Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മയക്കു മരുന്നു ലഹരിയില്‍ കൂട്ടുകാരന്റെ ക്രൂരത
reporter
സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകള്‍ അടക്കം അര്‍ഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ്.


കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്ളാറ്റിലുണ്ടായിരുന്ന അര്‍ഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അര്‍ഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവര്‍ ലോക്കേഷന്‍. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും അര്‍ഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അര്‍ഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.

കൊലപാതകം വിവരം പുറത്ത് വന്നതോടെ പ്രധാന പ്രതി അര്‍ഷാദ് കൊച്ചിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുന്നത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പക്കല്‍ നിന്നും 5 ഗ്രാം എംഡി എം എ യും, ഒരു കിലോ കഞ്ചാവും കണ്ടെത്തി. രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ലഹരി മരുന്ന് ഇടപാടിനെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
 
Other News in this category

 
 




 
Close Window