Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
UK Special
  08-08-2026
90 സെക്കന്‍ഡ് വൈദ്യുതി മുടക്കം; വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

ലണ്ടന്‍: വെറും 90 സെക്കന്‍ഡ് നീണ്ട വൈദ്യുതി മുടക്കം വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേഖലയിലും ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര താറുമാറാക്കി. വ്യാഴാഴ്ച വ്യാപകമായ ട്രെയിന്‍ റദ്ദാക്കലുകള്‍ക്കും മണിക്കൂറുകള്‍ നീണ്ട വൈകലുകള്‍ക്കും കാരണമായ പ്രതിസന്ധിക്കു പിന്നാലെ ഇന്ന് ഭൂരിഭാഗം സര്‍വീസുകളും സാധാരണ നിലയിലേക്ക് മടങ്ങിയതായി നെറ്റ്വര്‍ക്ക് റെയില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ഓടെയാണ് മാഞ്ചസ്റ്ററില്‍ വൈദ്യുതി വിതരണം തടസപ്പെട്ടത്. 90 സെക്കന്‍ഡ് മാത്രമാണ് വൈദ്യുതി മുടങ്ങിയതെങ്കിലും 400ലേറെ പോസ്റ്റ്കോഡ് മേഖലകളിലെ ഏകദേശം 5,000 ഉപഭോക്താക്കളെ ഇത് ബാധിച്ചു. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റെയില്‍ ഗതാഗതം നിയന്ത്രിക്കുന്ന നെറ്റ്വര്‍ക്ക്

Full Story
  08-08-2026
ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള മോചന പദ്ധതി വിവാദത്തില്‍; പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തേ മോചന സാധ്യത

ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന നേരത്തേ മോചന പദ്ധതി വീണ്ടും വിവാദത്തില്‍. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ജെസി കോള്‍, ആല്‍ബര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ അടുത്ത വര്‍ഷം നേരത്തേ മോചനത്തിന് അര്‍ഹരാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ പ്രതിഷേധത്തിന് വഴിവച്ചത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഗ്രൂമിങ് സംഘങ്ങളിലെ കുറ്റവാളികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര പരിശോധന ആരംഭിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പീഡനം, ഗ്രൂമിങ്,

Full Story
  08-08-2026
കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം; തെറ്റ്ഫോര്‍ഡില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍ഫോക്കിലെ തെറ്റ്ഫോര്‍ഡില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കാന്റര്‍ബറി വേ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി നോര്‍ഫോക്ക് പൊലീസ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിനിടെ അഭയാര്‍ഥികള്‍ താമസിക്കുന്ന വീടുകള്‍ പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടതായി പൊലീസ് വ്യക്തമാക്കി. ചില വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വേലികള്‍ നശിപ്പിക്കുകയും ഒരു വീട്ടിലേക്ക് ബലമായി കയറാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ക്ലോവര്‍ വേയില്‍ 200ലേറെ പേര്‍ ഒത്തുകൂടിയതായി

Full Story
  07-08-2026
ഒന്‍പതാം നിലയില്‍ നിന്നു വീണ ഗര്‍ഭിണിയുടെ കുഞ്ഞ് രക്ഷപെട്ടു: അമ്മ മരിച്ചു; പെണ്‍കുഞ്ഞ് സുഖമായിരിക്കുന്നു
ഇംഗ്ലണ്ടിലെ ലീഡ്സില്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 38-കാരി എമ്മ അറ്റ്കിന്‍സണ്‍ മരിച്ച സംഭവത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവന്നു. 2024 ഒക്ടോബര്‍ 22-ന് ഒമ്പതാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എമ്മ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് മൃതദേഹം ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് മാറ്റി. അവിടെ എത്തിയതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.

പെണ്‍കുഞ്ഞിന് സംഭവത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കാലിനും പരിക്കേറ്റതിനാല്‍ ആദ്യ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് കുഞ്ഞ് സുഖം പ്രാപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോറോണര്‍, എമ്മ ജനാലയുടെ സുരക്ഷാ
Full Story
  07-08-2026
യുകെയില്‍ ഡ്രൈവിങ് ലൈസന്‍സിന് ഒരു വിഭാഗം ആളുകള്‍ക്ക് കണ്ണു പരിശോധന നിര്‍ബന്ധമാക്കി
ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നേത്ര പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് സൂചന. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ച്ചശക്തി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ഈ വര്‍ഷം ആദ്യം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി പ്രസിദ്ധീകരിച്ച നയങ്ങളിലും പറയുന്നുണ്ട്.

നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയമം അനുസരിച്ച്, പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് നിരത്തില്‍ വാഹനമോടിക്കണമെങ്കില്‍ നിര്‍ബന്ധമായും നേത്ര പരിശോധന നടത്തി മതിയായ കാഴ്ച്ചശക്തി ഉണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇത് ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയത് 20 മീറ്റര്‍ അകലെ വെച്ചെങ്കിലും നമ്പര്‍ പ്ലേറ്റ്
Full Story
  07-08-2026
അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയാല്‍ കമ്പനി മേധാവികള്‍ക്ക് ജയില്‍; കടുത്ത നടപടികളുമായി റിഫോം യുകെ

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരെയും ഡയറക്ടര്‍മാരെയും ജയിലിലടയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് റിഫോം യുകെ. നിയമലംഘനം നടത്തുന്ന വന്‍കിട കമ്പനികളില്‍നിന്ന് അവയുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം വരെ പിഴയായി ഈടാക്കുമെന്നും പാര്‍ട്ടി അറിയിച്ചു. അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കാര്യമായ നിയമനടപടികള്‍ നേരിടാതെ ലാഭം നേടുന്ന ഡെലിവറി, ജിഗ് ഇക്കോണമി കമ്പനികളെ നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് റിഫോം യുകെ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ തൊഴിലവസരങ്ങളില്‍നിന്ന് യുവ ബ്രിട്ടീഷുകാര്‍ പൂര്‍ണമായി പുറത്താക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പാര്‍ട്ടിയുടെ ഹോം

Full Story
  07-08-2026
എന്‍എച്ച്എസില്‍ വെള്ളക്കാരല്ലാത്ത ജീവനക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം വര്‍ധിക്കുന്നു; റിപ്പോര്‍ട്ടുമായി റേഡിയോഗ്രാഫേഴ്സ് സംഘടന

ലണ്ടന്‍: യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) ജോലി ചെയ്യുന്ന വെള്ളക്കാരല്ലാത്ത മെഡിക്കല്‍ ജീവനക്കാര്‍ക്കെതിരായ വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും വര്‍ധിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. 'വൃത്തികെട്ട വിദേശികള്‍', 'കുരങ്ങന്‍' തുടങ്ങിയ അപമാനകരമായ പരാമര്‍ശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്നതായും കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരം സംഭവങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) വ്യക്തമാക്കി. വെള്ളക്കാരല്ലാത്ത ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ചികിത്സ സ്വീകരിക്കാന്‍ ചില രോഗികള്‍ വിസമ്മതിക്കുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വംശീയതയും വിവേചനവും ഒരു

Full Story
  07-08-2026
ബീച്ചിലെ ബാര്‍ബിക്യൂ മാറ്റിയാലും അപകടം തീരില്ല; ചൂടുപിടിച്ച മണലില്‍നിന്ന് ഗുരുതര പൊള്ളലിന് സാധ്യത

ലണ്ടന്‍: വേനല്‍ക്കാലത്ത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ബീച്ചിലെത്തി ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ബാര്‍ബിക്യൂ മാറ്റുകയോ തീ അണയ്ക്കുകയോ ചെയ്താലും അതിന് താഴെയുള്ള മണല്‍ ഏറെനേരം അതീവ ചൂടോടെ തുടരാമെന്നും അറിയാതെ അതില്‍ ചവിട്ടുന്നത് ഗുരുതരമായ പൊള്ളലിന് കാരണമാകാമെന്നും വിദഗ്ധര്‍ പറയുന്നു. ഡിസ്‌പോസബിള്‍ ബാര്‍ബിക്യൂ നേരിട്ട് മണലില്‍ വയ്ക്കുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ബാര്‍ബിക്യൂവില്‍നിന്നുള്ള കനത്ത ചൂട് താഴെയുള്ള മണലിലേക്ക് പകരുകയും മണലിനുള്ളില്‍ ഏറെനേരം നിലനില്‍ക്കുകയും ചെയ്യും. തീ അണച്ചശേഷവും പുറമേ സാധാരണ മണല്‍പോലെ തോന്നുന്നതിനാല്‍ അപകടം തിരിച്ചറിയാന്‍

Full Story
[13][14][15][16][17]
 
-->




 
Close Window