Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
UK Special
  Add your Comment comment
കടലിന് അടിയില്‍ മനുഷ്യര്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തി ബ്രിട്ടീഷ് കമ്പനി
reporter

ന്യൂയോര്‍ക്ക്: കടലിനുള്ളില്‍ മനുഷ്യര്‍ക്കായി വാസസ്ഥലം ഒരുങ്ങുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീപ് എന്ന കമ്പനിയാണ് കടലിനുള്ളില്‍ മനുഷ്യര്‍ക്ക് താമസിക്കുന്നതിനായുള്ള വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കടലിന്റെ 200 മീറ്റര്‍ താഴ്ചയില്‍ ആണ് കമ്പനി വീടുകള്‍ ഒരുക്കുന്നത്. ഭൂമിയിലേതിന് സമാനമായ രീതിയില്‍ സാധാരണ ജീവിതം നയിക്കുന്നതിനായുള്ള ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് വീടുകള്‍ ഒരുക്കുന്നത്. സെന്റിനല്‍ സിസ്റ്റം എന്നാണ് ഈ ആവാസ വ്യവസ്ഥയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. സമുദ്രപര്യവേഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് കമ്പനിയുടെ നീക്കം. ഒരു മാസത്തോളം പര്യവേഷകര്‍ക്ക് ഇവിടെ തങ്ങാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയും.

ഓവല്‍ ഷെയ്പ്പില്‍ നീളത്തിലും കുത്തനെയുമാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. 6 മുതല്‍ 50 വരെ പേര്‍ക്ക് ഈ വീടുകള്‍ക്കുള്ളില്‍ താമസിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി കമ്പനി വാന്‍ഗാര്‍ഡ് എന്ന പേരില്‍ ചെറിയ വീട് നിര്‍മ്മിച്ചിരുന്നു. 12 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഉള്ള ഈ വീട്ടില്‍ ആളുകള്‍ക്ക് ഒരാഴ്ച താമസിയ്ക്കാം. അടുത്ത വര്‍ഷം വാന്‍ഗാര്‍ഡ് കടലില്‍ സ്ഥാപിക്കും എന്നാണ് കമ്പനി പറയുന്നത്. ഗവേഷണത്തിന് പുറമേ ടൂറിസത്തിനും സാദ്ധ്യത തുറന്ന് നല്‍കുന്നതാണ് കടലിനടിയിലെ പുതിയ വീടുകള്‍.നിലവില്‍ ബഹിരാകാശത്ത് ഗവേഷണത്തിനും നിരീക്ഷണത്തിനുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉണ്ട്. സമാനമായ രീതിയില്‍ കടലിനുള്ളില്‍ ഒരു താവളം ഒരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window