ഥിതി ഡീല്‍ ലഭിച്ചാലും ഇത് അംഗീകരിക്കില്ലെന്ന് സൂചന നല്‍കി ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയര്‍ ഡോ. റോബര്‍ട്ട് ലോറെന്‍സനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് അഞ്ചാം വട്ട പണിമുടക്കിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇവര്‍ ഈ വര്‍ഷം നടത്തിയ 16 ദിവസത്തെ സമരങ്ങളില്‍ എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം സംഭവിച്ചതായി സീനിയര്‍ ഹെല്‍ത്ത് മേധാവി വ്യക്തമാക്കി. ഹാജരാകാത്ത ജീവനക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയും, നഷ്ടമാകുന്ന അപ്പോയിന്റ്മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യുന്നതുമെല്ലാം ചേര്‍ന്നാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ബില്‍ കൈവിട്ട് ഉയര്‍ത്തുന്നത്. ഓഫര്‍ അന്തിമമായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ ലക്ഷ്യം സര്‍ക്കാരിനെ താഴെയിറക്കലാണെന്ന് ഹെല്‍ത്ത് സെക്രട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച ബിഎംഎ തങ്ങളുടെ ലക്ഷ്യം സര്‍ക്കാരിനെ ചര്‍ച്ചകളിലേക്ക് എത്തിക്കുകയാണെന്ന് പ്രതികരിച്ചു.

ഇതിനിടെ രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് അവസ്ഥ. ഇത് കുറയ്ക്കാന്‍ ഗവണ്‍മെന്റും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും പാടുപെടുന്നു. സാമ്പത്തിക ഞെരുക്കത്തിലായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 ശതമാനവും, 6 ശതമാനവുമെല്ലാം ശമ്പള വര്‍ദ്ധന നല്‍കി തൃപ്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ തയ്യാറായത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ നാല് ദിവസത്തെ തുടര്‍ച്ചയായ പണിമുടുക്ക് തുടരുമ്പോള്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യം ഉണ്ടെന്നാണ് ഇപ്പോള്‍ ആരോപണം വരുന്നത്. സര്‍ക്കാരിനെ നിലത്തിറക്കാന്‍ ലക്ഷ്യമിട്ടാണ് സമരം നടത്തുന്ന ഡോക്ടര്‍മാരുടെ പ്രചരണമെന്നാണ് വിമര്‍ശനം. കഴിഞ്ഞ മാസം സ്‌കോട്ട്ലണ്ട് ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പേ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, നോര്‍ത്തില്‍ ലഭിച്ച പാക്കേജ് അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ സ്ഥിതി വിഭിന്നമാണ്. ഇതേ ഡീല്‍ ലഭിച്ചാലും ടോറികളുമായി ഇത് അംഗീകരിക്കില്ലെന്ന് സൂചന നല്‍കി ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയര്‍ ഡോ. റോബര്‍ട്ട് ലോറെന്‍സനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് അഞ്ചാം വട്ട പണിമുടക്കിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍.

 
Other News in this category

 
 




 
Close Window