Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  15-02-2024
എന്‍എച്ച്എസിലെ യൂണിഫോം അനുയോജ്യമല്ല, കട്ടി കൂടുതല്‍, ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യം

ലണ്ടന്‍: എന്‍എച്ച്എസിലെ യൂണിഫോമിനെ കുറിച്ച് അവിടുത്തെ ജീവനക്കാരുടെ അഭിപ്രായം എന്താണ്? കൊള്ളാം, തരക്കേടില്ല, മോശം എന്നിങ്ങനെ പോകും ആ ഉത്തരങ്ങള്‍. അത് എന്ത് തന്നെ ആയാലും എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍പ്പിക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്ന് ക്യാംപെയിനര്‍മാര്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ യൂണിഫോം ഡിസൈന്‍ ചെയ്യുമ്പോള്‍ ആര്‍ത്തവ വിരാമം നേരിടുന്ന ജീവനക്കാരെ പരിഗണിച്ചില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. യുണീഷന്‍ ട്രേഡ് യൂണിയന്റെ വാര്‍ഷിക നാഷണല്‍

Full Story
  15-02-2024
നാട്ടുകാര്‍ക്ക് താമസിക്കാന്‍ വീടില്ല, അഭയാര്‍ഥികള്‍ക്ക് താമസിക്കാന്‍ 16,000 വീടുകള്‍ വാടകയ്‌ക്കെടുക്കാന്‍ ഒരുങ്ങി ഹോം ഓഫിസ്

ലണ്ടന്‍: യുകെയിലേക്ക് എത്ര സാഹസം കാണിച്ചും എത്തിച്ചേരാന്‍ അഭയാര്‍ത്ഥികളും, അനധികൃത കുടിയേറ്റക്കാരും ശ്രമിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ഇവിടെയെത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സുഖതാമസത്തിന് ലഭിക്കുന്ന സൗകര്യം. ഈ സുഖതാമസത്തിന് കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ഹോം ഓഫീസ് വാടകയ്ക്ക് എടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. 16,000 റെന്റല്‍ പ്രോപ്പര്‍ട്ടികളാണ് അഭയാര്‍ത്ഥി അപേക്ഷകര്‍ക്കായി ഹോം ഓഫീസ് എടുത്തിരിക്കുന്നത്. ബ്രിട്ടനിലെ യുവജനതയ്ക്കും, കുടുംബങ്ങള്‍ക്കും താമസിക്കാന്‍ വീടുകളുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഹോം ഓഫീസ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഹോം ഓഫീസിനായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ലാന്‍ഡ്ലോര്‍ഡ്സിന് അഞ്ച്

Full Story
  15-02-2024
വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന, ഉയര്‍ന്ന ഫീസ് വാങ്ങിക്കാനൊരുങ്ങി യുകെ യൂണിവേഴ്‌സിറ്റികള്‍

ലണ്ടന്‍: യുകെയില്‍ പഠിക്കാനെത്തുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളോടാണ് യൂണിവേഴ്സിറ്റികള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 1.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് യുകാസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണമേറിയതാണ് ഇതിന് വഴിതെളിച്ചത്. കഴിഞ്ഞ ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 3.3 ശതമാനം, 37 ശതമാനം വര്‍ദ്ധനവാണ് ഈ രാജ്യങ്ങളിലെ അപേക്ഷകരില്‍ നിന്നും രേഖപ്പെടുത്തിയത്.

Full Story
  15-02-2024
യുകെയില്‍ ജൂതവിരുദ്ധ വര്‍ധിക്കുന്നു, ഭീതിയില്‍ ജൂതന്മാര്‍ ആശങ്കയില്‍

ലണ്ടന്‍: ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനിലെ ജൂതര്‍ക്ക് എതിരായ വിദ്വേഷ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവായ 147 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ജൂതവിരുദ്ധ സംഭവങ്ങളില്‍ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 7ന് ഹമാസ് ഭീകരാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തരം അക്രമങ്ങളുടെ തുടക്കം. 4103 ജൂതവിരുദ്ധ സംഭവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് വ്യക്തമാക്കി. 2022-ല്‍ ഇത് 1662 കേസുകളായിരുന്നു. ഇതില്‍ ജൂതര്‍ക്ക് എതിരായ 266 ഗുരുതര അക്രമങ്ങളും ഉള്‍പ്പെടുന്നു. 40 വര്‍ഷമായി സിഎസ്ടി ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. യുകെ എല്ലാ പോലീസ് സേനകളും ഒരു ജൂതവിരുദ്ധ

Full Story
  15-02-2024
യുകെയില്‍ ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍, മണിക്കൂറില്‍ 15 പൗണ്ട് വീതം ശമ്പളം തരണമെന്നാവശ്യം

ലണ്ടന്‍: യുകെ കവന്ററി സൈറ്റിലെ ആമസോണ്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറിന് 15 പൗണ്ട് വീതം ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പണിമുടക്ക് ആരംഭിച്ചത്. ആമസോണിന്റെ കവന്ററി സൈറ്റിലെ ജിഎംബി യൂണിയന്‍ അംഗങ്ങളും ആമസോണ്‍ അധികൃതരും തമ്മിലുള്ള ചര്‍ച്ച പരാജപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് നാളെ അവസാനിക്കും.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആമസോണില്‍ പണിമുടക്ക് ആരംഭിച്ചപ്പോള്‍ കമ്പനിയുടെ യുകെ ജീവനക്കാരില്‍ ആദ്യം പണിമുടക്ക് നടത്തിയത് കവന്ററി സൈറ്റിലെ ജീവനക്കാരായിരുന്നു. ഏപ്രില്‍ മാസത്തോടെ ആമസോണിന്റെ ഏറ്റവും കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.30 പൗണ്ട് മുതല്‍ 13 പൗണ്ട് വരെ ആയി ഉയരുമെന്ന്

Full Story
  14-02-2024
ഏതു സമയത്തും കൊല്ലപ്പെടാമെന്ന ആശങ്കയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍

ലണ്ടന്‍: കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയില്‍ അശാന്തി പടര്‍ത്താന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികള്‍ അല്‍പ്പം ആശങ്കയിലാണ്. പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയ്ക്കൊപ്പം ചേര്‍ന്ന് പഞ്ചാബിനെ വിഭജിച്ച് സ്വതന്ത്ര രാജ്യം സൃഷ്ടിക്കാന്‍ സ്വപ്നം കാണുന്ന ഖലിസ്ഥാനികള്‍ ഇന്ത്യക്ക് പുറത്ത് യുകെ ഉള്‍പ്പെടെ രാജ്യങ്ങളില്‍ സുരക്ഷിത താവളങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അത് ഇപ്പോള്‍ പര്യാപ്തമാകാതെ വന്നതോടെ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആശങ്കയിലാണ് ഇവര്‍. കുല്‍വന്ത് സിംഗ് മൊതാഡ അവരില്‍ ഒരാളാണ്. വീട്ടിലെ നാല് സിസിടിവി ദൃശ്യങ്ങള്‍ സദാസമയം പരിശോധിക്കുന്ന ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ കാറുകള്‍ മാറിക്കയറുന്നതും, വഴി മാറ്റുന്നതുമെല്ലാം സ്വയരക്ഷയ്ക്കുള്ള വിദ്യകളായി

Full Story
  14-02-2024
ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയില്‍ രണ്ടാമത്തെ സ്ഥാനാര്‍ഥിയേയും പിന്‍വലിച്ച് ലേബര്‍

ലണ്ടന്‍: ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും ലേബര്‍ പാര്‍ട്ടി പിന്‍വലി പിച്ച് . ഹിന്റ്‌ബേണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഗ്രഹാം ജോണ്‍സിനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് റോച്ച്‌ഡെയിലില്‍ നിന്നുള്ള അസ്ഹര്‍ അലിയ്കക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാര്‍ട്ടി ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് പുതിയ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ്. അസ്ഹര്‍ അലിയെ ആദ്യം പിന്തുണച്ച ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയാണ് എന്ന് കഴിഞ്ഞ

Full Story
  14-02-2024
ജനറല്‍ പ്രാക്റ്റീസിലും സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപം നടത്താതിരുന്നത് എന്‍എച്ച്എസിന് തിരിച്ചടിയായി

ലണ്ടന്‍: എന്‍എച്ച്എസ് സേവനങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി ആളിക്കത്തിച്ചതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം ആശുപത്രികളില്‍ നിന്നും മാറിനിന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് കിംഗ്സ് ഫണ്ട് കൂട്ടിച്ചേര്‍ത്തു. പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ പ്രാമുഖ്യം നല്‍കി വേണം നയങ്ങള്‍ തീരുമാനിക്കാനെന്ന് ഇവരുടെ റിപ്പോര്‍ട്ട് വാദിക്കുന്നു. എന്‍എച്ച്എസുമായി രോഗികള്‍ കൂടുതല്‍ അടുത്ത്

Full Story
[518][519][520][521][522]
 
-->




 
Close Window