Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
കഥകളി അവതരണത്തില്‍ വികൃതിയുണ്ടാക്കി: വിദേശകാര്യ മന്ത്രാലയത്തിന്തിരെ കലാകാരന്മാരുടെ രൂക്ഷ വിമര്‍ശനം
reporter

കൊച്ചി: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ കഥകളിയെ വികലമാക്കി അവതരിപ്പിച്ചതിനെതിരെ കലാകാരന്മാരും കലാസംഘടനകളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. ഒക്ടോബര്‍ 8-ന് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ 'കഥകളി' എന്ന പേരില്‍ തീര്‍ത്തും വികൃതമായ നൃത്താവതരണം നടന്നതായാണ് ആരോപണം.

മുംബൈയില്‍ നിരവധി കഥകളി കലാകാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കേരള കലാമണ്ഡലത്തെയോ അവരെയോ സമീപിക്കാതിരുന്നത് വലിയ വീഴ്ചയാണെന്നും കലാകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കലാരൂപത്തെ അപമാനിച്ചുവെന്ന നിലയില്‍ കലാകാരന്മാര്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ് പ്രതികരിച്ചത്, ''വിദേശകാര്യ മന്ത്രാലയം പങ്കുവച്ച വിഡിയോ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ കലാപാരമ്പര്യത്തോടുള്ള അവബോധമില്ലായ്മയുടെ ഉദാഹരണമാണ് ഇത്. ഇത്തരം സാംസ്‌കാരിക അശ്ലീലങ്ങള്‍ക്ക് അനുമതി നല്‍കിയതാരാണെന്ന് അറിയേണ്ടതുണ്ട്,'' എന്നാണ്.

കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണന്‍ പ്രതികരിച്ചത്, ''വിദേശകാര്യ മന്ത്രാലയത്തിന് സംഭവിച്ചത് വലിയ പിഴവാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി മന്ത്രാലയത്തിന് കത്ത് അയയ്ക്കും. കലാമണ്ഡലം പ്രമേയം പാസാക്കും. മുംബൈയിലെ സംഭവം കഥകളിക്ക് മാത്രമല്ല, കേരളത്തിനാകമാനം അപമാനമാണ്.''

ഇതിഹാസ കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപി പ്രതികരിച്ചത്, ''വിഡിയോ കണ്ടപ്പോള്‍ സങ്കടം തോന്നിയെങ്കിലും പ്രതിഷേധം ഉയര്‍ത്താന്‍ ആഗ്രഹമില്ല. ബഹുമാനിക്കാത്ത ആളുകളോട് വേദന പങ്കുവയ്ക്കുന്നതില്‍ അര്‍ഥമില്ല.''

കഥകളി കലാകാരന്‍ പള്ളിപ്പുറം സുനില്‍ അഭിപ്രായപ്പെടുന്നത്, ''വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ അഭിമാനമായ കലാരൂപത്തെ തെറ്റായി അവതരിപ്പിച്ചതിലൂടെ രാജ്യത്തിന് അപമാനമുണ്ടായി. കഥകളി കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ആയിരക്കണക്കിന് കഥകളി പ്രേമികളുണ്ട്. പലരും കലാമണ്ഡലത്തില്‍ നിന്ന് ബിരുദം നേടിയവരാണ്. ഇത്തരത്തില്‍ ലോകമറിയുന്ന കലാരൂപത്തെ തെറ്റായി ചിത്രീകരിച്ചതാണ് സംഭവിച്ചത്.''

സംഭവം കലാരംഗത്തും സാംസ്‌കാരികമേഖലയിലും വലിയ ചര്‍ച്ചയാകുമ്പോള്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ട് എന്നതാണ് കലാകാരന്മാരുടെ ആവശ്യം.


 
Other News in this category

 
 




 
Close Window