Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച മുഖ്യപ്രതി പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നു: വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു: കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി
Reporter
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാര്‍ട്ടിവാദത്തെ എതിര്‍ത്ത് എസ്പി ചൈത്ര തെരേസ ജോണ്‍. മുഖ്യപ്രതി പാര്‍ട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോണ്‍ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കയറി പരിശോധിച്ചത്.

കോടതി അനുമതിയില്ലാതെയുള്ള പരിശോധന അനാവശ്യമെന്നും നടപടി വേണമെന്നുമാണു സിപിഎം നിലപാട്. പരിശോധനയുടെ പിറ്റേദിവസം തന്നെ സെര്‍ച്ച് റിപ്പോര്‍ട്ട് അടക്കം ചൈത്ര സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോെട പരിശോധന നിയമപരമെന്നു വ്യക്തമായി. കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി ഓഫീസിലുണ്ടെന്നു പ്രതി അമ്മയോടു പറയുന്നതു കേട്ടെന്നാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ റെയ്ഡ് അനാവശ്യമെന്ന വാദവും തള്ളുകയാണ്. എന്നാല്‍ പ്രതിയെ കിട്ടിയില്ലായെന്നതു പൊലീസിനു തിരിച്ചടിയായി. സിപിഎം ജില്ലാ നേതൃത്വം നല്‍കിയ പരാതിയില്‍ ചൈത്രക്കെതിരായി നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡിജിപിക്കു കൈമാറും.
 
Other News in this category

 
 




 
Close Window