Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
സ്‌കൂള്‍ തുറക്കുകയാണ്: കുട്ടികള്‍ക്കു കോവിഡ് ബാധിച്ചാല്‍ സംഭവിക്കാവുന്നത്
Reporter
ഹൃദയപേശികളുടെ വീക്കം അഥവാ മയോകാര്‍ഡിറ്റിസ് ആണ് കോവിഡ് ഭേദമായ കുട്ടികളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഹൃദയസംബന്ധിയായ പ്രശ്‌നം. പക്ഷേ മുതിര്‍ന്നവരെ അപേക്ഷിച്ചു കുട്ടികളില്‍ ഈ സങ്കീര്‍ണത വളരെ കുറവാണ്. നെഞ്ചുവേദന, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ക്ഷീണം എന്നിവ മയോകാര്‍ഡിറ്റിസിന്റെ ലക്ഷണങ്ങളാണ്. കോവിഡ് വന്നുപോയി 6 മാസത്തിനുള്ളില്‍ ഈ ലക്ഷണങ്ങളുള്ള കുട്ടികള്‍ക്ക് സ്‌കൂളിലേക്കോ കായിക പ്രവര്‍ത്തനങ്ങളിലേക്കോ മടങ്ങുന്നതിന് മുമ്പ് ഹൃദയസംബന്ധിയായ സമഗ്രമായ പരിശോധന ആവശ്യമാണ്.

കോവിഡ് വന്നുപോയിട്ടുള്ള നാലില്‍ ഒരു കുട്ടിക്കെങ്കിലും അവരുടെ ഗന്ധത്തിലും രുചിയിലും മാറ്റമുണ്ടാകും. ഇത് അവരുടെ ഭക്ഷണശീലങ്ങളെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. അപകടകരമായ ദുര്‍ഗന്ധം ശ്രദ്ധിക്കുന്നതില്‍ നിന്നും അവരെ തടയാനും കഴിയും. ഈ ലക്ഷണങ്ങള്‍ സാധാരണയായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും. ഇല്ലെങ്കില്‍ ഈ ഇന്ദ്രിയങ്ങള്‍ പരിശോധിക്കുന്നതിനോ ചികിത്സ ചെയ്യുന്നതിനോ ഡോക്ടര്‍ നിര്‍ദ്ദേശിക്കാം.
കോവിഡ് രോഗം സജീവമായിരിക്കുന്ന സമയത്ത് അത് നാഡീവ്യവസ്ഥയെ ബാധിക്കുകയും, അപൂര്‍വ സന്ദര്‍ഭങ്ങളില്‍, സ്‌ട്രോക്ക് അല്ലെങ്കില്‍ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക വീക്കം) എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം. കോവിഡ് നാഡീവ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ശ്രദ്ധ, സംസാരം, പഠനം, ചലനം, മാനസികാവസ്ഥ എന്നിവയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ ഭാവിയില്‍ അനുഭവപ്പെടാം. ഈ കുട്ടികള്‍ക്ക് ഒരു ന്യൂറോഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് അല്ലെങ്കില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനം ആവശ്യമായി വരാം.
ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ് എന്നിവ കോവിഡ് ബാധിച്ച മുതിര്‍ന്നവര്‍ക്കിടയില്‍ സാധാരണമാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. കോവിഡിനെ തുടര്‍ന്നുള്ള ആശുപത്രിവാസവും ഒറ്റപ്പെടലും സ്‌കൂളില്‍ നിന്നുള്ള വിട്ടുനില്‍ക്കലും രോഗലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. കുട്ടികളുടെ വായന മന്ദഗതിയിലാകാം, പഠിക്കുമ്പോള്‍ കൂടുതല്‍ ആവര്‍ത്തനങ്ങളും ഇടവേളകളും ആവശ്യമായി വന്നേക്കാം. കുട്ടികള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സമ്മര്‍ദം നിയന്ത്രിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക.
 
Other News in this category

 
 




 
Close Window