Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കടലിനടിയില്‍ 37 കി.മീ വേഗതയില്‍ സഞ്ചരിക്കും: 39 കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുണ്ട് - കാല്‍വരി അതി ശക്തനാണ്
reporter
സ്‌കോര്‍പിയന്‍ കഌസ്സില്‍ പെടുന്ന ഏറ്റവും ആധുനികമായ അന്തര്‍വാഹിനി – ഐ എന്‍ എസ് കാല്‍വരി ഇന്നലെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി ചേര്‍ന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഇത്, ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ മോദി പറഞ്ഞു.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ഏറ്റവും ആക്രമണകാരിയായ ടൈഗര്‍ സ്രാവിന്റെ പേരാണ് ഈ അന്തര്‍വാഹിനിക്കു നല്‍കിയിരിക്കുന്നത്. 67 .5 മീറ്റര്‍ നീളവും 12 .3 മീറ്റര്‍ ഉയരവുമുള്ള ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ ഡി സി എന്‍ എസ് ആണ്. മുംബയിലെ മസഗോണ്‍ ഡോക്കിലാണ് അന്തര്‍വാഹിനി നിര്‍മിച്ചത്. സ്‌കോര്‍പിയന്‍ കഌസില്‍ 6 അന്തര്‍വാഹിനികളാണ് ഇവിടെ നിര്‍മിക്കുന്നത്. 300 കോടി ഡോളറാണ് ഇതിന്റെ മൊത്തം ചെലവ്. 2006 ലാണ് ഇതില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണം തുടങ്ങിയത്. സമുദ്ര യുദ്ധത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണ് ഈ സബ്മറൈന്‍. പ്രതിരോധത്തെക്കാള്‍ ആക്രമണത്തിന് നേതൃത്വം നല്കാന്‍ ഇതിനു കഴിയും. കാല്‍വരി എന്ന പേരില്‍ ഒരു അന്തര്‍വാഹിനി ഇന്ത്യ ആദ്യമായി കമ്മീഷന്‍ ചെയ്തത് 1967 ഡിസംബറിലാണ്. ഇതായിരുന്നു ഇന്ത്യയുടെ ആദ്യ അന്തര്‍വാഹിനിയും. 1996 മെയില്‍ ഇത് സേവനം പൂര്‍ത്തിയാക്കി വിരമിച്ചു. 2016 ലാണ് പുതിയ കാല്‍വരിയുടെ കടലിനടിയിലെ ട്രയല്‍ ആരംഭിച്ചത്. അത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കമ്മീഷനിംഗ്. ഈ ഗണത്തിലെ രണ്ടാമത്തെ സബ്മറൈന്‍ – ഐ എന്‍ എസ്ഖണ്ഡേരി – ഇപ്പോള്‍ ട്രയല്‍ നടത്തുകയാണ്. താമസിയാതെ ഇത് കമ്മീഷന്‍ ചെയ്യും.മിസൈല്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഇവയ്ക്കു പ്രയോഗിക്കാന്‍ കഴിയും. പ്രതിരോധത്തിനായി ആധുനികമായ ആന്റി ടോര്‍പ്പിഡോ ആയുധങ്ങളും ഇവയില്‍ ഉണ്ട്.
 
Other News in this category

 
 




 
Close Window