Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ആശുപത്രികളില്‍ ഈ വിന്റര്‍ സീസണില്‍ 5000 ബെഡുകള്‍ ഉറപ്പാക്കണം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ഈ വിന്ററില്‍ അധികമായി 5000ത്തോളം ബെഡുകള്‍ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 250 മില്യണ്‍ പൗണ്ട് കൂടി പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയോടെ 900 പുതിയ ബെഡുകള്‍ തയ്യാറാകുമെന്നും ശേഷിക്കുന്ന ബെഡുകള്‍ അധികം വൈകാതെയെത്തുമെന്നുനമാണ് മിനിസ്റ്റര്‍മാര്‍ പറയുന്നത്.ഇതിലൂടെ ആശുപത്രികളുടെ ശേഷി വര്‍ധിക്കുകയും ചികിത്സക്കായി കാത്തിരിക്കുന്ന രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനും സാധിക്കും. പുതിയ നീക്കത്തിലൂടെ വാര്‍ഡുകളിലും എ ആന്‍ഡ് ഇകളിലും ഏതാണ്ട് ഒരു ലക്ഷത്തോളം പെര്‍മനന്റ് ബെഡുകള്‍ ഈ വര്‍ഷത്തിലെ തിരക്കേറിയ സമയത്ത് ലഭ്യമാകും. അതായത് നിലവിലുളള ബെഡുകളേക്കാള്‍ അഞ്ച് ശതമാനം വര്‍ധനവായിരിക്കും ഇക്കാര്യത്തിലുണ്ടാകാന്‍ പോകുന്നത്.വിന്റര്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ എക്സ്ട്രാ ബെഡുകള്‍ ലഭ്യമാക്കണമെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബെഡുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ അധികം ബെഡുകള്‍ അനുവദിക്കുന്നതിനൊപ്പം അതിന് അനുസൃതമായി ജീവനക്കാരെയും പ്രദാനം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡേര്‍സിലെ ഡയറക്ടര്‍ ഓഫ് പോളിസി ആന്‍ഡ് സ്ട്രാറ്റജി ആയ മിറിയം ഡീകിന്‍ പറയുന്നത്. എല്ലാ വര്‍ഷവും വിന്റര്‍ മുതലാണ് അര്‍ജന്റ് ആന്‍ഡ് എമര്‍ജന്‍സി കെയറില്‍ തിരക്ക് തുടങ്ങുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട അധിക ബെഡുകള്‍ക്കായി ജനുവരി വരെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ട്രസ്റ്റ് ലീഡര്‍മാരെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഇപ്പോഴുള്ള ബെഡുകളിലെ രോഗികളെ പോലും മാനേജ് ചെയ്യാന്‍ നിലവിലെ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും അതിനാല്‍ അധിക ബെഡുകളിലെത്തുന്ന രോഗികളെ ആരാണ് പരിചരിക്കുകയെന്നുമാണ് റോയല്‍ കോളജ് ഓഫ് നഴ്സിംഗിലെ പാറ്റ് കുല്ലന്‍ ചോദിക്കുന്നത്. ഹോസ്പിറ്റല്‍ വാസമില്ലാതെ ആളുകളെ ചികിത്സിക്കുന്നതിനുള്ള സര്‍വീസുകള്‍ക്കും പുതിയ നീക്കമനുസരിച്ച് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതായിരിക്കും. അര്‍ജന്റ് ട്രീറ്റ്മെന്റ് സെന്ററുകള്‍, സെയിം ഡേ എമര്‍ജന്‍സി കെയര്‍ സര്‍വീസുകള്‍ എന്നിവ വികസിപ്പിക്കാനും പുതിയ ഫണ്ടിലൂടെ സാഹചര്യമൊരുങ്ങുന്നതായിരിക്കും.

 
Other News in this category

 
 




 
Close Window