Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  04-07-2026
കെ.എം. ഷാജിയുടെ പ്രഖ്യാപനം വിവാദത്തില്‍

കോഴിക്കോട്: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ മാതൃകയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്, സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളില്‍ 30 ഏക്കര്‍ വീതമുള്ള വന്‍കിട മാലിന്യ ഡംപിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒരു കാലത്ത് ലീഗ് നേതൃത്വം തന്നെ പുകഴ്ത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയുടെ മന്ത്രി തന്നെ ഇകഴ്ത്തി രംഗതെത്തിയതിലെ വൈരുദ്ധ്യമാണ് ചര്‍ച്ചയാകുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

Full Story
  03-07-2026
ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി തീപിടിത്തം; യുപിയില്‍ നാലുപേര്‍ മരിച്ചു

ലഖ്നൗ: നിയന്ത്രണം നഷ്ടപ്പെട്ട എല്‍പിജി ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ഡ്രൈവറും ടോള്‍ പ്ലാസ ജീവനക്കാരും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ട് കാറുകളും 16 മോട്ടോര്‍ സൈക്കിളുകളും പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.

കഴിഞ്ഞയാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറില്‍ ഇടിക്കുന്നതും, കുറച്ചുദൂരം

Full Story
  03-07-2026
രാമക്ഷേത്ര ട്രസ്റ്റ് കേന്ദ്രത്തിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം

ലഖ്നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ള സ്ഥാപനമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20-ന് കേന്ദ്ര വിവരാവകാശ കമ്മീഷനെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ട്രസ്റ്റിന്റെ തീരുമാനങ്ങള്‍ ആന്തരികമായാണ് എടുക്കുന്നതെന്നും അതിനുള്ള അധികാരം സ്ഥിരം ട്രസ്റ്റികള്‍ക്കുമാത്രമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ വിശദീകരണം. 2024-ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍

Full Story
  03-07-2026
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വീഴ്ചയുണ്ടായി എന്ന ആരോപണം

Full Story
  02-07-2026
എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശേഷാദ്രിനാഥന്റെ പേര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലുള്ള ഗൗരവമുള്ള പദവിയിലേക്ക് ശുപാര്‍ശ ചെയ്ത വ്യക്തിയുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു.

Full Story

  02-07-2026
ഉല്ലാസയാത്ര' പരാമര്‍ശം ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍; വിവാദത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍

പത്തനംതിട്ട: നിയമസഭയില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നതിനിടെ ''ഉല്ലാസയാത്ര നടത്തുന്നപോലെ ഓളം വെട്ടി നടക്കരുത്'' എന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമാ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാളാണെന്നും, തന്റെ പരാമര്‍ശം അവരെ ലക്ഷ്യമിട്ടല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. സഭയ്ക്കകത്ത് അംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും, അതിന് വിരുദ്ധമായി പെരുമാറുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ''ഉമാ തോമസിന്റെ പേര് ഇതുമായി ബന്ധിപ്പിച്ചതായി കണ്ടു. സത്യം പറഞ്ഞാല്‍ ഉമാ തോമസ് അവരുടെ

Full Story
  02-07-2026
മദ്യനികുതി ഇളവ് മദ്യകമ്പനികള്‍ക്ക് വഴിയൊരുക്കുമെന്ന് പിണറായി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ ''മറ്റുള്ളവര്‍'' ആരൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ മുന്‍ മന്ത്രി വി.എം. സുധീരന്‍, മുന്‍ എം.പി. ടി.എന്‍. പ്രതാപന്‍, വിവിധ മത-സാമൂഹിക സംഘടനകള്‍, മതമേലധ്യക്ഷന്മാര്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ എന്നിവര്‍ പങ്കുവച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് കുറച്ചതിലൂടെ സംസ്ഥാനത്തിനും സര്‍ക്കാരിനും

Full Story
  01-07-2026
എതിര്‍പ്പ് ശക്തമായിട്ടും ശേഷാദ്രിനാഥന്‍ നിയമനവുമായി മുന്നോട്ട്; ഫയല്‍ ഗവര്‍ണറുടെ പരിഗണനയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ നിന്ന് എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെയും എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന നടപടികളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ട്. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശ അടങ്ങിയ ഫയല്‍ രാജ്ഭവനിലേക്ക് അയച്ചു. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമനം പ്രാബല്യത്തില്‍ വരൂ. നിയമന ഫയല്‍ ഗവര്‍ണറുടെ ഓഫീസില്‍ ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തമിഴ്നാടിന്റെ ചുമതലയും ഉള്ളതിനാല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ജൂലൈ 5 വരെ ചെന്നൈയിലാണ്. ജൂലൈ 6ന് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ഫയലില്‍ തീരുമാനമുണ്ടാകാനാണ്

Full Story
[10][11][12][13][14]
 
-->




 
Close Window