Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ജീവിതച്ചെലവ് കുറയ്ക്കാന്‍ ശ്രമം: എനര്‍ജി ബില്ലും റെയില്‍ നിരക്കും കുറയ്ക്കാന്‍ ചാന്‍സലര്‍ തയ്യാറാകുന്നു
reporter

ലണ്ടന്‍: ബജറ്റില്‍ ദുരിതം സമ്മാനിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എനര്‍ജി ബില്ലുകളും റെയില്‍ യാത്രാ നിരക്കുകളും കുറച്ച് ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി.

വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടും

വില നിയന്ത്രിക്കാന്‍ കഴിയുന്ന മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ''ജനങ്ങള്‍ നേരിടുന്ന ചെലവ് കുറയ്ക്കാനാണ് ഞങ്ങളുടെ ശ്രമം. വില നിയന്ത്രിച്ച് നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പണപ്പെരുപ്പം ലക്ഷ്യമിട്ട തോതിലേക്ക് താഴ്ത്താന്‍ ദൃഢനിശ്ചയത്തിലാണ്,'' റീവ്‌സ് പറഞ്ഞു.

വാറ്റ് കുറയ്ക്കല്‍, യാത്രാ നിരക്കുകളില്‍ ഇളവ്

എനര്‍ജി ബില്ലുകളില്‍ നിലവിലുള്ള 5% വാറ്റ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇത് നടപ്പാക്കിയാല്‍ ഒരു കുടുംബത്തിന് ശരാശരി 86 പൗണ്ട് ലാഭമുണ്ടാകുമെന്നാണ് കണക്ക്. കൂടാതെ, റെയില്‍ യാത്രാ നിരക്കുകളില്‍ പ്രത്യേകിച്ച് സീസണ്‍ ടിക്കറ്റുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാനും സാധ്യതയുണ്ട്.

മരവിപ്പിച്ച പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ തുടരാം

ഈ വര്‍ഷം ആദ്യം 9.90 പൗണ്ടില്‍ മരവിപ്പിച്ചിരുന്ന പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ തുടരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റീവ്‌സ് വ്യക്തമാക്കി. കുടുംബ ബജറ്റിലെ സമ്മര്‍ദം മനസ്സിലാക്കിയാണ് ഈ നീക്കം.

പണപ്പെരുപ്പം ഉയരുന്നു, നികുതി വര്‍ദ്ധനവ് സാധ്യത

അതേസമയം, പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മറ്റ് കടുത്ത നടപടികള്‍ അനിവാര്യമാണെന്ന് റീവ്‌സ് സമ്മതിച്ചു. ഐഎംഎഫ് നല്‍കിയ മുന്നറിയിപ്പ് പ്രകാരം ഈ വര്‍ഷവും അടുത്ത വര്‍ഷവും യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷ. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇത് 3.8% ആയിരുന്നു. ഭക്ഷ്യവിലക്കയറ്റം ഈ വര്‍ഷം അവസാനം 6% വരെ എത്തുമെന്നാണ് കണക്കാക്കുന്നത്. വളര്‍ച്ച മുരടിച്ച നിലയിലുള്ളതിനാല്‍ നികുതി വര്‍ദ്ധനവ് ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.

 
Other News in this category

 
 




 
Close Window