Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  29-07-2026
വഖഫ് ആസ്തി ഡിജിറ്റലൈസേഷന്‍: കേരളം രാജ്യത്ത് മൂന്നാമത്; ദക്ഷിണേന്ത്യയില്‍ ഒന്നാമത്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 'ഉമീദ്' പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഒന്നാമത്. രാജ്യത്താകെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത 7,99,027 വഖഫ് സ്വത്തുക്കളില്‍ പത്ത് ശതമാനത്തോളം കേരളത്തില്‍നിന്നുള്ളതാണ്. ഡോ. ഭീം സിങ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. ജൂലൈ 21 വരെയുള്ള കണക്കുപ്രകാരം 1.53 ലക്ഷം സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. 1.32 ലക്ഷം രജിസ്‌ട്രേഷനുകളുമായി പശ്ചിമ ബംഗാള്‍ രണ്ടാമതാണ്. തെലങ്കാനയില്‍നിന്ന് 63,984 വഖഫ്

Full Story
  29-07-2026
പാചക അറിവ് മക്കള്‍ക്ക് പകരണമെന്നാണ് പറഞ്ഞത്; സ്ത്രീ വിരുദ്ധതയില്ല': വി.ഡി. സതീശന്‍

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നുനല്‍കണമെന്നാണ് പറഞ്ഞതെന്നും 'മക്കള്‍' എന്നതില്‍ ആണ്‍മക്കളും പെണ്‍മക്കളും ഉള്‍പ്പെടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില അമ്മമാര്‍ക്ക് അവര്‍ക്കുമാത്രം തയ്യാറാക്കാനറിയുന്ന പ്രത്യേക ഭക്ഷണവിഭവങ്ങളുണ്ട്. എന്നാല്‍ അവയുടെ പാചകരീതി അടുത്ത തലമുറയ്ക്ക് കൈമാറപ്പെടുന്നില്ല. മക്കള്‍ക്കോ കുടുംബത്തിലേക്ക് പുതുതായി എത്തുന്ന മകന്റെ ഭാര്യക്കോ ആ അറിവ് പകര്‍ന്നുനല്‍കണമെന്നാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് സതീശന്‍ വിശദീകരിച്ചു.

Full Story

  29-07-2026
രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്ക്കെതിരെ കേസ്

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷപരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കര്‍ണാടക ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പരാതിയിലാണ് ഉഡുപ്പി ടൗണ്‍ പൊലീസ് നടപടി സ്വീകരിച്ചത്. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ, ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ 'പരമ്പരയെ ഇല്ലാതാക്കാന്‍ അറിയാം' എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എല്ലാസമയവും ലഹരിയുടെ സ്വാധീനത്തിലാണെന്ന ആരോപണവും

Full Story
  28-07-2026
കോളജുകളില്‍ എച്ച്ഐവി പരിശോധനാ ക്യാംപുകള്‍; ക്യൂആര്‍ അധിഷ്ഠിത ആപ്പുമായി കര്‍ണാടക

ബംഗളൂരു: സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ്, ഡിഗ്രി കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായി എച്ച്ഐവി പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. പരിശോധനയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി 'നോ യുവര്‍ എച്ച്ഐവി സ്റ്റാറ്റസ്' എന്ന പേരില്‍ ക്യൂആര്‍ കോഡ് അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച്ഐവി തുടക്കത്തില്‍ത്തന്നെ കണ്ടെത്തുക, ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും കൃത്യസമയത്ത് ലഭ്യമാക്കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനാ ക്യാംപുകളോടനുബന്ധിച്ച് എച്ച്ഐവി പ്രതിരോധം, സുരക്ഷിതമായ ജീവിതരീതികള്‍, കൃത്യമായ ഇടവേളകളിലുള്ള

Full Story
  28-07-2026
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു ജേക്കബ് ചതിച്ചു'; ട്വന്റി20 വിട്ട് അഖില്‍ മാരാര്‍

കൊച്ചി: കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലെത്തിച്ച ശേഷം ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് തന്നെ ചതിച്ചെന്ന ആരോപണവുമായി സംവിധായകനും തൃക്കാക്കരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. ട്വന്റി20 വിട്ടശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കാമെന്ന് പറഞ്ഞ് ട്വന്റി20 നേതൃത്വം സമീപിച്ചതെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. വര്‍ഷങ്ങളായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ കൊട്ടാരക്കരയില്‍ വ്യക്തിപരമായി വോട്ട് നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജീവിതത്തില്‍ എടുത്ത ഏറ്റവും

Full Story
  28-07-2026
ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ സിജെപിയുടെ നൃത്താഘോഷം; വിമര്‍ശിച്ച് സോനം വാങ്ചുക്

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) നേതാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. സമരം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംഘടിപ്പിച്ച ആഘോഷം അനാദരവാണെന്ന വിമര്‍ശനം പാര്‍ട്ടി അനുഭാവികളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്നിട്ടുണ്ട്. സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും ആഘോഷത്തെ വിമര്‍ശിച്ചു. വിജയത്തിനൊപ്പം എളിമയും ഉണ്ടാകണമെന്നും ആത്മാഭിമാനത്തോടും സംയമനത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണം ആഘോഷങ്ങളെന്നും അദ്ദേഹം അനുഭാവികളോട് പറഞ്ഞു. വിജയം നേടുന്നതുപോലെതന്നെ പ്രധാനമാണ് ബഹുമാനവും എളിമയും

Full Story
  27-07-2026
മൈക്രോ പ്ലാന്‍ സഹായം വൈകുന്നു; കുടുംബശ്രീ ഓഫീസില്‍ ദുരിതബാധിതരുടെ പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഉപജീവന പദ്ധതികളുടെ മൈക്രോ പ്ലാന്‍ ധനസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ രംഗത്ത്. തിങ്കളാഴ്ച കല്‍പ്പറ്റയിലെ കുടുംബശ്രീ ജില്ലാ ഓഫീസിലെത്തിയ ദുരിതബാധിതര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഉപജീവന പദ്ധതികളുടെ ഭാഗമായി ഒരാള്‍ക്ക് രണ്ടു ലക്ഷം രൂപവരെ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരവധി പേര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ധനസഹായത്തിനായി തുടര്‍ച്ചയായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കാലതാമസവും ആശയക്കുഴപ്പവുമാണ് വിതരണം വൈകാന്‍ കാരണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ

Full Story
  27-07-2026
കുണ്ടറയില്‍ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മര്‍ദനമെന്ന് കുടുംബം

കൊല്ലം: കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസ് മര്‍ദനമുണ്ടായെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. മരിച്ച സിയാദിന്റെ മകളും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒന്നര മിനിറ്റ് സംഭാഷണമാണ് പുറത്തുവന്നത്. സിയാദിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പൊലീസ് മര്‍ദിച്ചെന്നാണ് മകള്‍ സംഭാഷണത്തില്‍ ആരോപിക്കുന്നത്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് അണുബാധയുണ്ടായെന്നും ആരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥന്‍

Full Story
[8][9][10][11][12]
 
-->




 
Close Window