Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
ഇന്ത്യ/ കേരളം
  29-06-2025
സ്‌കൂളുകളില്‍ സൂംബ നൃത്തം പരിശീലിപ്പിക്കുന്നതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി
സൂംബാ നൃത്തത്തെ എസ്എന്‍ഡിപി പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താന്‍ ശ്രമം.

ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

നിലമ്പൂര്‍ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കിട്ടില്ല. മേജറും ക്യാപ്റ്റനുമൊക്കെ അവര്‍ തീരുമാനിക്കട്ടെ. അവര്‍ അണ്ണനും തമ്പിയും കളിക്കട്ടെ. കോണ്‍ഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം ഗ്രൂപ്പാണ് കോണ്‍ഗ്രസില്‍. കാണാന്‍ പോകുന്ന പൂരം
Full Story
  29-06-2025
തൃശൂരില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കുഴിച്ചു മൂടി: പിഞ്ചു കുഞ്ഞുങ്ങളോടെ അസ്ഥി കണ്ടെത്തി
അവിവാഹിതരായ പങ്കാളികള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ദോഷം മാറുന്നതിനുവേണ്ടി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടവന്നത്.
സംഭവത്തില്‍ പങ്കാളികളായ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 26 കാരനാണ് ഇന്ന് രാവിലെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
മദ്യലഹരിയിലായിരുന്നു യുവാവ് സ്റ്റേഷനിലെത്തിയത്. ബാഗില്‍ അസ്ഥികൂടം ഉണ്ടെന്നും തനിക്കൊരു യുവതിയുമായി ബന്ധമുണ്ടെന്നും
ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇരുവര്‍ക്കും
Full Story
  27-06-2025
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്: ജനങ്ങളെ മാറ്റി പാര്‍പ്പിക്കും: ക്യാംപുകള്‍ തുറക്കാന്‍ നിര്‍ദേശം
മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്.
Full Story
  27-06-2025
വി.എസ് അച്യുതാനന്ദന്റെ മകനെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസ്
Full Story
  26-06-2025
റീല്‍സ് ചിത്രീകരണം നടത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് 21 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു പരപ്പന അഗ്രഹാരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നാണ് യുവതി താഴെ വീണത്. സൗത്ത് ബെംഗളൂരുവിലെ റായസാന്ദ്രയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവന്ന ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയായ നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.
രാത്രി എട്ടോടെയാണ് യുവതീയുവാക്കള്‍ അടങ്ങിയ ഒരു സംഘത്തോടൊപ്പം യുവതി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. കേസില്‍പെട്ട് ഈ ഫ്‌ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷമായി തടസപ്പെട്ട് കിടക്കുകയായിരുന്നു. രാത്രി 9.30ഓടെ യുവതി റീല്‍സ് എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക്
Full Story
  26-06-2025
കേരളത്തില്‍ തോരാതെ മഴ: 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 27) അവധി
കേരളത്തില്‍് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കാനുള്ള കാരണം. മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളി( ജൂണ്‍ 27) 5 ജില്ലകളിലും ഒരു താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട് , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെയും നിലമ്പൂര്‍ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
നിലമ്പൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 27) അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്‌സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്‌റസകള്‍ക്കും നാളെ (ജൂണ്‍ 27 ന്) ജില്ലാ കളക്ടര്‍ വി.ആര്‍
Full Story
  25-06-2025
ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മലയോരത്ത് കനത്ത മഴ: മണ്ണിടിഞ്ഞു: ജനങ്ങള്‍ പ്രതിഷേധിച്ചു
ചൂരല്‍മല മേഖലയില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അസാധാരണമായ നിലയില്‍ നീരൊഴുക്കും വര്‍ധിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.
ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ കബനി നദിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കബനി നദിയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കബനി നദിയുടെ കാക്കവയല്‍ സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അതേസമയം,
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയില്‍ നാട്ടുകാരുടെ പ്രതിഷേധം. ബെയ്ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോള്‍
Full Story
  25-06-2025
കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പദ്ധതിയിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA) കോടതിയില്‍. ഹിറ്റ്‌ലിസ്റ്റില്‍ മുന്‍ ജില്ലാ ജഡ്ജിയും ഉള്‍പ്പെടുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതി സിറാജുദ്ദീനില്‍ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എന്‍ഐഎ പറയുന്നു.
അബ്ദുല്‍ വഹാബിന്റെ പേഴ്‌സില്‍ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുന്‍ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയില്‍ നിന്ന് 232 പേരുടെ പട്ടികയും കിട്ടി . ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, അന്‍സാര്‍ കെ പി, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോഴാണ് എന്‍ഐഎ
Full Story
[51][52][53][54][55]
 
-->




 
Close Window