Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  08-02-2025
ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം: ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വര്‍ല്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.

'ജനശക്തി പരമപ്രധാനമാണ്! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്ക് ഡല്‍ഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാന്‍ നമിക്കുന്നു. ഈ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് എളിമയും ബഹുമാനവുമുണ്ട്. ഡല്‍ഹിയുടെ വികസനത്തിലും, ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍
Full Story
  08-02-2025
അധികാരത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്; ജനങ്ങളെ സേവിക്കാനാണ്; അതു തുടരും - അരവിന്ദ് കെജ്രിവാള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ കെജ്രിവാള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു.

അധികാരത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യമെന്നും സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവര്‍ത്തര്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.

''ജനങ്ങളുടെ വിധി വളരെ വിനയത്തോടെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ വിജയത്തിന് ബിജെപിയെ
Full Story
  04-02-2025
ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി: ലോക്‌സഭയില്‍ മറുപടിയുമായി പ്രധാനമന്ത്രി
ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി - ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്.

വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍
Full Story
  01-02-2025
തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല; തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
കേന്ദ്ര ബജറ്റ് തമിഴ്നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ''തമിഴ്നാട് എന്ന പേര് പോലും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.'' ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

സാമ്പത്തിക സര്‍വേ, നീതി ആയോഗ് റാങ്കിംഗ് പോലുള്ള റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ''ഈ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടില്‍ തമിഴ്നാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നു'' എന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം കുറയ്ക്കുകയും സംസ്ഥാനത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തമിഴ്നാടിന് മേലുള്ള വര്‍ദ്ധിച്ചുവരുന്ന
Full Story
  30-01-2025
ബലാത്സംഗ കേസ്: കോണ്‍ഗ്രസ് എം പി രാകേഷ് റാത്തോറിനെ പത്രസമ്മേളനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എം പി രാകേഷ് റാത്തോര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോര്‍ നാടകീയമായി അറസ്റ്റിലായത്. 45കാരി നല്‍കിയ പരാതിയില്‍ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോണ്‍?ഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവാഹം കഴിക്കാമെന്നും രാഷ്ട്രീയത്തില്‍ പദവികള്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കി ബലാത്സം?ഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ബലാത്സംഗം (64), ക്രിമിനല്‍ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകള്‍ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനില്‍ ജനുവരി 17ന് രാകേഷ് റാത്തോറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ രാകേഷ് റാത്തോര്‍
Full Story
  19-01-2025
ഇസ്രയേലിന്റെ ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചു: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; 15 മാസം പിന്നിട്ട യുദ്ധം അവസാനിക്കുന്നു
ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ വെടിനിര്‍ത്തല് കരാറില് നിന്നും പിന്മാറിയിരുന്നു.

ഞായറാഴ്ച്ച പ്രാദേശികസമയം 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണു മധ്യസ്ഥരായ ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നത്. ?പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോള്‍ ബന്ദികളുടെ പേരുകള്‍ മധ്യസ്ഥരായ ഖത്തര്‍ മുഖേന ഹമാസ് കൈമാറിയത്. പിന്നാലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരി
Full Story
  10-01-2025
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
നിലമ്പൂര്‍ എംഎല്‍എയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള നേതാവുമായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പി വി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു. അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് ബാനര്‍ജിയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തിനായുള്ള പി വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അഭിഷേക് ബാനര്‍ജി
Full Story
  02-01-2025
എന്‍ എസ് എസിന്റെ പുത്രനാണ രമേശ് ചെന്നിത്തലയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
എന്‍എസ്എസ് വേദിയിലെത്തിയ രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പെരുന്നയിലെ മണ്ണിന്റെ സന്തതിയെന്നും എന്‍ എസ് എസിന്റെ പുത്രന്‍ എന്നുമാണ് രമേശ് ചെന്നിത്തലയെ അദ്ദേഹം വിശേഷിപ്പിച്ചത്. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അര്‍ഹനായ ആള്‍ രമേശ് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയിലല്ല ചെന്നിത്തലയെ ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം എന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സന്തോഷത്തോടെ തയ്യാറായെന്നും. എന്‍.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് ചെന്നത്തല പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍
Full Story
[10][11][12][13][14]
 
-->




 
Close Window